ഷാർജ മരുഭൂമിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; കൊല്ലപ്പെട്ടവരിൽ ഒരാൾ റിയാദിലെ പൊതുപ്രവർത്തകൻ; കണ്ണുനീരോടെ പ്രവാസി മലയാളികൾ
മരുഭൂയാത്രക്കിടെയായിരുന്നു വെള്ളിയാഴ്ച ഷാർജയിൽ രണ്ടു ജീവനുകൾ പൊലിഞ്ഞത്. അതിൽ ഒരാൾ റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകനാണ്. വെള്ളിയാഴ്ച ഡെസർട്ട് സഫാരിക്കിടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം ചെട്ടിപ്പടി സ്വദേശി നിസാം പുഴക്കലകം (38) എം.ഇ.എസ് റിയാദ് ചാപ്റ്റർ മുൻ ഐ.ടി കൺവീനറും കൂടിയാണ്. റിയാദിലെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്റെ വിയോഗമുളവാക്കിയ ദുഃഖത്തിൽ ആണ്ടിരിക്കുകയാണ്. ടാറ്റ കൺസൾട്ടൻസി സർവീസ് റിയാദ് ബ്രാഞ്ചിൽ (ടി.സി.എസ്) പ്രൊജക്ട് മാനേജരായ നിസാം സുഹൃത്തുക്കളെ കാണാനായിട്ടായിരുന്നു വിസിറ്റ് വിസയിൽ വ്യാഴാഴ്ച യുഎഇയിലേക്ക് പോയത്.അദേഹത്തിന്റെ ഭാര്യ റുഷ്ദയും മക്കളും റിയാദിലെ ഫ്ലാറ്റിലായിരുന്നു. ശനിയാഴ്ച തിരിച്ചുവരുമെന്ന് പറഞ്ഞാണ് ഇദ്ദേഹം പോയത്. . എന്നാൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിയത് ദാരുണമായ മരണവാർത്തയായിരുന്നു. അതോടെ ആകെ തളർന്നുപോയ റുഷ്ദയേയും മൂന്ന് മക്കളെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വെള്ളിയാഴ്ച രാത്രിയിൽ തന്നെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയുണ്ടായി.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ നിസാം 2005ലായിരുന്നു റിയാദിൽ എത്തിയത്. വിവിധ കമ്പനികളിൽ അദ്ദേഹം ജോലി ചെയ്യുകയുണ്ടായി. ഏറ്റവും ഒടുവിൽ കഴിഞ്ഞ നാലുവർഷമായി ടി.സി.എസിൽ അദ്ദേഹം ജോലി ചെയ്യുകയായിരുന്നു . അദേഹത്തിന് മൂന്ന് മക്കളാണ് ഉള്ളത് . റിയാദ് ന്യൂ മിഡിലീസ്റ്റ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ ജസ (ഒമ്പത്) വയസ്സ്. എൽ.കെ.ജി വിദ്യാർഥിനി ജന്ന (നാല്) വയസ്സ്. അഹമ്മദ് ബിലാൽ (നാല് മാസം) എന്നിവരാണ് അദേഹത്തിന്റെ മക്കൾ. പരേതനായ ഹൈദ്രോസാണ് നിസാന്റെയാണ് പിതാവ്. ആയിഷ മാതാവും. ഷാർജയിലെ അപകടത്തിൽ മരിച്ച ഷബാബ് കുസാറ്റിൽ നിസാമിന്റെ സഹപാഠിയായിരുന്നു.വളരെ അപകടകരവും സാഹസികവുമായ ഒന്നാണ് ഡെസർട്ട് സഫാരി. ഇതിനിടയിൽ വാഹനം മറിഞ്ഞായിരുന്നു രണ്ടുപ്പേർ കൊല്ലപ്പെട്ടത്. പത്ത് ലക്ഷം സഫാരി ആസ്വദിക്കുന്നവരിൽ ഒട്ടനവധിപ്പേരും ഇന്ത്യയിൽ നിന്നുള്ളവർ ആണ് എന്നാണ് വിവരം. ഒട്ടനവധി അപകടങ്ങൾ ഇത് വഴി സംഭവിക്കാറുണ്ട്.
https://www.facebook.com/Malayalivartha