Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

വീണ്ടുമൊരു ഗൾഫ് യുദ്ധമോ ? ആശങ്കയോടെ പ്രാവാസികൾ

22 SEPTEMBER 2019 06:22 PM IST
മലയാളി വാര്‍ത്ത

ഗൾഫ് യുദ്ധം മലയാളികളായ പ്രവാസികളെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ഒത്തിരിയേറെ ജീവിത സ്വപ്നങ്ങളുമായി ഗൾഫിൽ എത്തിയ നിരവധി വിദേശി തൊഴിലാളികളാണ് ഒറ്റയടിക്ക് ജോലി നഷ്ടപെട്ട തിരിച്ച് നാട്ടിലെത്തിയെത്, അത് പോലൊരു യുദ്ധത്തിനുള്ള സാധ്യതകളാണ് ഇപ്പോൾ ഗൾഫ് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. പ്രതേകിച്ച് ഇത്രയധികം മലയാളികൾ അധിവസിക്കുന്ന സൗദി എന്ന രാജ്യം യുദ്ധ ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് മിക്ക പ്രവാസികളും , അങ്ങനെ നഷ്ട പെടില്ല എന്ന് പറയാൻ കാരണങ്ങളും ഒന്നുമില്ലഎന്നാൽ ജോലി നഷ്ടപ്പെടാൻ സാധ്യത കൂടുതലുമാണ്. ഒരിക്കലും പ്രവാസികളെ, പ്രതേകിച്ച് മലയാളികളെ പേടിപ്പിക്കാനല്ല ഞാൻ ഇത് പറയുന്നത് . മലയാളികളായ നിങ്ങൾ സൗദിയിൽ ജോലി എടുത്തില്ലെങ്കിൽ കേരളവും സൗദിയും സാമ്പത്തിക പ്രതിസന്ധിയിൽ പെടും ഉറപ്പുള്ളതല്ലേ. സൗദി അരാംകോയില്‍ ആക്രമണം നടത്തിയത് ഇറാന്‍ ആണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ എങ്ങനെയാണു യുദ്ധം പ്രവാസികളെ ബാധിക്കുക എന്ന് നോക്കാം.


സൗദിയിലെ അരാംകോയുടെ ഉടമസ്ഥതയിലുള്ള എണ്ണ കേന്ദ്രങ്ങളിൽ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമായി . ഈ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഇറാനാണെന്നാണ് യു.എസ്സും സൗദിയും ഉയർത്തുന്ന വാദം. എന്നാൽ ആക്രമണത്തിെന്‍റ പിന്നിൽ യമനാണെന്ന് ഹൂതി വിമതര്‍ പറഞ്ഞു . സൗദിയിലേക്ക് സുരക്ഷ ഉറപ്പു വരുത്താന്‍ കൂടുതല്‍ യുഎസ് സൈനികര്‍ വരികയും ചെയ്തു. പക്ഷേ സൈനികരുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ യുഎസ് ഇതു വരെ വ്യക്തമാക്കിയിട്ടില്ല. സൗദിയും യുഎഇയും ആവശ്യപ്പെടുന്നതനുസരിച്ചായിരിക്കും കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. സേന ഇപ്പോൾ മുന്‍ഗണന നല്‍കുന്നത് മേഖലയുടെ വ്യോമ പ്രതിരോധത്തിനാണ്.

പുതിയ ഉപരോധം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഉപരോധത്തിലൂടെ ട്രംപ് ഭരണകൂടം ഉന്നം വെക്കുന്നത് ഇറാൻറെ കേന്ദ്ര ബാങ്കിനെയാണ്. സാധാരണക്കാര്‍ക്ക് മരുന്നും ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങള്‍ എത്താൻ പ്രയാസമായിരിക്കും . ഇറാനിലെ 15 സ്ഥലങ്ങളില്‍ ആക്രമണം നടത്തുക എന്നത് തന്നെ സംബന്ധിച്ച് എളുപ്പമായ കാര്യമാണെന്നും എന്നാല്‍ അതു ചെയ്യുയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു വ്യക്തമാക്കിയിരുന്നു. യുദ്ധം പ്രഖ്യാപിക്കാന്‍ എളുപ്പമാണെങ്കിലും പരമാവധി സംയമനം പാലിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹം ശക്തമായ ഇടപ്പെട്ടാൽ യുദ്ധം ഒഴിവാക്കാൻ സഹായിക്കും എന്ന് തന്നെയാണ് ലോക ജനതയുടെ വിശ്വാസം.

കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ് . ഇവിടുത്തെ സാഹചര്യങ്ങള്‍ മോശമായ സാഹചര്യത്തില്‍ രാജ്യത്തെ ഭീഷണികളും ഭീകരാന്തരീക്ഷവും നേരിടാന്‍ സായുധസേനകള്‍ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം. കര, കടല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷ ഇതിനോടകം ഉറപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇഷാം അല്‍ നാഹം ഈ വിവരം പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാമേധാവികളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി മലയാളികൾ സൗദിയിൽ ഉണ്ട് . യുദ്ധം ഉണ്ടാകുകയാണെങ്കിൽ നാട്ടിലേക്ക് തിരിച്ച വരണം എന്ന അവസ്ഥ . യാതൊരു കാരണ വശാലും അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ . ഗള്‍ഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും യുദ്ധമില്ലാതെയുള്ള രാഷ്ട്രീയ പരിഹാരത്തെയാണ് ആശ്രയിക്കുന്നത്. സൗദിയിലേക്ക് സൈന്യത്തെ അയച്ചും ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയും തല്‍ക്കാലം സ്ഥിതി ഗതികളെ നേരിടാനാണ് പദ്ധതി. കാര്യങ്ങൾ സങ്കീര്‍ണമാകുകയാണെങ്കിൽ മാത്രം സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ മതിയെന്നും യു.എസ് ഭരണകൂടം തീരുമാനം എടുത്തിരിക്കുന്നു . സൗദിയിലേക്ക് സൈന്യത്തെ അയച്ച അമേരിക്കന്‍ നടപടിയെയും ഇറാന്‍ സൈനിക നേതൃത്വം രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.

സൗദിയിലേയ്ക്ക് കൂടുതല്‍ സെന്യത്തെ അയച്ച്‌ അമേരിക്ക. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി. അമേരിക്കക്കും ഇറാനും ഇടയില്‍ സമവായം രൂപപ്പെടുത്താനുള്ള മധ്യസ്ഥ നീക്കവും സജീവമാണ്. സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. ഇരുനേതാക്കളും അമേരിക്കന്‍ നേതൃത്വവും തമ്മില്‍ ചര്‍ച്ചയുടെ സാധ്യത ഉരുത്തിരിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും യുദ്ധമില്ലാതെയുള്ള രാഷ്ട്രീയ പരിഹാരത്തെയാണ് പിന്തുണക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (5 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (5 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (5 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (5 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (6 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (6 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (6 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (6 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (7 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (8 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (8 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (8 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (8 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends