മലയാളി ദമ്പതികൾ ഉൾപ്പെടെ 62 പേരുടെ ദാരുണാന്ത്യം ...ഫ്ലൈദുബായ് വിമാന അപകടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അധികൃതർ ..!

ദുബായിൽനിന്നു പുറപ്പെട്ട ഫ്ലൈദുബായ് വിമാനം എങ്ങനെ അപകടത്തിൽപെട്ടു എന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്ത് വരുന്നത് .ദുബായിൽനിന്നു പുറപ്പെട്ട ഫ്ലൈദുബായ് റഷ്യയിലെ റോസ്തോവ് ഓൺ ഡോൺ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുമ്പോൾ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികളടക്കം 62 പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ അന്വേഷണ സംഘം അവസാന റിപ്പോർട്ട് സമർപ്പിച്ചു. ന്റർസ്റ്റേറ്റ് ഏവിയേഷൻ കമ്മറ്റിയാണ് അവസാന റിപ്പോർട്ട് പുറത്തുവിട്ടത്. മോശം കാലാവസ്ഥയും പൈലറ്റിന്റെ ഭാഗത്തു നിന്നുമുണ്ടായ പിഴവുമാണ് അപകടത്തിന്റെ കാരണം. രാത്രി ആയതിനാൽ വ്യക്തമായിരുന്നില്ല.
വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും നിലത്ത് പതിക്കുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം ഉണ്ടാകുന്നതിന് മുൻപ് ഒരു തവണ വിമാനം ലാൻഡ് ചെയ്യിക്കാൻ പൈലറ്റ് ശ്രമിച്ചിരുന്നു. എന്നാൽ, ശക്തമായ കാറ്റിനെ തുടർന്ന് ഈ നീക്കം വേണ്ടെന്നു വച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം തകർന്നത്. ആദ്യ ശ്രമത്തിൽ തന്നെ എയർ ട്രാഫിക് കൺട്രോളിൽ നിന്നും ശക്തമായ കാറ്റിന്റെ മുന്നറിയിപ്പും കാലാവസ്ഥാ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, രണ്ടാം തവണ ലാൻഡിങ്ങിനായി പൈലറ്റ് തയാറാവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പെരുമ്പാവൂർ വെങ്ങോല ബഥനിക്കുരിശിനു സമീപം ചാമക്കാലയിൽ മോഹനന്റെ മകൻ ശ്യാം (27), ഭാര്യ അഞ്ജു (27) എന്നിവരായിരുന്നു മരണമടഞ്ഞ മലയാളികൾ. 2016 മാർച്ച് 19ന് ഫ്ലൈദുബായിയുടെ ബോയിങ് 737–800 വിമാനം റൺവേയിൽ എത്താൻ 250 മീറ്റർ മാത്രമുണ്ടായിരുന്നപ്പോഴാണു തകർന്നത്.
ശക്തമായ കാറ്റിൽ വിമാനം നിലത്തിറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണു വിമാനത്തിന്റെ ചിറക് നിലത്തിടിക്കുകയും വൻ അഗ്നിബാധയോടെ വിമാനം പൊട്ടിത്തെറിക്കുകയും ചെയ്തത്. 55 യാത്രക്കാരും ഏഴു ജീവനക്കാരുമുണ്ടായിരുന്നു, ആരും രക്ഷപ്പെട്ടില്ല എന്നതും തീർത്തും വേദനജനകമാണ് . സൈപ്രസ് സ്വദേശി അരിസ്റ്റോസ് സോക്രത്തൂസ് ആയിരുന്നു വിമാനത്തിന്റെ പൈലറ്റ്. റോസ്റ്റോവിലേക്കുള്ള സോക്രത്തൂസിന്റെ ആദ്യയാത്രയായിരുന്നു ഇത്. സോക്രത്തൂസിന് 5965 മണിക്കൂർ പറക്കൽ പരിചയമുണ്ട്. സ്പാനിഷ് സ്വദേശിയായ കോ പൈലറ്റിനും 5769 മണിക്കൂർ പറക്കൽ പരിചയമുണ്ട്. 2011ൽ നിർമിതമായ വിമാനത്തിനു ജനുവരിയിൽ വിശദമായ പതിവു പരിശോധനകൾ നടത്തിയിരുന്നു. അപകടത്തിൽ പെട്ട മലയാളി ദമ്പതികൾ ശ്യാം ഭാര്യഅഞ്ജു ...അവരുടെ വിയോഗത്തിൽ നിന്നും ബന്ധുക്കൾ ഇതുവരെ മോചിതരായിട്ടില്ല .
റഷ്യയിലെ ആയുർവേദ റിസോർട്ടായ സുൽത്താൻ സ്പായിലെ ആയുർവേദ ഫിസിയോതെറപ്പിസ്റ്റുകളായ ശ്യാമും അഞ്ജുവും രണ്ടുമാസത്തെ അവധിക്കുശേഷമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി യാത്രപുറപ്പെട്ടത്. ദുബായിൽ 14 മണിക്കൂർ തങ്ങിയശേഷം കണക്ഷൻ ഫ്ലൈറ്റിനു റഷ്യയിലേക്കു പോകവേയായിരുന്നു ജീവൻ കവർന്നെടുത്ത ദുരന്തം. ഒരുവർഷമായി ഇവിടെ ജോലിചെയ്യുകയാണ് ഇരുവരും. ആയുർവേദ കോഴ്സ് പൂർത്തിയാക്കിയ അഞ്ജുവാണ് ആദ്യം ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
https://www.facebook.com/Malayalivartha
























