Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

വാദിയെ പ്രതിയാക്കുന്ന നടപടി വീണ്ടും...കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദിച്ച സംഭവം: പരാതിപ്പെട്ട യുവാവിനെതിരെ കള്ളക്കേസ്, തിരിച്ചയക്കില്ലെന്ന വാശിയില്‍ ഉദ്യോഗസ്ഥര്‍

10 DECEMBER 2015 07:53 AM IST
മലയാളി വാര്‍ത്ത.

പ്രതികരിച്ചവനെ കുടുക്കാന്‍ മനപൂര്‍വ്വം ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ചമയ്ക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ കള്ളക്കേസിനു ശ്രമം. കാസര്‍കോട് സ്വദേശി ഹക്കിം റുബയെയാണ് കള്ളക്കേസില്‍ കുടുക്കി മടക്കയാത്ര തടസപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടതിനാണ് യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസിനു മേല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമെന്നാണ് ആരോപണം. കൈക്കൂലി നല്‍കാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദ്ദിച്ചെന്നും വിമാനത്താവളത്തില്‍ തടഞ്ഞുവച്ചുവെന്നും കാട്ടി ഹക്കിം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഐടി എഞ്ചിനീയറായി ദുബായില്‍ ജോലി ചെയ്യുന്ന ഹക്കീം റുബ കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാന്‍ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മര്‍ദ്ദിക്കുകയും വിമാനത്താവളത്തില്‍ പിടിച്ചുവെക്കുകയും ചെയ്തു.
രാത്രി ഏഴരയ്ക്ക് മാത്രമാണ് ഹക്കീമിന് പുറത്തു കടക്കാനായത്. ഇത് സംബന്ധിച്ച് ഹക്കീം റുബ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹക്കീമിനെതിരെയും പരാതി നല്‍കി. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത് മടക്കയാത്ര മുടക്കാന്‍ പൊലീസിനുമേല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണു ഹക്കീം റുബ പറയുന്നത്.
എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഹക്കീമിനോട് പരിശോധനയ്ക്കായി ലഗേജ് തുറക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ഹക്കീം എക്‌സ്‌റേ സ്‌കാനിങ് കഴിഞ്ഞതാണെന്നും ലഗേജ് തുറന്നാല്‍ ലഗേജ് പഴയപടി പാക്ക് ചെയ്ത് തരേണ്ടി വരുമെന്നും മറുപടി നല്‍കി.
തുടര്‍ന്ന് പരിശോധനയില്‍ നിന്നും ഒഴിവാക്കിക്കിട്ടാന്‍ കൈക്കൂലി തന്നാല്‍ മതിയെന്ന് കസ്റ്റംസ് സൂപ്രണ്ട് തന്നോട് പറഞ്ഞുവെന്ന് ഹക്കീമിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്റെ പാസ്‌പോര്‍ട്ട് വാങ്ങി മുറിയിലേക്ക് പോയ സൂപ്രണ്ടിനെ പിന്തുടര്‍ന്ന തന്നെ അദ്ദേഹം മര്‍ദ്ദിക്കുകായിരുന്നുവെന്നും ഹക്കീം പറയുന്നു. താന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും തന്റെ ഭാഗത്താണ് തെറ്റ് എന്നും എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് തന്നെ അവര്‍ വിട്ടതെന്നും ഹക്കീം ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹക്കീം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കസ്റ്റംസ് ഡിക്ലറേഷനില്‍ രേഖപ്പെടുത്താത്ത ഏഴ് ഗ്രാം സ്വര്‍ണത്തിന് ഡ്യൂട്ടി അടയ്ക്കാന്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെ വാദം. കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്നു കാട്ടി ഹക്കീമിനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് ഓഫീസറും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, ഹക്കീമിന് പിന്തുണയുമായി വിവിധ പ്രവാസി സംഘടനകള്‍ രംഗത്തെത്തി. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സ്ഥലത്തെ സിസിടിവി കാമറകള്‍ മാസങ്ങളായി പ്രവര്‍ത്തന രഹിതമാണെന്നും ആരോപണമുണ്ട്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥന്‍ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നല്‍കാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതിനെതിരെ ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും ഹക്കീം പരാതി നല്‍കിയിട്ടുണ്ട്.
ദുബായില്‍ ഐടി എന്‍ജിനീയര്‍ കൂടിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിരവധി പ്രവാസികള്‍ രംഗത്തെത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പിടിച്ചുപറി ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട. പ്രവാസികള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്. പല തവണ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവാസികളുടെ ചോര കുടിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ വാദിയെ പ്രതിയാക്കുകയല്ല ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (25 minutes ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (42 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (57 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (1 hour ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (8 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (8 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (8 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (10 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

Malayali Vartha Recommends