വീണ്ടുമൊരു ഗൾഫ് യുദ്ധമോ ? ആശങ്കയോടെ പ്രാവാസികൾ

ഗൾഫ് യുദ്ധം മലയാളികളായ പ്രവാസികളെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ഒത്തിരിയേറെ ജീവിത സ്വപ്നങ്ങളുമായി ഗൾഫിൽ എത്തിയ നിരവധി വിദേശി തൊഴിലാളികളാണ് ഒറ്റയടിക്ക് ജോലി നഷ്ടപെട്ട തിരിച്ച് നാട്ടിലെത്തിയെത്, അത് പോലൊരു യുദ്ധത്തിനുള്ള സാധ്യതകളാണ് ഇപ്പോൾ ഗൾഫ് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. പ്രതേകിച്ച് ഇത്രയധികം മലയാളികൾ അധിവസിക്കുന്ന സൗദി എന്ന രാജ്യം യുദ്ധ ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് മിക്ക പ്രവാസികളും , അങ്ങനെ നഷ്ട പെടില്ല എന്ന് പറയാൻ കാരണങ്ങളും ഒന്നുമില്ലഎന്നാൽ ജോലി നഷ്ടപ്പെടാൻ സാധ്യത കൂടുതലുമാണ്. ഒരിക്കലും പ്രവാസികളെ, പ്രതേകിച്ച് മലയാളികളെ പേടിപ്പിക്കാനല്ല ഞാൻ ഇത് പറയുന്നത് . മലയാളികളായ നിങ്ങൾ സൗദിയിൽ ജോലി എടുത്തില്ലെങ്കിൽ കേരളവും സൗദിയും സാമ്പത്തിക പ്രതിസന്ധിയിൽ പെടും ഉറപ്പുള്ളതല്ലേ. സൗദി അരാംകോയില്‍ ആക്രമണം നടത്തിയത് ഇറാന്‍ ആണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ എങ്ങനെയാണു യുദ്ധം പ്രവാസികളെ ബാധിക്കുക എന്ന് നോക്കാം.
സൗദിയിലെ അരാംകോയുടെ ഉടമസ്ഥതയിലുള്ള എണ്ണ കേന്ദ്രങ്ങളിൽ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമായി . ഈ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഇറാനാണെന്നാണ് യു.എസ്സും സൗദിയും ഉയർത്തുന്ന വാദം. എന്നാൽ ആക്രമണത്തിെന്‍റ പിന്നിൽ യമനാണെന്ന് ഹൂതി വിമതര്‍ പറഞ്ഞു . സൗദിയിലേക്ക് സുരക്ഷ ഉറപ്പു വരുത്താന്‍ കൂടുതല്‍ യുഎസ് സൈനികര്‍ വരികയും ചെയ്തു. പക്ഷേ സൈനികരുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ യുഎസ് ഇതു വരെ വ്യക്തമാക്കിയിട്ടില്ല. സൗദിയും യുഎഇയും ആവശ്യപ്പെടുന്നതനുസരിച്ചായിരിക്കും കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. സേന ഇപ്പോൾ മുന്‍ഗണന നല്‍കുന്നത് മേഖലയുടെ വ്യോമ പ്രതിരോധത്തിനാണ്.
പുതിയ ഉപരോധം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഉപരോധത്തിലൂടെ ട്രംപ് ഭരണകൂടം ഉന്നം വെക്കുന്നത് ഇറാൻറെ കേന്ദ്ര ബാങ്കിനെയാണ്. സാധാരണക്കാര്‍ക്ക് മരുന്നും ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങള്‍ എത്താൻ പ്രയാസമായിരിക്കും . ഇറാനിലെ 15 സ്ഥലങ്ങളില്‍ ആക്രമണം നടത്തുക എന്നത് തന്നെ സംബന്ധിച്ച് എളുപ്പമായ കാര്യമാണെന്നും എന്നാല്‍ അതു ചെയ്യുയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു വ്യക്തമാക്കിയിരുന്നു. യുദ്ധം പ്രഖ്യാപിക്കാന്‍ എളുപ്പമാണെങ്കിലും പരമാവധി സംയമനം പാലിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹം ശക്തമായ ഇടപ്പെട്ടാൽ യുദ്ധം ഒഴിവാക്കാൻ സഹായിക്കും എന്ന് തന്നെയാണ് ലോക ജനതയുടെ വിശ്വാസം.
കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ് . ഇവിടുത്തെ സാഹചര്യങ്ങള്‍ മോശമായ സാഹചര്യത്തില്‍ രാജ്യത്തെ ഭീഷണികളും ഭീകരാന്തരീക്ഷവും നേരിടാന്‍ സായുധസേനകള്‍ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം. കര, കടല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷ ഇതിനോടകം ഉറപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇഷാം അല്‍ നാഹം ഈ വിവരം പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാമേധാവികളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി മലയാളികൾ സൗദിയിൽ ഉണ്ട് . യുദ്ധം ഉണ്ടാകുകയാണെങ്കിൽ നാട്ടിലേക്ക് തിരിച്ച വരണം എന്ന അവസ്ഥ . യാതൊരു കാരണ വശാലും അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ . ഗള്‍ഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും യുദ്ധമില്ലാതെയുള്ള രാഷ്ട്രീയ പരിഹാരത്തെയാണ് ആശ്രയിക്കുന്നത്. സൗദിയിലേക്ക് സൈന്യത്തെ അയച്ചും ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയും തല്‍ക്കാലം സ്ഥിതി ഗതികളെ നേരിടാനാണ് പദ്ധതി. കാര്യങ്ങൾ സങ്കീര്‍ണമാകുകയാണെങ്കിൽ മാത്രം സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ മതിയെന്നും യു.എസ് ഭരണകൂടം തീരുമാനം എടുത്തിരിക്കുന്നു . സൗദിയിലേക്ക് സൈന്യത്തെ അയച്ച അമേരിക്കന്‍ നടപടിയെയും ഇറാന്‍ സൈനിക നേതൃത്വം രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.
സൗദിയിലേയ്ക്ക് കൂടുതല്‍ സെന്യത്തെ അയച്ച് അമേരിക്ക. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി. അമേരിക്കക്കും ഇറാനും ഇടയില്‍ സമവായം രൂപപ്പെടുത്താനുള്ള മധ്യസ്ഥ നീക്കവും സജീവമാണ്. സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. ഇരുനേതാക്കളും അമേരിക്കന്‍ നേതൃത്വവും തമ്മില്‍ ചര്‍ച്ചയുടെ സാധ്യത ഉരുത്തിരിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും യുദ്ധമില്ലാതെയുള്ള രാഷ്ട്രീയ പരിഹാരത്തെയാണ് പിന്തുണക്കുന്നത്.
https://www.facebook.com/Malayalivartha
























