Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഇറാഖിൽ അമേരിക്കൻ സേന ബന്ദിയാക്കപ്പെടുമോ? സദ്ദാമിന് ശേഷമുള്ള ആ അവസ്ഥയിൽ ഗൾഫ് മേഖല

11 JANUARY 2020 03:47 PM IST
മലയാളി വാര്‍ത്ത

ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ വധം ഇറാനിലും അമേരിക്കയിലും അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങളിലും സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ ചെറുതല്ല. സുലൈമാനിയുടെ വധം ഇറാഖിലെ യു എസ സൈനിക താവളങ്ങൾക്കും ഭീഷണിയാകുമോ എന്ന സംശയവും നില നില്കുന്നുണ്ട്. ഇറാനിൽ; കത്തിപടരുന്ന യു എസ വിരുദ്ധ വികാരത്തിന്റെ തീപ്പൊരി ഇറാഖിലും വീണു ആളിക്കത്തുമോ എന്ന ഭയത്തിലാണ് ഇറാഖ്. സദ്ദാം ഹുസ്സൈൻ വധത്തെ തുടർന്ന് ഇറാഖിൽ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ ഏറെ കുറെ ഒന്ന് മാറി വരുന്നതിനിടെയാണ് സുലൈമാനിയുടെ വധം.ഇതോടെ യുഎസ് വിരുദ്ധവികാരത്തിൽ ഇറാനൊപ്പം ഇറാഖിലെ ശാക്തികചേരികളും ഒത്തുചേരാനുള്ള സാധ്യതയും ചർച്ചയാവുകയാണ്.

പശ്ചിമേഷ്യയിൽ ഇറാന്റെ എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയുംമാസ്റ്റർ ബ്രെയിൻ ആയിരുന്നു ജനറൽ ഖാസിം സുലൈമാനി. ഇറാഖിലും സിറിയയിലും ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ആധിപത്യം സ്ഥാപിച്ചപ്പോൾ സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഷിയാ സായുധസംഘങ്ങൾ രംഗത്തിറങ്ങിയിരുന്നു.. 2016 ഒക്ടോബറിലാണ് ഐഎസിനെ തുരത്താൻ ഇറാഖ് സേന പോരാട്ടം തുടങ്ങിയതു. കുർദ് പോരാളികളും സുന്നി അറബ് ഗോത്രവർഗക്കാരും ഷിയ സേനയും യുഎസ് നേതൃസഖ്യസേ‌നയുടെ യുദ്ധവിമാനങ്ങളും കൈകോർത്തുള്ള കനത്ത യുദ്ധമായിരുന്നു അത്. 2017 ജനുവരിയോടെ കിഴക്കൻ മൊസൂൾ ഐഎസ് ഭീകരരുടെ അധീനതയിൽ നിന്നു മോചിപ്പിച്ചു. തുടർന്നു പഴയ മൊസൂൾ നഗരത്തിലേക്ക് ഒതുങ്ങിയ ഐഎസിനെ പരാജയപ്പെടുത്തി ഇറാഖ് സേന വിജയം പ്രഖ്യാപിച്ചു

വിദേശത്തെ സൈനികതാൽപര്യങ്ങൾ സംരക്ഷിക്കാനായി ഇറാൻ രൂപം നൽകിയ ഖുദ്‌സ് ഫോഴ്സിന്റെ തലവനായിരുന്നു രണ്ടു ദശകത്തിലേറെയായി സുലൈമാനി. ഇറാനിൽ പകരം വയ്ക്കാനില്ലാത്ത സൈനിക നേതൃപാടവം കാഴ്ചവച്ച സുലൈമാനിയെ വധിച്ചതോടെ ഇറാഖിൽ ഇറാൻ അനുകൂല ഷിയാ സായുധശക്തിയോടുകൂടിയുള്ള യു എസിന്റെ ഒരു ചെറുത്തുനിൽപ്പായി അത് മാറി. എന്നാൽ സുലൈമാനിയെ പോലെയുള്ള ഒരു ശക്തന്റെ അഭാവം ഐഎസ് പോലെയുള്ള ഭീകരസംഘടനകളുടെ തിരിച്ചുവരവിലേക്കും അരാജകത്വത്തിലേക്കും നയിക്കാനുള്ളസാധ്യതയും കൂടുതലാണ്..ഒരിക്കൽ സർവനാശത്തിലേക്ക് കൂപ്പു കുത്തിയ അൽഖൊയിതയുടെ പുതിയഭാവമായ ഐ എസും നാശത്തിൽ നിന്നും തിരിച്ചു വരൻ ശ്രമിക്കുന്ന തീവ്ര വാദി ഗ്രൂപ്പ് ആണ്.

