ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..

പാകിസ്ഥാനിൽ അഭയം പ്രാപിച്ചിരിക്കുന്ന ഇന്ത്യ തിരയുന്ന പ്രമുഖ ഭീകരരെ ലക്ഷ്യമിട്ട് തുടർച്ചയായി വധശിക്ഷ നടപ്പാക്കുന്ന അജ്ഞാതരായ തോക്കുധാരികളെയാണ് മാധ്യമങ്ങളും പ്രതിരോധ നിരീക്ഷകരും "അജ്ഞാതർ" (Unknown Gunmen) എന്ന് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലും പാക് അധീന കശ്മീരിലുമായി മുപ്പതിലധികം ആഗോള ഭീകരരാണ് ഇത്തരത്തിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം സജീവ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ.
ഭീകരസംഘടനയുടെ പ്രമുഖ നേതാവും കൂട്ടാളിയുമായ റിസ്വാന്‍ ഹനീഫിന്റെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്ത കാലത്തായി പാകിസ്താന്റെ മണ്ണില്‍ ലഷ്‌കറെ തൊയ്ബ നേരിട്ട കനത്ത നാശനഷ്ടങ്ങളുടെയും തിരിച്ചടികളുടെയും വ്യക്തമായ സ്ഥിരീകരണമാണ് ഈ പരസ്യമായ കുറ്റസമ്മതം. തങ്ങളുടെ ആളുകളെ ഓരോരുത്തരെയായി വേട്ടയാടിപ്പിടിക്കുന്ന സംഘത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ഭീകരനേതാവിന്റെ പ്രധാന ആരോപണം.'അജ്ഞാത തോക്കുധാരി'കളെ ഉപയോഗിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന്
ഹനീഫ് തന്റെ പ്രസംഗത്തില്‍ ആരോപിക്കുന്നു. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവല്‍ക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്‌കര്‍ ഭീകരര്‍ കൃത്യമായ ആസൂത്രണത്തോടെ വധിക്കപ്പെട്ടത്.ഇന്ത്യയിലെ സുരക്ഷാ സേനകളെയും നിരപരാധികളായ പൗരന്മാരെയും ലക്ഷ്യമിട്ട് പതിറ്റാണ്ടുകളായി ഭീകരാക്രമണം നടത്തുന്നവര്‍സ്വന്തം താവളങ്ങളില്‍ പോകും സുരക്ഷിതരല്ലെന്ന ഭയം ഇപ്പോള്‍ പാക് മണ്ണില്‍ പടര്‍ന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ തന്ത്രപരമായ നീക്കങ്ങളെയും 'ദുരന്തര്‍' മോഡല്‍ രഹസ്യ ഓപ്പറേഷനുകളെയും ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഈ അജ്ഞാത ആക്രമണങ്ങള്‍ നടക്കുന്നത്.
ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ലഷ്കറിന്റെ പങ്ക് .തെളിവു സഹിതം അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. 2008-ലെ മുംബൈ 26/11 ആക്രമണവും, പഹൽഗാം ഭീകരാക്രമണവും ഉൾപ്പെടെയുള്ള കേസുകളിൽ ലഷ്കർ തലവൻ ഹാഫിസ് സയീദിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.2022 മുതൽ പാകിസ്താനിൽ കൊല്ലപ്പെട്ട ഇന്ത്യ തിരയുന്ന പ്രധാന ഭീകരർ..2022 മാർച്ച് 1: ഐസി-814 വിമാന റാഞ്ചൽ കേസിലെ പ്രതിയായ ജെയ്ഷെ-മുഹമ്മദ് ഭീകരൻ സഹൂർ മിസ്ത്രി കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.2023 മേയ് 6: ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവൻ പരംജീത് സിങ് പഞ്ജ്വാർ ലാഹോറിൽ കൊല്ലപ്പെട്ടു.
2023 സെപ്റ്റംബർ 8: ലഷ്കർ ഭീകരനും ധാങ്ഗ്രി ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളുമായ റിയാസ് അഹമ്മദ് അഥവാ അബു ഖാസിം കൊല്ലപ്പെട്ടു.2023 ഒക്ടോബർ 11: 2016-ലെ പഠാൻകോട്ട് ആക്രമണത്തിന്റെ മുഖ്യസൂത്രനായ ഷാഹിദ് ലത്തീഫ് സിയാൽക്കോട്ടിലെ പള്ളിക്കുള്ളിൽ വെടിയേറ്റ് മരിച്ചു.2025 മാർച്ച് 16: റിയാസി തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്കർ കമാൻഡർ അബു ഖത്താൽ ജെഹ്‌ലമിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. അതിശക്തമായ സുരക്ഷാ വലയത്തിലുള്ള ഭീകരരെപ്പോലും വീടുകളിലോ പള്ളികളിലോ കയറി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ വധിക്കുന്നത്.
https://www.facebook.com/Malayalivartha
























