പ്രവാസികൾ ഒന്നടങ്കം ചോദിക്കുന്നു ..എന്ത്കൊണ്ട് ഒമാനിൽ ഇത്രയധികം വണ്ടി ചെക്കുകൾ ..?
രാജ്യത്ത് വണ്ടിച്ചെക്ക് കേസുകൾ വർധിക്കുന്നതായി ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി ...... കഴിഞ്ഞ വർഷം 9.9 ശതമാനം വർധനയാണ് വണ്ടിച്ചെക്ക് കേസുകളിലുണ്ടായതെന്നും സെൻട്രൽ ബാങ്ക് പറയുന്നു. കഴിഞ്ഞവർഷം ഇത്തരത്തിൽ 4,69,187 പരാതികളാണ് ലഭിച്ചത്. അതിന് മുൻവർഷം 4,26,977 കേസുകളാണുണ്ടായിരുന്നത്. ശരിയായ ചെക്കുകളിൽ ഒരു ശതമാനം മാത്രമാണ് വർധനയെന്നും സെൻട്രൽ ബാങ്ക് പുറത്തിറക്കിയ ഇൗ വർഷത്തെ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് ചെക്ക് മടങ്ങുന്നു എന്ന് ചോദിച്ചാൽ ..ഉത്തരം സിമ്പിൾ ആണ് അക്കൗണ്ടിൽ ആവശ്യമായ തുകയില്ലായെന്നത് തന്നെ ഏറ്റവും പ്രധാന കാരണം . 78 ശമാനം ചെക്കുകളും മടങ്ങിയത് ഇക്കാരണത്താലാണ്. നിയമപരമായ കാരണങ്ങളാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതാണ് രണ്ടാമത്തെ കാരണം. 12.6 ശതമാനം ചെക്കുകളാണ് ഇക്കാരണത്താൽ മടങ്ങിയത്. 1.9 ശതമാനം ചെക്കുകൾ മടങ്ങുന്നത് ചെക്കുകളിലെ തെറ്റുകൾ കൊണ്ടാണെന്നും സി.ബി.ഒ പറയുന്നു.
ഒമാനിൽ പണമില്ലാതെ ചെക്ക് മടങ്ങുന്നത് വലിയ സാമ്പത്തിക കുറ്റമാണ്. മൂന്നുമാസം മുതൽ രണ്ട് വർഷം വരെ തടവും 500 റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ചെക്ക് മടങ്ങുന്ന കേസുകളിൽ നിയമനടപടിക്കായി പബ്ലിക് േപ്രാസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്. മതിയായ പണമില്ലാതെ ചെക്ക് മടങ്ങിയാൽ പിഴ നൽകേണ്ടി വരും. ചെക്കുകൾ മടങ്ങുന്നത് വർധിച്ചതോടെ നിരവധി കമ്പനികൾ ചെക്കുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഫൈനാൻസ് കമ്പനികളടക്കം നിരവധി സ്ഥാപനങ്ങൾ ഏറെ സൂക്ഷ്മതയോടെയാണ് ലോണുകൾ നൽകുന്നത്. കമ്പനികൾ പൊളിയുന്നതടക്കം നിരവധി പ്രശ്നങ്ങൾ നേരിടുന്നതിനാൽ പലതും ചെക്ക് സ്വീകരിക്കാൻ മടിക്കുകയാണ്.
എന്നാൽ, ചെക്ക് സ്വീകരിക്കാതെയുള്ള വ്യാപാരം മൊത്ത വ്യാപാര മേഖലയിൽ സാധ്യമല്ലെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. ഉൽപന്നങ്ങൾ നൽകുേമ്പാൾ സ്വീകരിക്കാൻ പറ്റുന്ന ഏക ഗാരൻറി ചെക്ക് മാത്രമാണ്. വൻകിട ൈഹപർ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും പണം മുൻകൂറായി നൽകാറില്ലെന്ന് റൂവിയിലെ ഒരു പ്രമുഖ വിതരണക്കാരൻ പറയുന്നു. അതിനാൽ ഏക ഗാരൻറി ചെക്ക് മാത്രമായതിനാൽ ഇതു സ്വീകരിക്കാതെ വ്യാപാരം മുേന്നാട്ട് കൊണ്ടുേപാകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവിലെ അവസ്ഥയിൽ ചെക്കുകൾ സ്വീകരിക്കുക മാത്രമാണ് ഏക മാർഗമെന്നും അദ്ദേഹം പറയുന്നു.
കമ്പനികൾ പൂട്ടുേമ്പാഴും കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുേമ്പാഴും അവയുടെ ചെക്കുകൾ മടങ്ങാറുണ്ട്.
പലപ്പോഴും കമ്പനികൾ അടച്ചുപുട്ടുേമ്പാഴും മറ്റും ലഭിച്ച ചെക്കിലെ പണം ലഭിക്കാതെ നഷ്ടം സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില കേസുകളിൽ മാത്രമാണ് നിയമനടപടിയുമായി മുേന്നാട്ടുേപാവാറുള്ളത്. മിക്കവരും ഇത്തരം ഘട്ടങ്ങളിൽ പണത്തിെൻറ കാര്യം തന്നെ ഉപേക്ഷിക്കാറാണ് പതിവ്. റിയൽ എസ്റ്റേറ്റ് കമ്പനികളും കെട്ടിട ഉടമകളും ചെക്കുകൾ സ്വീകരിച്ചാണ് ഫ്ലാറ്റുകളും കടകളും വാടകക്ക് നൽകുന്നത്. മുൻകൂർ പണം സ്വീകരിച്ച് ഫ്ലാറ്റുകൾ മറ്റും വാടക്ക് നൽകാൻ കഴിയില്ലെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരും പറയുന്നത്.
https://www.facebook.com/Malayalivartha