രഹസ്യ വിവരം കിട്ടിയതിന് പിന്നാലെ അന്വേഷണം നടത്തിയവർ ഞെട്ടി ; ഇത് അപ്പാര്‍ട്ട്മെന്റോ ? വേശ്യാലയമോ ? 9 പ്രവാസികൾ പിടിയിൽ

വേശ്യാവൃത്തി മനുഷ്യ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ കൂടി കൊണ്ടിരിക്കുന്നു. യു.എ.ഇയില്‍ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിനെ തന്നെ വേശ്യാലയമാക്കി മാറ്റി നിരവധി പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച് വരികയായിരുന്ന പ്രവാസികൾ ഒടുവിൽ പിടിയിലായിരിക്കുന്നു. വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി 9 പ്രവാസികളാണ് പിടിക്കപ്പെട്ടിരിക്കുന്നത്.
മാംസ കച്ചവടത്തില്‍ വ്യാപൃതരായി ഇത് വരെയും പിടിക്കപ്പെടാതെ തുടർന്ന് പോരുകയായിരുന്നു ഇവർ. എന്നാൽ ഈ കുറ്റ കൃത്യത്തിൽ ഏർപ്പെട്ടിരുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ സ്വദേശികളെക്കുറിച്ച് ഫുജൈറ പോലീസിന് രഹസ്യ സന്ദേശം ലഭിച്ചു .തുടർന്ന് നടന്ന അന്വേഷണത്തിലാണ് കേസ് പുറത്തായതെന്ന് കോടതി രേഖകളിൽ നിന്നും മനസിലാകുന്നു. ഇവർക്ക് മൂന്ന് മാസം മുതല്‍ ആറുമാസം വരെ തടവിന് ഫുജൈറയിലെ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. വേശ്യാവൃത്തിയെ കുറിച്ചുള്ള സന്ദേശം വന്നതിന് പിന്നാലെ രഹസ്യ വിവരം പരിശോധിക്കുകയും അതിന് ശേഷം സംഭവം ഉറപ്പിക്കുന്നതിനായും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുമായി ഫുജൈറ പോലീസ് പ്രത്യേക സംഘത്തിന് തന്നെ രൂപം നൽകുയുണ്ടായി. ഇവരുടെ ഫല പ്രദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ കുടുക്കുകയായിരുന്നു. വന്ന വിവരം അന്വേഷിച്ചിറങ്ങിയ അന്വേഷകർ ഞെട്ടിക്കുന്ന വിവരമാണ് ർ കണ്ടെത്തിയത്. വിവിധ പ്രായത്തിലും തരത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളുമാണ് അപ്പാർട്മെന്റിനെ വേശ്യാലയമാക്കി മാറ്റിയ കുറ്റക്കാർ.
ഈ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേർന്ന് നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിനെ മുഴുവനായി വേശ്യാലയമാക്കി മാറ്റുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഈ സ്ഥലവും സംഭവവും പൊലീസിന് വ്യക്തമായി. നിരവധി സ്ത്രീകളെ ഇവിടെ എത്തിച്ച് അവരെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുന്നുണ്ട്. മാത്രമല്ല നിരവധി ഇടപാടുകാര്‍ ഇവിടെ വന്നു പോകുന്നതായും അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ഏറ്റവും ഒടുവില്‍ പോലീസ് സംഘം ഇവിടെ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ മേൽ വേശ്യാവൃത്തി, മാംസം കച്ചവടം എന്നീ കുറ്റങ്ങള്‍ ചുമത്തി. ശേഷം കേസ് ഫുജൈറ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുണ്ടായി. ഈ പ്രതികളെ ഫുജൈറ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വിചാരണയ്ക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയുണ്ടായി.കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിക്കുകയായിരുന്നു. മാത്രമല്ല ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് മാസം മുതല്‍ ആറുമാസം വരെ തടവിന് ഫുജൈറയിലെ ക്രിമിനല്‍ കോടതി ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha
























