Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...

16 APRIL 2024 04:05 PM IST
മലയാളി വാര്‍ത്ത

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തിലും പുതിയൊരു പ്രതീക്ഷ കൈവന്നിരിക്കുകയാണ്. എന്നാൽ നിമിഷ പ്രിയയുടെ സാഹചര്യം തികച്ചും വ്യത്യസ്തമാണ് എന്ന പ്രശ്നം നിലവിലുണ്ട്. സർക്കാർ സംവിധാനം ശരിയായി പ്രവർത്തിക്കാത്ത യമനിലാണ് നിമിഷ പ്രിയ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്.

എങ്കിലും പരിശ്രമങ്ങൾ തുടരുകയാണ്. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ലീഗൽ അഡ്വൈസറായ സുഭാഷ് ചന്ദ്രൻ പറയുന്നു. ഈ വിഷയത്തിൽ വർഗീയത കലർത്താനുള്ള ശ്രമങ്ങൾ നടക്കുന്നത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

റഹീമിന്റെ മോചനം സാധ്യമായതോടെ ചില വർഗ്ഗീയ പ്രചാരണങ്ങളും നടക്കുന്നതായി ആരോപണമുണ്ട്. ഇസ്ലാം മത വിശ്വാസിയായത് കൊണ്ടാണ് 34 കോടി പിരിഞ്ഞു കിട്ടിയതെന്നും അന്യമതസ്ഥയായ നിമിഷ പ്രിയയ്ക്ക് വേണ്ടി ആരും ഇടപെടുന്നില്ലെന്നുമാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണം സത്യമല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് സുപ്രീംകോടതിയിലെ അഭിഭാഷകനും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ലീഗൽ അഡ്വൈസറുമായ അഡ്വ. സുഭാഷ് ചന്ദ്രൻ രംഗത്ത് എത്തിയത്. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും, ഇനി എന്തെല്ലാമാണ് ചെയ്യാനുള്ളതെന്നും സുഭാഷ് ചന്ദ്രൻ കെആർ വിശദമായി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നു.

 

ഇന്ന് റഹീം; നാളെ നിമിഷ പ്രിയ

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ ജീവന്റെ വിലയായ 34 കോടി രൂപ വളരെ കുറഞ്ഞ സമയം കൊണ്ടു സമാഹാരിച്ചെടുത്തു മലയാളികൾ ഒരിക്കൽ കൂടി മാതൃകയായിരിക്കുകയാണ്. ദിയ ധനം ഇരയുടെ കുടുംബത്തിന് ഔദ്യോഗികമായി കൈമാറി റഹീമിനെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ തുടരും.

 

റഹീമിന്റെ മോചനം സാധ്യമാക്കാൻ മലയാളികൾ ജാതി - മത - രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചപ്പോൾ ഇതാ “റിയൽ കേരള സ്റ്റോറി” എന്ന ടൈറ്റിലുകൾ സോഷ്യൽ മീഡിയ ഫീഡുകളിലാകെ നിറഞ്ഞു. എന്തിനും ഏതിനും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം പറയുന്നവർക്ക് ഇത് സഹിക്കാനാകുന്നില്ല; റഹീമായതുകൊണ്ടാണ്, ഇസ്ലാം മത വിശ്വാസിയായത് കൊണ്ടാണ് 34 കോടി പിരിഞ്ഞു കിട്ടിയതെന്നും അന്യ മതസ്ഥയായ നിമിഷ പ്രിയക്ക് വേണ്ടി ആരും ഇടപെടുന്നില്ലെന്നും ഈ വർഗീയ ഭ്രാന്തന്മാർ ഇപ്പോൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ 2020 ലാണ് സനയിലെ വിചാരണ കോടതി നിമിഷ പ്രിയ ടോമി തോമസിന് വധശിക്ഷ വിധിക്കുന്നത്. തുടർന്ന് ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ ഇടപെടലിന്റെ ഭാഗമായി അപ്പീൽ കോടതിയിൽ അപ്പീൽ നൽകുകയും, വധശിക്ഷ ശരിവെച്ചപ്പോൾ തന്നെ വിചാരണ കോടതി വിധി ഭാഗികമായി പരിഷ്കരിച്ച് ബ്ലഡ്‌ മണി എന്ന സാധ്യത നിമിഷക്ക് മുന്നിൽ തുറന്നിടുകയാണ് അപ്പീൽ കോടതി ചെയ്തത്. തുടർന്ന് സൂപ്രീം ജുഡീഷ്യൽ കൗൺസിലും 2023 നവംബറിൽ ഈ വിധി ശരിവെച്ചു.

