താങ്ങായി തണലായി യുഎഇ...സ്നേഹം മാത്രം, പ്രവാസികളുടെ സ്വന്തം യു എ ഇ പിറന്നാൾ നിറവിൽ ..!

യുഎഇ ഇന്ന് 48ന്റെ നിറവിലാണ് .ഈ രാജ്യത്തെ എല്ലാവർക്കും എന്തോ .ഒരുപാട് ഇഷ്ടമാണ് . 1971 ഡിസംബര്‍ 2നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതായത് യുഎഇ രൂപംകൊണ്ടത്. ഒരു മരുഭുമിയായിരുന്ന യുഎഇ കുറഞ്ഞ നാളുകൾ കൊണ്ട് കൈവരിച്ച നേട്ടം ഇന്ന് വാനോളം ഉയർന്നിരിക്കുന്നു അക്ഷരാർത്ഥത്തിൽ മാൻ മെയ്ഡ് സിറ്റി .......ഓരോ പ്രവാസികളുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് യുഎഇ എന്ന രാജ്യവും അവിടെത്തെ ഭരണാധികാരികളും...വർഷങ്ങൾക്കു മുൻപ് ഐക്യത്തിന്റെ ഈ ഭവനത്തിൽവച്ചായിരുന്നു യുഎഇയുടെ പിറവി. സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ 6 പ്രവിശ്യകളായിരുന്നു യുഎഇയ്ക്ക് കീഴില്‍ അന്ന് അണിനിരന്നത്.
1972 ഫെബ്രുവരി 10ന് റാസല്‍ഖൈമയും ചേര്‍ന്നതോടെ ഒരു മാലയിലെ 7 മുത്തുകളായി സപ്ത എമിറേറ്റുകള്‍. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെയും രാഷ്ട്ര ശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്‍റെയും നേതൃത്വത്തിലായിരുന്നു ചരിത്രപരമായ ആ പ്രഖ്യാപനം. ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ട്രൂഷ്യല്‍ സ്റ്റേറ്റ്സുകൾ ഇതോടെ യുഎഇ എന്ന സ്വതന്ത്ര രാജ്യ പദവിയിലേക്ക് ഉയര്‍ന്നു. ഖത്തറും ബഹ്റൈനും ഫെഡറേഷനില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനമുണ്ട് യുഎഇ പാസ്പോർട്ടിന്. ഇതിലൂടെ സ്വദേശികൾക്ക് മുൻകൂട്ടി വീസയെടുക്കാതെ 165 രാജ്യങ്ങൾ സന്ദർശിക്കാമെന്നതാണ് നേട്ടം. വെറുമൊരു മണൽകാടിൽനിന്ന് ലോകത്തിന്‍റെ നെറുകിലേക്കുള്ള കുതിപ്പിന്‍റെയും വളർച്ചയുടെയും ഓർമകളുടെ കടലിമ്പമാണ് ഓരോ ദേശീയ ദിനവും സമ്മാനിക്കുന്നു.
ഈ രാജ്യത്തെ എല്ലാവർക്കും എന്തോ .ഒരുപാട് ഇഷ്ടമാണ് ..മലയാളികളടക്കം 33 ലക്ഷത്തോളം ഇന്ത്യക്കാരും ഈ രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു. ഇന്ത്യക്കാരുൾപെടെ 200ലേറെ രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിദേശികളാണ് യുഎഇയിലുള്ളത്. വിവിധ മതസ്ഥർക്ക് അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സൗകര്യം ഒരുക്കിവരുന്നതിന് നൂറ്റാണ്ടുകളുടെ പഴമുണ്ടെന്ന് തെളിയിക്കുന്നതാണ് സർ ബനിയാസ് ദ്വീപിൽ 1400 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം.
മസ്ജിദും പള്ളിയും ക്ഷേത്രവും ഗുരുദ്വാരയുമെല്ലാം ഇവിടെയുണ്ട്. ഇതിനുപുറമെ അബുദാബിയിൽ പരമ്പരാഗത മാതൃകയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം ഉയർന്നുവരുന്നു. ആഗോള കത്തോലിക്കാ സഭാ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ യുഎഇയിലെത്തിച്ച് മാനവസാഹോദര്യ സമ്മേളനം നടത്തിയത് ഏറ്റവു ഒടുവിലത്തെ ഉദാഹരണമാണ്. ഇതേ തുടർന്ന് അബുദാബിയിൽ എബ്രഹാമിക് ഫാമിലി ഹോം നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തു. സാധ്യതകൾക്കും നിർമിത ബുദ്ധിക്കും സഹിഷ്ണുതയ്ക്കും സന്തോഷത്തിനും മന്ത്രാലയങ്ങൾ രൂപീകരിച്ചതും രാജ്യത്തിന്‍റെ കാഴ്ചപ്പാട് വിശാലമാണെന്ന് തെളിയിക്കുന്നു.
https://www.facebook.com/Malayalivartha

























