Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വാദിയെ പ്രതിയാക്കുന്ന നടപടി വീണ്ടും...കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദിച്ച സംഭവം: പരാതിപ്പെട്ട യുവാവിനെതിരെ കള്ളക്കേസ്, തിരിച്ചയക്കില്ലെന്ന വാശിയില്‍ ഉദ്യോഗസ്ഥര്‍

10 DECEMBER 2015 07:53 AM IST
മലയാളി വാര്‍ത്ത.

പ്രതികരിച്ചവനെ കുടുക്കാന്‍ മനപൂര്‍വ്വം ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ചമയ്ക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ കള്ളക്കേസിനു ശ്രമം. കാസര്‍കോട് സ്വദേശി ഹക്കിം റുബയെയാണ് കള്ളക്കേസില്‍ കുടുക്കി മടക്കയാത്ര തടസപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടതിനാണ് യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസിനു മേല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമെന്നാണ് ആരോപണം. കൈക്കൂലി നല്‍കാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദ്ദിച്ചെന്നും വിമാനത്താവളത്തില്‍ തടഞ്ഞുവച്ചുവെന്നും കാട്ടി ഹക്കിം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഐടി എഞ്ചിനീയറായി ദുബായില്‍ ജോലി ചെയ്യുന്ന ഹക്കീം റുബ കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാന്‍ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മര്‍ദ്ദിക്കുകയും വിമാനത്താവളത്തില്‍ പിടിച്ചുവെക്കുകയും ചെയ്തു.
രാത്രി ഏഴരയ്ക്ക് മാത്രമാണ് ഹക്കീമിന് പുറത്തു കടക്കാനായത്. ഇത് സംബന്ധിച്ച് ഹക്കീം റുബ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹക്കീമിനെതിരെയും പരാതി നല്‍കി. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത് മടക്കയാത്ര മുടക്കാന്‍ പൊലീസിനുമേല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണു ഹക്കീം റുബ പറയുന്നത്.
എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഹക്കീമിനോട് പരിശോധനയ്ക്കായി ലഗേജ് തുറക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ഹക്കീം എക്‌സ്‌റേ സ്‌കാനിങ് കഴിഞ്ഞതാണെന്നും ലഗേജ് തുറന്നാല്‍ ലഗേജ് പഴയപടി പാക്ക് ചെയ്ത് തരേണ്ടി വരുമെന്നും മറുപടി നല്‍കി.
തുടര്‍ന്ന് പരിശോധനയില്‍ നിന്നും ഒഴിവാക്കിക്കിട്ടാന്‍ കൈക്കൂലി തന്നാല്‍ മതിയെന്ന് കസ്റ്റംസ് സൂപ്രണ്ട് തന്നോട് പറഞ്ഞുവെന്ന് ഹക്കീമിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്റെ പാസ്‌പോര്‍ട്ട് വാങ്ങി മുറിയിലേക്ക് പോയ സൂപ്രണ്ടിനെ പിന്തുടര്‍ന്ന തന്നെ അദ്ദേഹം മര്‍ദ്ദിക്കുകായിരുന്നുവെന്നും ഹക്കീം പറയുന്നു. താന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും തന്റെ ഭാഗത്താണ് തെറ്റ് എന്നും എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് തന്നെ അവര്‍ വിട്ടതെന്നും ഹക്കീം ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹക്കീം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കസ്റ്റംസ് ഡിക്ലറേഷനില്‍ രേഖപ്പെടുത്താത്ത ഏഴ് ഗ്രാം സ്വര്‍ണത്തിന് ഡ്യൂട്ടി അടയ്ക്കാന്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെ വാദം. കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്നു കാട്ടി ഹക്കീമിനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് ഓഫീസറും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, ഹക്കീമിന് പിന്തുണയുമായി വിവിധ പ്രവാസി സംഘടനകള്‍ രംഗത്തെത്തി. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സ്ഥലത്തെ സിസിടിവി കാമറകള്‍ മാസങ്ങളായി പ്രവര്‍ത്തന രഹിതമാണെന്നും ആരോപണമുണ്ട്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥന്‍ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നല്‍കാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതിനെതിരെ ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും ഹക്കീം പരാതി നല്‍കിയിട്ടുണ്ട്.
ദുബായില്‍ ഐടി എന്‍ജിനീയര്‍ കൂടിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിരവധി പ്രവാസികള്‍ രംഗത്തെത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പിടിച്ചുപറി ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട. പ്രവാസികള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്. പല തവണ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവാസികളുടെ ചോര കുടിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ വാദിയെ പ്രതിയാക്കുകയല്ല ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (7 minutes ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (22 minutes ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (23 minutes ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (1 hour ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (1 hour ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (2 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (2 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (3 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (11 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (11 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (11 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (11 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (11 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (19 hours ago)

Malayali Vartha Recommends