ആ നീചൻ ചതിച്ച പത്തു ലക്ഷത്തിന്റെ കടം തീർക്കാൻ ദുബായിൽ എത്തിയതിന് ലഭിച്ചത് മരണം; ദുബായിൽ ഭർത്താവ് കുത്തികൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം ഇപ്പോൾ ആർക്കും വേണ്ട; കണ്ണീരോടെ വിദ്യയുടെ കൗമാരക്കാരായ രണ്ട്‍ പെണ്മക്കൾ
16 വർഷം മുൻപായരുന്നു വിദ്യയുടെ വിവാഹം. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഏറെ കാലമായി ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിലല്ലായിരുന്നു. ഇതേ തുടർന്ന് ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കി.
15 മാസം മുൻപായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചാണ് യുഎഇയിലെത്തിയത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തത്. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്.
ദുബായിൽ ഭർത്താവ് കുത്തികൊലപ്പെടുത്തിയ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാചന്ദ്രന്റെ (40) മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ വൈകുന്നു. ദുബായ് പൊലീസ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പ്രതി അറസ്റ്റിലായതിനാൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ മറ്റു നിയമ തടസ്സങ്ങളൊന്നുമില്ല. എന്നാൽ ഇവിടെയുള്ള ബന്ധുക്കളാരും ഇതിനോട് കാര്യമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.
മതിയായ രേഖകളെല്ലാം നാട്ടിൽ നിന്ന് ബന്ധുക്കൾ അയച്ചു കൊടുത്തിട്ടുമുണ്ട്. ഇന്നലെയും ഇന്നും വാരാന്ത്യ അവധി ആയതിനാൽ നാളെ കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നു ഇതിന് സഹായം ചെയ്യുന്ന സാമൂഹിക പ്രവർത്തകർ പറയുന്നു. അതേസമയം, വിദ്യയുടെ മുഖം അവസാനമായി ഒരു നോക്കു കാണാൻ വിദ്യയുടെ മക്കൾ നാട്ടിൽ കണ്ണീരോടെ കാത്തിരിക്കുകയാണ്. 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺമക്കലാണ് വിദ്യയ്ക്ക് ഉള്ളത് .ഇവർ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു.
ഈ മാസം ഒൻപതിന് ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) ആണ് വിദ്യയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. വിദ്യാ ഒാണം ആഘോഷിക്കാൻ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം. സന്ദർശക വീസയിൽ യുഎഇയിലെത്തിയ പ്രതി രാവിലെ അൽഖൂസിൽ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിളിച്ചു പുറത്തിറക്കി പാർക്കിങ്ങിലേക്ക് കൊണ്ടുപോയി കത്തിയെടുത്ത് കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിയാണ് കൊലപാതകവിവരം ബന്ധുക്കളെ ആദ്യമറിയിച്ചത്.
https://www.facebook.com/Malayalivartha