സീറ്റ്ബെല്‍റ്റ് ധരിക്കാത്ത വാഹനയാത്രക്കാര്‍ക്കെതിരെ കർശന നടപടി ; 37,519 യാത്രക്കാര്‍ക്ക് പിഴ ചുമത്തി
ദുബൈ: സീറ്റ്ബെല്‍റ്റ് ധരിക്കാത്ത വാഹനയാത്രക്കാര്‍ക്കെതിരെ നടപടി കര്‍ശനം. ഇൗ വര്‍ഷം ജൂലൈ വരെ 37,519 പേര്‍ക്കാണ് ദുബൈ പൊലീസ് പിഴ ചുമത്തിയത്. ജൂലൈ ഒന്നിന് പുതിയ ഫെഡറല്‍ ഗതാഗത നിയമങ്ങള്‍ നിലവില്‍ വന്ന ശേഷം വീഴ്ച വരുത്തിയവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവുണ്ട്. ഇൗ വര്‍ഷം ജനുവരിയില്‍ 8,102 പേര്‍ക്കാണ് പിഴ ഇൗടാക്കിയത്. ബെല്‍റ്റ് ധരിക്കല്‍ എന്നത് വിട്ടുവീഴ്ച പാടില്ലാത്ത നിയമമാണെന്നും അപകടങ്ങളില്‍ പരിക്കുകളുടെ അളവില്‍ വലിയ കുറവു വരുത്താന്‍ ഇതു സഹായിക്കുമെന്നും ദുബൈ പൊലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു. മുന്‍പ് 200 ദിര്‍ഹമാണ് പിഴ ഇൗടാക്കിയിരുന്നത്.
പുതിയ ട്രാഫിക് ചട്ടങ്ങള്‍ നിലവില്‍ വന്നപ്പോള്‍ ഇത് 400 ദിര്‍ഹം ആക്കി ഉയര്‍ത്തി. ഒപ്പം നാല് ബ്ലാക്ക് പോയന്‍റും ചുമത്തും. പുതിയ നിയമവും പുതുക്കിയ പിഴയും ചട്ടലംഘനം കുറക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ഫെബ്രുവരിയില്‍ 5786, മാര്‍ച്ചില്‍5933, ഏപ്രിലില്‍ 5967, മെയ് മാസത്തില്‍ 6351 എന്നിങ്ങനെയാണ് പിടികൂടിയ സീറ്റ് ബെല്‍റ്റ് നിയമലംഘനം.എന്നാല്‍ പുതിയ ചട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ കുറവു വന്നു തുടങ്ങി. ജൂണില്‍ ഇത് 2759 ആയി. നിയമം പ്രാബല്യത്തില്‍ വന്ന ജൂലൈയില്‍ ഇത് 2621 ആയി കുറഞ്ഞു.
ചട്ടം കര്‍ശനമാക്കിയതിനൊപ്പം കാര്യമായ ബോധവത്കരണവും പൊലീസ് നടത്തുന്നുണ്ട്. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവര്‍ ധരിക്കാത്ത പക്ഷം ഡ്രൈവറാണ് പിഴ നല്‍കേണ്ടി വരിക. ആദ്യവട്ടം വീഴ്ച വരുത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ആവര്‍ത്തിച്ചാല്‍ പിഴ ഇൗടാക്കുകയുമാണ് ഇൗ വിഷയത്തില്‍ സ്വീകരിച്ചുവരുന്ന നിലപാട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് വഴിയോരത്ത് സ്ഥാപിച്ച കാമറകളിലും പകര്‍ത്തി റിപ്പോര്‍ട്ട് െചയ്യപ്പെടും. കുട്ടികളെ മടിയില്‍ ഇരുത്തി മുന്‍സീറ്റില്‍ യാത്ര െചയ്യുന്നതിനെതിരെയും പൊലീസ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വലിയ ദോഷം ചെയ്യുന്നതാണ് ഇത്തരം യാത്രയെന്നും അപകട സാധ്യത ഏറെയാണെന്നും ബ്രിഗേഡിയര്‍ മസ്റൂഇ പറഞ്ഞു. അപകങ്ങളുണ്ടായാലോ പെെട്ടന്ന് ബ്രേക്കിട്ടാലോ കുഞ്ഞുങ്ങള്‍ ഡാഷ്ബോര്‍ഡില്‍ തെറിച്ചിടിക്കാന്‍ ഇതു കാരണമായേക്കും. നാലു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായി കുട്ടി സീറ്റ് നിര്‍ബന്ധമാണിപ്പോള്‍..
https://www.facebook.com/Malayalivartha