ഹജ് എന്ന വലിയ സ്വപ്നം കൈ എത്തും ദൂരത്ത്...ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ ഒരുങ്ങുന്നു ..!

ഇന്ത്യയും സൗദിയും തമ്മിലുള്ള 2020 ലെ ഹജ്ജ് കരാർ ഒപ്പുവെച്ചു ഒപ്പം പുത്തൻ പ്രഖ്യപങ്ങളും വാർത്തകളിൽ ഇടം നേടുന്നു ... ഹജ് നടപടികൾ പൂർണമായും ഡിജിറ്റൈസേഷൻ ചെയ്തതായും ഇത് നടപ്പാക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യയെന്നും ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി ഹജ്ജ് കരാർ ഒപ്പുവെച്ച ശേഷം വ്യക്തമാക്കി. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ് കാര്യമന്ത്രി മുഹമ്മദ് സാലിഹ് ബന്ദനുമാണ് കരാറിൽ ഒപ്പു വെച്ചത്. കഴിഞ്ഞ വർഷം 2 ലക്ഷം ഇന്ത്യക്കാർക്കാണ് അവസരം ലഭിച്ചത്. ഹജ് ക്വോട്ട വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി സൂചിപ്പിച്ചു.ഇന്ത്യൻ തീർഥാടകരുടെ ഹജ് കർമം സുഗമമാക്കാൻ വേണ്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞവർഷത്തെ അപകട രഹിത ഹജായിരുന്നുവെന്നും വിലയിരുത്തിയ ഇന്ത്യൻ സംഘം സുഗമമായ ഹജ് നിർവഹണം സാധ്യമാക്കിയ സൗദിക്ക് കൃതജ്ഞത രേഖപ്പെടുത്തി.
1,99,936 ഇന്ത്യക്കാരാണ് ഏറ്റവും ഒടുവിൽ ഹജ് നിർവഹിച്ചത്. വിജയവാഡയെകൂടി ചേർത്തതോടെ എംബാർക്കേഷൻ പോയിൻറ് 22 ആയി വർധിച്ചതായും പറഞ്ഞു. എന്നാൽ കണ്ണൂരിൽ പുതിയ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. കേരളത്തില്‍ നിലവില്‍ രണ്ട് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ നിലവിലുണ്ട്. കണ്ണൂരില്‍ നിന്ന് ഹജ്ജ് വിമാനമുണ്ടോവുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 21 എമ്പാര്‍ക്കേഷന്‍ പോയിന്റുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇത്തവണ വിജയവാഡയില്‍ പുതിയ എമ്പാര്‍ക്കേഷന്‍ പൊയിന്റുണ്ടാവും. കപ്പല്‍ മാര്‍ഗം ഇന്ത്യന്‍ ഹാജിമാരുടെ വരവു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുയാണ്. അതൊരു സ്വപ്നപദ്ധതിയാണ് എന്ന് അദ്ദേഹം പറഞ്ഞു. 2020ലെ ഹജ്ജ് ഓപ്പറേഷന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു.
ഹജ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ആയിരിക്കെ ഇതോടകം 1.8 ലക്ഷം ഹജ് അപേക്ഷ ലഭിച്ചതായും ആവശ്യമെങ്കിൽ അപേക്ഷകർക്ക് കൂടുതൽ സമയം അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ഗ്രൂപ്പിൽ ഹജിനെത്തുന്നവരുടെ കാര്യങ്ങൾക്കൂടി നിരീക്ഷിക്കാനും സേവനം മെച്ചപ്പെടുത്താനും ഡിജിറ്റലൈസേഷൻ സഹായിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. തീർഥാടകരുടെ എമിഗ്രേഷൻ നടപടികൾ ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാവുന്ന റോഡ് ടു മക്ക നടപ്പാക്കാൻ ഇന്ത്യ തയാറാണെന്നും നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ത്യയിൽ നിന്നെത്തിയ ഉന്നത തല സംഘമാണു ചർച്ച നടത്തിയത്. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഇദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ ഖൈര്‍ ബാം സാബിര്‍, ഹജ്ജ് കമ്മിറ്റി സിഇഒ ഡോ. മഖ്‌സുദ് അഹമ്മദ് ഖാന്‍, അഡീഷനല്‍ സെക്രട്ടറി ജാന്‍ ഇ ആലം, ഹജ്ജ് ഡയറക്ടര്‍ നജ്മുദ്ദീന്‍, ജോയിന്‍സ് സെക്രട്ടറി(എംഒസിഎ) സത്യേന്ദ്രകുമാര്‍ മിശ്ര, ഹജ്ജ് കമ്മിറ്റി ആക്ടിങ് ചെയര്‍മാന്‍ ജിന നബി സംബന്ധിച്ചു.ഹജ് എന്ന വലിയ സ്വപനത്തിലേയ്ക്ക് നടന്നടുക്കുന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഒരുപാട്പേർ ഉണ്ട് ..അവർക്കൊക്കെയും തങ്ങളുടെ പ്രാർത്ഥനയുടെ ഫലം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.
https://www.facebook.com/Malayalivartha

























