സഞ്ചാരികളെ ..പ്രവാസികളെ ,ഇതിലേ ....സൗദി ക്ഷണിക്കുന്നു ...എന്നാൽ മദ്യം പടിയ്ക്ക് പുറത്ത് !

സൗദി അറേബ്യ മാറ്റത്തിന്റെ പാതയിലാണെന്ന വാർത്തയാണ് ഈ അടുത്ത കാലത്തായി പുറത്ത് വന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ പരമ്പരാഗതമായി രാജ്യം കൈകൊണ്ടുവരുന്ന നിലപാടുകളിൽ നിന്നും പിന്നോട്ട് പോകില്ല എന്ന വാർത്തയാണ് പ്രവാസി ലോകത്ത് നിന്നും ഇപ്പോൾ പുറത്ത് വരുന്നത് , സൗദി അറേബ്യയില്‍ മദ്യനിരോധനം തുടരുമെന്ന സൗദി അധികൃതരുടെ നിലപാട് സൂചിപ്പിക്കുന്നതും അത്തരത്തിൽ തന്നെയാണ് .
രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ ലോക രാജ്യങ്ങളെ ഇരുകൈയും നീട്ടി സൗദി ക്ഷണിക്കുമ്പോഴും സൗദി അറേബ്യയില്‍ മദ്യനിരോധനം തുടരുമെന്ന ശക്തമായ തീരുമാനം തന്നെയാണ് ടൂറിസം വകുപ്പ് കൈക്കൊണ്ടിരിക്കുന്നത് . വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ മദ്യം ആവശ്യമില്ലെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആൻഡ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അഹമ്മദ് അല്‍ഖത്തീബ് വ്യക്തമാക്കിയിട്ടുമുണ്ട് . ഇപ്പോൾ നടപ്പായ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി വിനോദ സഞ്ചാരികൾ എത്തുന്നത്.
ഇതുവരെ ഒന്നര ലക്ഷം ടൂറിസ്റ്റ് വിസ അപേക്ഷകളാണ് ലഭിച്ചത്. ഇത് പ്രതീക്ഷിച്ചതില്‍ കൂടുതലാണെന്നും അഹമദ് അല്‍ഖത്തീബ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിദേശ ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളും രാജ്യത്തുണ്ട്. സൗദിയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ടുതന്നെ ടൂറിസം പ്രോത്സാഹിപ്പിക്കും. പള്ളികളിലെ പ്രാർത്ഥനാവേളയില്‍ കടകളും ഷോപ്പിങ് മാളുകളും അടച്ചിടുന്നത് തുടരും. ആ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രാർത്ഥിക്കാനുളള അവസരം നിഷേധിക്കാനാവില്ല. ഇത് വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതല്ലെന്നും അഹമ്മദ് അല്‍ഖത്തീബ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























