ജയിലിൽ നീറി നീറി മകൻ ; രോഗ കിടക്കയിൽ ഭർത്താവ് ; നൊമ്പരമായി പ്രവാസി യുവതി ; ഇനി ആശ്രയം മനഃസാക്ഷിയുള്ളവർ മാത്രം

ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്. ഇത് രണ്ടുമില്ലാത്ത ജീവിതം ഈ ഭൂമിയിൽ ഇല്ല. എന്നാൽ ചിലരുടെ ജീവിതത്തിൽ ദുരിതങ്ങൾ തിരമാല പോലെ ഒന്നിന് പിറകെ ഒന്നായി പാഞ്ഞു വന്നു കൊണ്ടിരിക്കും. ചിലർ ആ തിരമാലയിൽ പെട്ട് പോകും. അങ്ങനെ ദുരിതങ്ങളിൽ അകപ്പെട്ടു പോകുന്നവർ തങ്ങളെ സഹായിക്കാൻ കഴിയുന്ന കരങ്ങളിലിലേക്ക് നോക്കും. മനുഷ്വത്വം ഉള്ള മനുഷ്യരിലേക്ക്. അങ്ങനെ മനഃസാക്ഷി വറ്റിയിട്ടില്ലാത്തവർ ഇത് അറിയുക. ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി വന്ന പ്രശ്നങ്ങളോട് മല്ലടിക്കുകയാണ് ഈ യുവതി. മൂന്നു മാസത്തിനകം ശസ്ത്രക്രിയയ്ക്കോ മറ്റ് ചികിത്സകൾക്കോ വിധേയമായില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് ആലീസിനോടു(പേര് യഥാർത്ഥമല്ല) ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.ഈ ശാരീരിക പ്രശ്നം മാത്രമല്ല ഇവർ നേരിടുന്നത്.
68 ജീവനക്കാരും എഴുന്നൂറോളം ജോലിക്കാരും ജോലി ചെയ്തിരുന്ന സ്ഥാപനം നടത്തിയ വ്യക്തിയാണ് ആലീസ്. 1988ൽ പത്തനംതിട്ട സ്വദേശിയുമായി വിവാഹം. അടുത്ത വർഷം ജനുവരിയിൽ ആലീസ് ഷാർജയിലെത്തി. ലാബ് ടെക്നീഷ്യയായിരുന്ന അവർക്ക് ഒരു ക്ലിനിക്കിൽ ജോലി കിട്ടി. എന്നാൽ 2004ൽ ദുരന്ത മഴ തുടങ്ങി. ഭർത്താവ് സഞ്ചരിച്ച കാറിൽ റിക്കവറി വാഹനത്തിന്റെ ഹുക്ക് ഉടക്കി നിയന്ത്രണം വിട്ട കാറിൽ നിന്ന് രക്ഷപ്പെടാനായി ഭർത്താവ് പുറത്തേക്കു ചാടി. ആ വീഴ്ച്ചയിൽ തലയടിച്ചു വീണു അദ്ദേഹത്തിന്റെ ദേഹം പൂർണമായും തളർന്നു. അദ്ദേഹത്തെ തുടർ ചികിത്സയ്ക്കു നാട്ടിലേക്കയച്ചു. പക്ഷേ അദ്ദേഹത്തെ മനോദൌർബല്യവും കടന്നു പിടിച്ചു. ഭർത്താവ് ഇങ്ങനെ ആയതോടെ വർക് ഷോപ്പ് ആലീസ് നടത്തി തുടങ്ങി. 2006 ൽ സ്വന്തമായി നിർമാണ കമ്പനി തുടങ്ങിയെങ്കിലും സാമ്പത്തിക മാന്ദ്യകാലത്ത് കമ്പനി നഷ്ടത്തിലായി. ഇതിനിടെ മാൻപവർ സപ്ലൈ കമ്പനിയും തുടങ്ങി. എന്നാൽ 2011ൽ കൂടെ നിന്ന കോട്ടയം സ്വദേശി സനൽ 13 ലക്ഷം ദിർഹവുമായി മുങ്ങിയതോടെ ആലീസിന്റെ ജീവിതം കൂടുതൽ ദുരിതങ്ങളിലേക്ക് വീണു തുടങ്ങി.
