വംശീയ വിവേചനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്റെ ശക്തമായ വെളിപ്പെടുത്തൽ !

വംശീയ വിവേചനങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്ന ശക്തമായ നിലപാടുമായി സൗദി മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. രാജ്യത്ത് സഹിഷ്ണുതയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് മനുഷ്യാവകാശ കമ്മീഷൻ കൂട്ടിച്ചേർത്തു. ഇസ്ലാമിക ശരീഅത്തനുസരിച്ചുള്ള ഭരണ വ്യവസ്ഥകളാണ് രാജ്യത്തുള്ളതെന്നും കമ്മീഷൻ പറയുന്നു. അത്തരമൊരു നിയമം നടപ്പാക്കുന്നത് വംശീയ വിവേചനത്തെ ചെറുക്കുന്നതിന് സഹായകരമാകും. പ്രത്യേകിച്ചും എല്ലാ തരത്തിലുള്ള വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷനിലേക്ക് രാജ്യം പ്രവേശിച്ച സാഹചര്യം മുതൽ ഇത് അനിവാര്യമായിരിക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞു.
രാജ്യത്ത് എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾ കുറ്റകരമാക്കുന്ന നിയമം നടപ്പിലാക്കണമെന്നാണ് സൗദി മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. മനുഷ്യാവകാശങ്ങളോടുള്ള ആദരവും ദേശീയ ഐക്യവും ഇതിലൂടെ സംരക്ഷിക്കപ്പെടും. അവകാശങ്ങളിലും കടമകളിലും നീതിയും സമത്വവും നടപ്പിലാക്കാൻ ഇസ്ലാമിക ശരീഅത്ത് ബാധ്യസ്ഥമാണെന്ന് കമ്മീഷൻ ഊന്നിപ്പറഞ്ഞു. സൗദി മനുഷ്യാവകാശ കമ്മീഷന്റെ ഈ നിലപാടിൽ ലോകം ശക്തമായി പിന്തുണയ്ക്കുന്നു.
https://www.facebook.com/Malayalivartha
