ജോർജ് ഡബ്ളിയു. ബുഷ് 2003 ൽ ഇറാഖിനെ ആക്രമിക്കുന്ന സമയത്ത് ഐഎസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത ആരുടെയും സങ്കൽപ്പത്തിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ ഇറാഖ് യുദ്ധം സൃഷ്ടിച്ച അരാജകത്വത്തിന്റെ സന്തതിയായാണ് ഐഎസ് പുനർ ജനിച്ചത്. യുദ്ധം അരാജകത്വത്തിനു കാരണമാകുമെന്ന മുന്നറിയിപ്പുകൾ അന്നും അമേരിക്ക തള്ളിക്കളയുകയായിരുന്നു.. എന്നാൽ ഇപ്പോൾ അതെ സാഹചര്യമാണ് വീണ്ടും സുലൈമാനിയുടെ വധത്തോടെ സൃഷ്ടിക്കപ്പെട്ടത്.

ഈ സാഹചര്യങ്ങളൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടാവണം സുലൈമാനിയുടെ വധത്തോടെ യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയത്.. എന്നാൽ ഈ പ്രമേയത്തെ യു എസ തള്ളിക്കളയുകയായിരുന്നു. . ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്നും അങ്ങനെയെങ്കിൽ ഇറാഖില്‍ വ്യോമ താവളം നിര്‍മ്മിക്കാന്‍ യുഎസിനു ചെലവായ പണം തിരികെ നല്‍കേണ്ടി വരുമെന്നുമുള്ള ഭീഷണിയായിരുന്നു പ്രമേയത്തിന് മറുപടിയായി ട്രംപ് നൽകിയത്.
2014 ൽ ഭീകരസംഘടനയായ ഐഎസിനെ തുരത്താനാണ് യുഎസ് സൈന്യത്തെ ഇറാഖ് രാജ്യത്തേക്കു ക്ഷണിച്ചത്. യുഎസ് സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത് ഇറാഖ് ഭരണകൂടമാണ്. എന്നാൽ സുലൈമാനിയുടെ വധത്തോടെ ഇറാഖിൽ അവശേഷിക്കുന്ന 5,200 ഓളം വരുന്ന യുഎസ് സൈന്യത്തിന്റെ ഉദ്ദേശലക്ഷ്യം മാറുകയും സുലൈമാനിയുടെ ചോരയ്ക്ക് പകരം വീട്ടാൻ വെമ്പുന്നവരിൽ നിന്നു സ്വയം പ്രതിരോധം തീർക്കുന്ന സാഹചര്യത്തിലേക്ക് യു എസ സൈന്യം മാറി.

സുലൈമാനിയെ വധിച്ചതോടെ ഇറാഖിലെ യുഎസ് സൈനികനേതൃത്വം കൂടുതൽ സമ്മർദ്ദത്തിലായി .. 2014 ൽ മൊസൂളിൽ ആധിപത്യം നേടിയ ശേഷം ബഗ്ദാദ് പിടിച്ചെടുക്കാൻ കച്ചകെട്ടിയ ഐഎസിനെതിരായ യുദ്ധത്തിൽ ഇറാഖ് ഭരണകൂടത്തിന് സഹായിക്കാനാണ് യുഎസ് സേന വീണ്ടും ഇറാഖിലെത്തിയത്. ഇറാഖി സേനയ്ക്കും അർധസൈനിക വിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിവരങ്ങളും യുദ്ധസാമഗ്രികളും നൽകിയും മറ്റും ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസ് പിന്തുണയേകുകയും ചെയ്തു.. ഇറാഖി സേനയ്ക്കൊപ്പം ഹാഷിദ് അൽ ഷാബി എന്ന ഷിയാ അർധസൈനിക വിഭാഗമാണ് ഐഎസിനെ തുരത്താൻ സജീവമായിരുന്നത്. എന്നാൽ ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസിനെയും സുലൈമാനിക്കൊപ്പം യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചു ..
ശക്തമായ തിരിച്ചുവരവിനുള്ള അവസരത്തിനായി കാത്തിരുന്ന ഐഎസ് വിഭാഗങ്ങൾക്ക്ഇറാഖിലെ നിലവിലെ സാഹചര്യം വലിയ പ്ലാറ്ഫോമാണ് തുറന്നിടുന്നത്. ഇറാഖിലെയും സിറിയയിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സജീവമായ ഐഎസ് കേന്ദ്രങ്ങളാണ് സുലൈമാനിയുടെ വധം ആഘോഷിച്ചതെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

