കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിയ ജിനു തിരിച്ചറിഞ്ഞത് പൊള്ളുന്ന സത്യം; താങ്ങാനാകാതെ മകന്റെ മൃതദേഹത്തിനരുകിൽ തളർന്നു വീണു...

അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏക മകന്റെ ഭൗതികശരീരം ഒടുവിൽ നാട്ടിലെത്തിയ 'അമ്മ കണ്ടു. കുവൈത്തിൽ തൊഴിൽ തട്ടിപ്പിനിരയായ ജിനു തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കിലോമീറ്ററുകൾ സഞ്ചരിച്ച് ഇടുക്കി അണക്കരയിലെ വീട്ടിലെത്തിയപ്പോഴാണ്, ഒരാഴ്ച മുൻപ് മകൻ ഷാനറ്റ് ബൈക്ക് അപകടത്തിൽ മരിച്ചത് ജിനു അറിഞ്ഞത്. മകന്റെ വിയോഗവാർത്ത താങ്ങാനാകാതെ ജിനു നെഞ്ചുപൊട്ടിക്കരഞ്ഞു. കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല. രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടിൽ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളുംമൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല.
ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽനിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്കുശേഷം തടങ്കലിലായിരുന്നു.
ജൂൺ 17-ന് ജിനുവിന്റെ മകൻ ഷാനറ്റും സുഹൃത്ത് കൊടുവേലിക്കുളത്ത് അലനും ബൈക്കപകടത്തിൽ മരിച്ചു. രണ്ടുദിവസത്തിനകം അലന്റെ സംസ്കാരം നടന്നു. എന്നാൽ, അമ്മ എത്താത്തതിനാൽ ഷാനറ്റിന്റെ സംസ്കാരം നടത്താനായില്ല.ഇതിനിടെ ജിനുവിന് താത്കാലിക പാസ്പോർട്ട് കിട്ടി. എന്നാൽ, ഇറാൻ-ഇസ്രായേൽ സംഘർഷവും കോവിഡ് പ്രതിസന്ധിയും കാരണം നാട്ടിലേക്കുള്ള യാത്ര വൈകി. അതിനാൽ ഷാനറ്റിൻറെ സംസ്കാരവും നീണ്ടു പോകുകയായിരുന്നു.
https://www.facebook.com/Malayalivartha