പ്രവാസികളെ ഈ കുഞ്ഞു വാവ്യ്ക്ക് വേണ്ടി പ്രാർത്ഥിക്കണം കേട്ടോ ..ഒപ്പം ഒരു വോട്ടും !
തിരുവനന്തപുരം മണ്ണന്തല സ്വദേശിയും ഷാർജയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റുമായ ഷേറിൽ ജുനേജ, വീട്ടമ്മയായ ഷിഫാ ജുനേജോ ദമ്പതികളുടെ ഏക മകളാണ് അഹ്‌ലാം ദുആ. 2018 ൽ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ മാസം തികയാതെ ജനിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കുട്ടിക്ക് 598 ഗ്രാം ഭാരം മാത്രമേയുണ്ടായിരുന്നുള്ളൂ. 105 ദിവസം ഇൻക്യുബേറ്ററിൽ കിടത്തി ചികിത്സിച്ചപ്പോൾ രണ്ടു ലക്ഷത്തിലേറെ ദിർഹം ചെലവായി. തലച്ചോറിന് പ്രശ്നവും കണ്ണുകളെ ഗുരുതര അസുഖവും ബാധിച്ചു. സഹായിക്കാൻ മനസ്സുള്ള നന്മ വറ്റാത്ത മനസുകളെ ഈ വാർത്ത വായിക്കുമ്പോൾ ഈ കുഞ്ഞുവാവയ്ക്ക് വോട്ട് ചെയ്യാൻ മറക്കല്ലേ .
ചികിത്സാ ചെലവ് കണ്ടെത്താൻ വിഷമിക്കുമ്പോഴാണ് കഴിഞ്ഞ വർഷം അബുദാബി ഡ്യൂട്ടി ഫ്രീ ആരംഭിച്ച ജീവകാരുണ്യ വിഭാഗമായ ഡിയർ ബിഗ് ടിക്കറ്റ് മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങ് ആയിരുന്നു ജയിക്കാനുള്ള മാനദണ്ഡം. അന്ന് അതിൽ വിജയിച്ചില്ല. ഇതേ തുടർന്ന് ജീവിതം വീണ്ടും പ്രതിസന്ധിയിലാക്കി വൻ സാമ്പത്തിക ബാധ്യതകളിലേയ്ക്ക് കൂപ്പുകുത്തി. മകളുടെ കണ്ണിനു വീണ്ടും അടിയന്തര ചികിത്സ ആവശ്യമുണ്ട്. ഇല്ലെങ്കിൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ടുപോയേക്കും.
സാമ്പത്തികമായി തകർന്നു നിൽക്കുന്ന അവസ്ഥയിൽ കുട്ടിയുടെ ചികിത്സയുടെ പ്രാധാന്യം അധികൃതർക്ക് മനസിലായതുകൊണ്ടായിരിക്കണം വീണ്ടും ഡിയർ ബിഗ് ടിക്കറ്റ് മത്സരത്തിൽ ഒരു അവസരം കൂടി ഈ വർഷം ലഭിച്ചിരിക്കുന്നു. വിവിധ പ്രശ്നങ്ങൾക്ക് അഭിമുഖീകരിക്കുന്ന വ്യത്യസ്ത രാജ്യക്കാരായ 20 പേരാണ് ഭാഗ്യ പരീക്ഷണത്തിലുള്ളത്. ഇവരിൽ അഹ് ലം ദുആയെ കൂടാതെ മറ്റു 3 പേർ മലയാളികളാണ്. ഏറ്റവും കൂടുതൽ വോട്ടുനേടി ജയിച്ചാൽ മാത്രമേ അഹ്ലം ദുആയുടെ ഇനിയുള്ള ചികിത്സയ്ക്ക് സാമ്പത്തിക സഹായം കിട്ടുകയുള്ളൂ.
https://www.facebook.com/Malayalivartha