തുരങ്കപാതയിലൂടെ സഞ്ചരിക്കവെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.....മലയാളി പ്രവാസിയെ മരണം കവർന്നത് ഇങ്ങനെ ...!

20 വർഷത്തിലേറെയായി ദുബായിൽ ആതുരസേവനം നടത്തിവന്ന ഏവർക്കും പ്രിയപ്പെട്ട വ്യക്തിത്വമായിരുന്ന ഡോ.ജോൺ മാര്‍ഷൽ ക്ലിനിക്കിലേയ്ക്കുള്ള യാത്രക്കിടെയായിരുന്നു പതിയിരുന്ന അപകടം അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുക്കുകയായിരുന്നു..... തിരുവനന്തപുരം സ്വദേശിയും ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുമായ ജോൺ മാർഷൽ സ്കിന്നറിന്റെ (60) മരണത്തിനിടയാക്കിയ വേൾഡ് ട്രേഡ് സെൻററിന് സമീപത്തെ തുരങ്കപാതയിലെ വാഹനാപകടം, ഡ്രൈവിങ്ങിനിടെ അദ്ദേഹത്തിൻ്റെ ബോധം നഷ്ടപ്പെട്ടതുകൊണ്ട് സംഭവിച്ചതായിരിക്കാമെന്ന് ബന്ധുക്കൾ പറയുന്നത്.
ഈ കഴിഞ്ഞ 26ന് ഉച്ചയ്ക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീ പിടിച്ചതിനെ തുടർന്നായിരുന്നു മരണം. മൃതദേഹം ഇന്നലെ ജബൽ അലിയിലെ ന്യൂ സോണാപൂര്‍ ശ്മശാനത്തിൽ സംസ്കരിച്ചു. പൂർണമായും കത്തിനശിച്ച വാഹനത്തിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ചെങ്കിലും അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. മോതിരം കണ്ടാണ് ബന്ധുക്കൾ മൃതദേഹം പിന്നീട് തിരിച്ചറിഞ്ഞത്. ഭർത്താവ് തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഡോ.സിസി മാർഷൽ പലയിടങ്ങളിലായി അന്വേഷണം നടത്തിയിരുന്നു. തുടർന്നു ബർദുബായ് അൽ റഫാ പൊലീസിനെ സമീപിക്കുകയായിരുന്നു. അപകട വിവരം പൊലീസാണ് ഇവരെ അറിയിച്ചത്. എന്നാൽ, അത് ഡോ.ജോൺ മാർഷലായിരിക്കുമെന്ന് ആദ്യമൊന്നും ആരും വിശ്വസിച്ചില്ല. ബർദുബായ് മിനാ ബസാറിലായിരുന്നു ഡോ.ജോൺ മാർഷൽ ക്ലിനിക് നടത്തിയിരുന്നത്. 2003ൽ രണ്ട് പാർട്ണർമാരോടൊപ്പമാണ് ക്ലിനിക് ആരംഭിച്ചത്.
മികച്ച ഡോക്ടറായ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെയും പ്രിയ ആതുരശുശ്രൂഷകനായി മാറി. അദ്ദേഹത്തിന്റെ കുടുംബത്തിൽ പലരും ഡോക്ടർമാരാണ്. ഒരു സഹോദരൻ ഇംഗ്ലണ്ടിൽ. സഹോദരിമാരിൽ ഒരാൾ അമേരിക്കയിലും മറ്റൊരാൾ കേരളത്തിലും ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നു. മക്കളായ റെബേക്കയും റെയ്ച്ചലും ബഹ്റൈനിൽ മെഡിക്കൽ വിദ്യാർഥികളാണ്. ഡിസംബർ നാലിന് രാവിലെ 10.30ന് ഊദ്മേത്ത ട്രിനിച്ചി ചർച്ചിലെ സെൻ്റ് പോൾസ് ഹാളിൽ ഡോ.ജോൺ മാർഷലിൻ്റെ അനുസ്മരണ ചടങ്ങ് നടക്കും.
https://www.facebook.com/Malayalivartha

























