ദമ്മാമില്‍ മലയാളി പ്രവാസിയ്ക്ക് വിനയായത് വ്യാജ സിംകാർഡ് ..!വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘടിപ്പിച്ചു...ഒടുവിൽ പ്രവാസി ജയിലിലും ..!
വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘടിപ്പിച്ചു തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് മലയാളികള്‍ നിയമകുരുക്കില്‍ എന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്ത് വരുന്നത്. താമസ രേഖയില്‍ വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘടിപ്പിച്ചു, എന്നിട്ട് തട്ടിപ്പ് നടത്തി ഇതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് മലയാളി പ്രവാസികൾക്ക് . സൗദിയിലെ ദമ്മാമിലാണ് സംഭവം. മലയാളികള്‍ ഉള്‍പ്പെടെയുള്ള മൂന്നു പേരുടെ താമസരേഖയില്‍ എടുത്ത സിംകാര്‍ഡുകളുടെ പേരിലാണ് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. താമസ രേഖയുടെ കോപ്പികള്‍ ഉപയോഗിച്ചാണ് വ്യാജന്‍മാര്‍ സിംകാര്‍ഡ് സംഘടിപ്പിച്ചത്.
വ്യാജ സിംകാർഡ് ഉപയോഗിച്ച് കിട്ടിയ നമ്പറുകള്‍ ഉപയോഗിച്ച് പലരുടെയും ബാങ്ക് അകൗണ്ടുകള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. അവസാനം നിയമകുരുക്കിലക പ്പെട്ടതാവട്ടെ നിരപരാധികളും. ഖത്തീഫ് മത്സ്യ മാര്‍ക്കറ്റ് ജീവനക്കാരന്‍ അബ്ദുല്‍ സത്താറിന്‍റെ പേരില്‍ ഏഴോളം സിം കാര്‍ഡുകളാണ് വ്യാജമായി സംഘടിപ്പിച്ചത്. ദമ്മാമിലുള്ള മറ്റു രണ്ട് പേരും സമാന കേസുകളില്‍ പ്രതികളാണ്. മലപ്പുറം സ്വദേശി മാസങ്ങളായി ജിദ്ദയിലെ ജയിലില്‍ കഴിഞ്ഞുവരികയാണ്.
രണ്ട് ലക്ഷം റിയാലിന്റെ തട്ടിപ്പാണ് ഇദ്ദേഹത്തിന്റെ പേരില്‍ നടത്തിയത്. സ്വകാര്യ ഷോപ്പുകള്‍ വഴി സിം കാര്‍ഡുകള്‍ എടുത്തവരാണ് കെണിയില്‍ അകപ്പെട്ടവരില്‍ ഏറെയും. രാജ്യത്തെ ടെലികോം കമ്പനികള്‍ തങ്ങളുടെ പേരിലുള്ള സിംകാര്‍ഡുകള്‍ പരിശോധിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ബോധവാന്‍മാര്‍ അല്ലാത്തതും നിയമകുരുക്കില്‍ അകപ്പെടാന്‍ ഇടയാകുന്നുണ്ട്.
https://www.facebook.com/Malayalivartha