അപ്പീൽ കോടതി തുറന്നു നൽകിയ ബ്ലഡ്‌ മണി എന്ന സാധ്യത ഉപയോഗപ്പെടുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. സൗദിയിൽ നിന്നോ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നോ വ്യത്യസ്തമായി ബ്ലഡ്‌ മണി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ യെമനിൽ പരിമിതികളുണ്ടെന്നതാന്ന് വസ്തുത.

ദീർഘ കാലമായി ആഭ്യന്തര കലാപം തുടരുന്നതിനാൽ മലയാളികളോ ഇന്ത്യക്കാരോ അപൂർവം. 2016 മുതൽ ഇന്ത്യയിൽ നിന്ന് യെമനിലേക്ക് കേന്ദ്ര സർക്കാരിന്റെ യാത്ര നിരോധനം. നിമിഷയുടെ മോചന ചർച്ചകൾക്കായി അമ്മയും മകളുമുൾപ്പടെയുള്ള ബന്ധുക്കൾക്കും ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കും യാത്രനുമതി നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരകരിച്ചപ്പോൾ ആക്ഷൻ കൗൺസിൽ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഒരുവർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ എതിർപ്പിനെ മറികടന്നു നിമിഷയുടെ അമ്മക്ക് യെമൻ സന്ദർശിക്കാൻ ഡൽഹി ഹൈകോടതി അനുമതി തന്നു.

 

ഹൈകോടതി വിധിക്കു ശേഷം യെമനിലേക്ക് പോകാനുള്ള വിസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു അടുത്തയാഴ്ചയോടെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ സഹായത്തോടെ യെമനിലേക്ക് തിരിക്കും. സനയിലെത്തി നിമിഷയെ കണ്ടശേഷം കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ സന്ദർശിച്ചു മാപ്പാപേക്ഷിക്കും; ദിയ ധനം സ്വീകരിച്ചു നിമിഷയെ കൊലക്കയറിൽ നിന്നും മോചിപ്പിക്കാൻ അപേക്ഷിക്കും.

ശരിയാ നിയമ പ്രകാരം മോചന ദ്രവ്യം സ്വീകരിച്ചു വധശിക്ഷ ഒഴിവാക്കാണോ എന്നത് ഇരയുടെ കുടുംബത്തിന്റെ വിവേചനാധികാരമാണ്; മോചനദ്രവ്യം സ്വീകരിക്കുകയാണെങ്കിൽ തുക എത്രയെന്നതും. നിമിഷയുടെ അമ്മ പ്രേമകുമാരി വരും ദിവസങ്ങളിൽ തലാലിന്റെ കുടുംബത്തെ / ഗോത്ര നേതാക്കളെ കണ്ടാൽ മാത്രമേ മോചനദ്രവ്യം സ്വീകരിച്ച് നിമിഷയെ മോചിപ്പിക്കാനാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമാകൂ;

മോചനദ്രവ്യ തുക എത്രയെന്ന കാര്യവും. അറിയാതെ ചെയ്തുപോയ ഒരു കുറ്റത്തിന്, ശരിയായ നിയമ സഹായം ലഭിക്കാതെ,ആഭ്യന്തര യുദ്ധകാലത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. റഹീമിന്റെ ഉമ്മയുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി പ്രേമകുമാരിയുടെയും 10 വയസുകാരി മിഷേലിന്റെയും മുഖത്തു വിരിയിക്കാൻ കേരളം കൈകോർക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

വസ്തുതകൾ ഇതായിരിക്കെ കേവല വിഭാഗീയ താല്പര്യങ്ങൾക്കുവേണ്ടി നിമിഷയെയും കുടുംബത്തെയും ഇനിയും വേട്ടയാടരുതെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. ഇന്ന് റഹീമെങ്കിൽ നാളെ നിമിഷക്കു വേണ്ടിയും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കേരളം കൈകോർക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്, ആ സുദിനത്തിനായി നമുക്കൊരുമിച്ചു കാത്തിരിക്കാം. എന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (1 hour ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (2 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (2 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (2 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (2 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (2 hours ago)

SANTHOSH PANDIT പ്രതിഷേധം സിനിമാ പ്രമോഷനോ?’;  (2 hours ago)

Payyannur എംഎല്‍എയുടെ ജീവന്‍ പോലും അപകടത്തില്‍  (3 hours ago)

യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ല; യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കും; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപട്ടികയിൽപ്പെടുത്തിയിരിക്കുന്നു; അറസ്റ്റിന് പിന്നിൽ സർക്കാരിൻ്റെ  (5 hours ago)

KARNATAKA BUSINESS MAN ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി;  (6 hours ago)

ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends