ആയിരം വര്‍ഷങ്ങൾക്ക് മുൻപ് ഒമാനിൽ ഉണ്ടായത് വൻ ദുരന്തം !ഗവേഷകരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; അമ്പരപ്പോടെ പ്രവാസ ലോകം

ആയിരം വർഷം മുമ്പ് ഒമാനിൽ നടന്ന ഒരു കാര്യം ശാസ്ത്ര ലോകം കണ്ടെത്തി. ആ കണ്ടെത്തലിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസ ലോകം. ആയിരം വര്‍ഷങ്ങൾക്ക് മുമ്പ് വലിയൊരു ഭൂകമ്പം ഉണ്ടായതായിട്ടാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്. ഭൂകമ്ബത്തിന് ശേഷം ഒമാനില്‍ കൂറ്റന്‍ സൂനാമി തിരകള്‍ ആഞ്ഞടിച്ചതായി ഗവേഷകര്‍ പറഞ്ഞു. 15 മീറ്റര്‍ അഥവാ 49 അടി ഉയരമുള്ള തിരമാലകളാണത്രെ അന്ന് ആഞ്ഞടിച്ചത്. ഈ കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് വലിയ പാറക്കഷണങ്ങള്‍ തീരത്തുനിന്ന് ഏറെ ഉയരമുള്ള കരയിലും പര്‍വതങ്ങളുടെ മുകളിലും നിക്ഷേപിക്കപ്പെട്ടു. ഇതില്‍ ചില പാറക്കല്ലുകള്‍ക്ക് 62.5 ടണ്‍ വരെ കനമുണ്ടായിരുന്നതായും ബോണ്‍ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. സമാന രീതിയിലുള്ള സുനാമിയെങ്ങാനും ഈ കാലഘട്ടത്തില്‍ ഉണ്ടായാല്‍ നാശം പ്രതീക്ഷക്കും ഏറെ അപ്പുറത്തായിരിക്കുമെന്ന് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 1945ല്‍ ഒമാനിലുണ്ടായ സൂനാമിയുടെ ആഘാതത്തിെന്‍റ പഠനത്തിലാണ് ഈ വസ്തുതകള്‍ കണ്ടെത്തിയിരിക്കുന്നത്. 1945ല്‍ ഉണ്ടായത് ചെറിയ സൂനാമിയാണ്. വലിയ സൂനാമികള്‍ക്ക് മുന്‍ കാലങ്ങളില്‍ വലിയ സാധ്യതകളാണ് ഉണ്ടായിരുന്നതെന്ന് പഠനത്തിൽ പറയുന്നുണ്ട്.ഈ പഠനത്തിന് നേതൃത്വം നല്‍കിയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോ സയന്‍സസിലെ ഡോ. ഗോസ്റ്റ ഹോഫ്മാന്‍ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
പാകിസ്ഥാനരികിലുള്ള കടലില്‍ ഭൂകമ്ബ മേഖലയില്‍ പഠനം നടത്തിയപ്പോഴായിരുന്നു ഈ മേഖലയില്‍ വലിയ ഭൂകമ്ബങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ തരത്തിൽ ഇവിടെ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ കൂറ്റന്‍ സൂനാമിത്തിരകള്‍ ഒമാന്‍ തീരത്ത് എത്തിയിട്ടുണ്ടാകുമെന്ന ധാരണയിലായിരുന്നു പഠനം നടത്തിയതെന്നും പറയുന്നു. വലിയതോതിലുണ്ടായ വെള്ളപ്പൊക്കത്തിെന്‍റ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. തീരത്ത് നിരവധി കൂറ്റന്‍ കല്ലുകള്‍ കണ്ടെത്തുകയുണ്ടായി . പഠനത്തില്‍ ഗുരുത്വാകര്‍ഷണത്തിന് എതിരായാണ് ഇൗ കല്ലുകള്‍ മുകളിലേക്ക് വന്നതെന്നും കണ്ടെത്തി. ഇങ്ങനെയാണ് സൂനാമി ഉണ്ടായതായ നിഗമനത്തില്‍ തങ്ങള്‍ എത്തിയതെന്നും പറയുന്നു. ഇപ്പോഴുള്ള കടല്‍നിരപ്പിനേക്കാള്‍ ഏറെ ഉയരത്തില്‍ കടല്‍കക്കകളുടെ അവശിഷ്ടങ്ങളും കണ്ടു. ചില പുരാതന അധിവാസകേന്ദ്രങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചതായും മനസ്സിലാക്കാന്‍ സാധിച്ചതായി ഡോ. ഹോഫ്മാന്‍ പറഞ്ഞു. പഠനങ്ങളില്‍ ആയിരം വര്‍ഷം മുമ്ബായിരിക്കാം സൂനാമി ഉണ്ടായതെന്ന നിഗമനത്തിലും എത്തി .
ആയിരം വര്‍ഷമോ അതില്‍ കൂടുതലോ സമയത്തില്‍ ഒരിക്കൽ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്നതാണ് പഠനം പറയുന്നത്. സൂനാമി മുന്നറിയിപ്പ് കേന്ദ്രം ഉണ്ടെന്നതും അധികൃതര്‍ക്ക് ഇത്തരം പ്രകൃതിദുരന്തങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നതും നല്ല കാര്യമാണെന്ന് ഡോ. ഹോഫ്മാന്‍ പറഞ്ഞു. https://paleoseismicity.org/quaternary-sea-level-change-along-the-coastli... എന്ന വെബ്പേജില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