എന്നാൽ തോൽക്കാൻ അവർ തയ്യാറായില്ല ജീവിതത്തോടുള്ള മൽപിടിത്വത്തിൽ പിന്നീട് ഒരു സുഹൃത്തിന്റെ മൽസ്യകമ്പനിയിൽ അക്കൗണ്ടന്റായി ജോലിക്കു കയറി. ജീവിതത്തിലേക്കു മടങ്ങുമ്പോഴായിരുന്നു അടുത്ത ദുരന്തം വന്നത് . ആ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്ത ഏക മകനെ പൊലീസ് പിടികൂടി. ദിവസവും താമസ സ്ഥലത്ത് നിന്നും ഓഫിസിലേക്ക് ഇവരെ കൊണ്ടു പോയി കൊണ്ടിരുന്ന വാഹനത്തിന്റെ ഡ്രൈവർ ലഹരി മരുന്നു കടത്തിയതിന് പിടിയിലായത് ഇവർ ആയിരുന്നു. വാഹനത്തിൽ നിന്ന് ഒന്നും കണ്ടെടുത്തില്ല.പക്ഷേ അപ്പോൾ കൂടെയുണ്ടായിരുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലീസും ആ സമയം കൂടെയുണ്ടായിരുന്നെങ്കിലും പോലീസ് വീട്ടിൽ പറഞ്ഞയച്ചു. എന്നാൽ താൻ മാത്രമാണ് കുറ്റക്കാരനെന്ന് ഡ്രൈവർ സമ്മതിച്ചെങ്കിലും ആലീസിന്റെ മകനെ ജയിലിലാക്കി. കോടതിയിൽ താൻ തെറ്റ്ക്കാരനല്ല എന്ന് മകൻ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല . തന്റെ മകൻ നിരപരാധിയാണെന്ന ഉറപ്പുള്ള അവർ തന്റെ മകനെ വെറുതേ വിടുമെന്നുമുള്ള പ്രതീക്ഷ ഇപ്പോഴും പുലർത്തുന്നു.
ആരോഗ്യപരമായും അവർ കഷ്ട്ടം നേരിടുന്നു. 13 വർഷം മുൻപ് ആലീസിനെ ഹൃദ്രോഗം ഉണ്ടായി . അന്ന് രക്ത ധമനിയിൽ രണ്ട് ലോഹവളയം(സ്റ്റെൻഡ്)ഘടിപ്പിച്ചു. പക്ഷേ രണ്ടു വർഷം മുൻപു വീണ്ടും ഹൃദ്രോഗം കീഴടക്കി . കഴിഞ്ഞ വർഷം സ്ട്രോക്ക് വന്നു . ഇതിനിടയിൽ ചെക്കു കേസിൽപ്പെട്ട് ഒരു മാസം ജയിലിൽ കിടന്നു. മൂന്നു ലക്ഷത്തോളം ദിർഹം ഇനി പലർക്കും നൽകി തീർക്കാനുണ്ട് .ഒന്നിനു പുറകെ ഒന്നായി പാഞ്ഞു വന്ന തിരമാലയാകുന്ന ദുരിതങ്ങൾ ആലീസിന്റെ ഹൃദയ പേശികളെ ദുർബലമാക്കി .ഇപ്പോൾ ശ്വാസ കോശത്തിൽ നീർക്കെട്ടുണ്ട്. ഇനിയൊരു ദുരന്തവാർത്ത താങ്ങാനുള്ള കെൽപ്പ് അവർക്കില്ല. ഖിസൈസിൽ സുഹൃത്തിന്റെ ഒറ്റമുറിയിലാണ് അവരിപ്പോൾ താമസിക്കുന്നത്. ഉറക്കെ സംസാരിക്കാനോ കരയാനോ ആകാതെ കിടക്കയിലായിരിക്കുന്ന ആലീസിന് ഇനി ആശ്രയം നന്മയുള്ള മനസ്സുകളാണ് . തനിക്കു നീളെ നീളുന്ന സഹായ ഹസ്തങ്ങളിൽ ആണ് അവരുടെ പ്രതീക്ഷ. സാമൂഹിക പ്രവർത്തകനും യുഎഇ ലയൺസ് ക്ലബ് പ്രസിഡന്റുമായ ജെ.ജെ.ജലാൽ ഉൾപ്പടെയുള്ളവർ ആലീസിനെ സഹായിക്കാൻ ആഗ്രഹുമുള്ളവർ ആണ് .സഹായിക്കാൻ താല്പര്യമുള്ളവർ ദയവായി ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക 0504983110. മനുഷ്വത്വം ഉള്ളവർ ഇവർക്ക് കൈ താങ്ങു നൽകുക.
https://www.facebook.com/Malayalivartha
























