മസ്തിഷ്ക മരണം സംഭവിച്ച സൗദി വനിത രക്ഷിച്ചത് ഏഴ് ജീവനുകള്‍.......അപൂർവ അവയവദാന സംഭവം ഇങ്ങനെ !

സൗദി വനിതയുടെ കണ്ണീരണിയിക്കുന്ന പ്രവർത്തി ...ഏഴ് ജീവിതങ്ങൾ ഇനി തങ്ങൾക്ക് അവയവം പകുത്തു നൽകിയ ആ സൗദി വനിതയ്ക്ക് മുന്നിൽ കടപ്പെടിരിക്കും. ശനിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ച സൗദി വനിതയുടെ അവയവങ്ങ്ള്‍ ഏഴുപേര്‍ക്ക് ജീവൻ പകരുന്നത് . റിയാദിലും ദമ്മാമിലുമായി സൗദി വൈദ്യ സംഘം കൂട്ട അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു . മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ കരള്‍ രണ്ടായി പകുത്ത് രണ്ടുപേര്‍ക്കും വൃക്കയും പാന്‍ക്രിയാസ് ഗ്രന്ഥിയും ഒരാള്‍ക്കും ശ്വാസകോശങ്ങള്‍ രണ്ടുപേര്‍ക്കും ഹൃദയവും മറ്റൊരു ആന്തരീകാവയവും ഓരോരുത്തര്‍ക്കും വീതമാണ് മാറ്റി വെച്ച് രോഗാവസ്ഥയിലായിരുന്ന ഏഴുപേരെയും രക്ഷിച്ചതെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് റബീഅ ട്വീറ്ററില്‍ കുറിച്ചു.
ഈ ഏഴ് ശസ്ത്രക്രിയകളൊക്കെ തന്നെയും പൂര്‍ത്തിയാക്കിയത് സൗദി സര്‍ജന്മാരാണെന്നും മന്ത്രി അറിയിച്ചു .അവയങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ച മരിച്ച വനിതയുടെ കുടുംബാംഗങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു . റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും ദമ്മാമിലെ കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുമാണ് അവയവ മാറ്റ ശസ്ത്രക്രിയകളെല്ലാം നടന്നത്. അവയവദാനം മനുഷ്യ ജീവനുകളെ രക്ഷിക്കാനുള്ളതാണെന്നും നൂറുകണക്കിന് ആളുകളാണ് ഓരോ വര്‍ഷവും മാറ്റിവെക്കാനുള്ള അവയദൗര്‍ലഭ്യം കാരണം മരണപ്പെടുന്നതെന്നും ഡോ. തൗഫീഖ് റബീഅ കൂട്ടിച്ചേര്‍ത്തു. അവയവ ദാനം എത്രയോ മഹത്തരമായ പുണ്യപ്രവർത്തിയാണ് .
https://www.facebook.com/Malayalivartha
