സ്വന്തം രാജ്യത്തിന് അപകടഭീഷണി ഉയർത്തുന്ന രീതിയിൽ ഐ എസ ഇനെ വീണ്ടും പുനര്ജീവിപ്പിക്കാനുള്ള നടപടിയായി സുലൈമാനി വധം മാറിയാൽ, അശാന്തിയിൽ നിന്നും വളരെ പണിപ്പെട്ടു ശാന്തിയിലേക്കു തിരിച്ചു വന്ന ഇറാഖ് വീണ്ടും ഭീകരരുടെ പിടിയിലാകുമോ എന്ന ഭയം സമ്മർദ്ദത്തിലാക്കിയാൽ ഇറാഖ് സൈനികർക്കു മനംമാറ്റം ഉണ്ടാവാനുള്ള സാധ്യതയും കുറവല്ല. ഇറാഖി സേനാ മേഖലകളുടെ വലയത്തിലാണ് യുഎസ് താവളങ്ങൾ പലതും എന്നിരിക്കെ ഇറാഖി സേനാ വിഭാഗങ്ങൾക്ക് മനംമാറ്റമുണ്ടായാൽ യുഎസ് സൈനികർ ബന്ദികളാക്കപ്പെടാനുളള സാധ്യതയും കൂടുതലാണ്..

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ചായിരുന്നു അമേരിക്ക സദ്ദാംഹുസൈനെ വധിച്ചത്.എന്നാൽ സദ്ദാമിന്റെ പതനത്തിനു ശേഷമാണ് അൽ ഖായിദ ഇറാഖിൽ വൻ ശക്തിയായി മാറിയത് എന്നതും ശ്രദ്ധേയം. അൽ ഖായിദകുറച്ച്കജൂഢി തീവ്ര നിലപാട് സ്വീകരിക്കണം എന്ന ആശയവുമായിവന്നവരാണ് പിന്നീട് ഐഎസ് പോലെയുള്ള ഭീകരസംഘടനകൾക്കു രൂപം നൽകിയതും. സുന്നി വംശജനായ സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം ഭരണം ഷിയാ വിഭാഗക്കാരുടെ കൈകളിൽ എത്തിയതോടെ സുന്നി– ഷിയാ തർക്കത്തിനു പുതിയ മാനം കൈവരുകയും ചെയ്തു. സുലൈമാനി വധം എന്ന ട്രംപ് ഇന്റെ എടുത്തുചാട്ടത്തിൽ മറ്റൊരു രാജ്യത്ത് കഴിയുന്ന രാജ്യത്ത് സ്വന്തം സേനയെ സംരക്ഷിക്കുകയെന്ന വലിയ ദൗത്യത്തിലാണ് യുഎസ് ഇപ്പോൾ . ചരിത്രശേഷിപ്പുകളുടെയും വ്യവസായങ്ങളുടെയും നഗരമായിരുന്ന മൊസൂളിലെ ഗ്രേറ്റ് മോസ്‌കില്‍ ഒരു വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബഗ്ദാദി ലോകത്തെ മുസ്‌ലിംകളുടെ 'ഖലീഫ’യായി സ്വയം പ്രഖ്യാപിതസ്നയി രംഗത്ത് വന്നത്.. ..

പിന്നീട് ലോകം സഖ്യം വഹിച്ചത് അതി ക്രൂരമായ പീഡനകളുടെ നേർക്കാഴ്ച്ചകൾക്കു. മതത്തിന്റെ പേരിൽ ഐ എസ കാട്ടിക്കൂട്ടിയ ,ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ക്രൂരതകൾ ചെറിയതല്ല.പ രസ്യമായി തലയറുത്തും സ്വവര്‍ഗാനുരാഗികളെ കെട്ടിടങ്ങളില്‍നിന്ന് എറിഞ്ഞു കൊന്നും താടി വളര്‍ത്താത്ത പുരുഷന്‍മാരെയും പര്‍ദ്ദയും ശിരോവസ്ത്രവും ധരിക്കാത്ത സ്ത്രീകളെയും തടവുകാരാക്കിയും പിടികൂടിയ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയും ജനങ്ങള്‍ക്കിടയിൽ പരിഭ്രാന്തി പടർത്തിയാണ് ഐഎസ് പിടിമുറുക്കിയത്. യസീദി വിഭാഗത്തില്‍പ്പെട്ടവരെ നിരത്തിനിര്‍ത്തി വെടിവച്ചു കൊല്ലുന്ന ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. മൊസൂൾ പിടിച്ചെടുത്ത ഐഎസ് ആഭ്യന്തര യുദ്ധത്തിലാണ്ട സിറിയയിലും കടന്നുകയറി ആധിപത്യം നേടുകയായിരുന്നു.

പ്രധാനപ്പെട്ട തലവന്മാരെല്ലാം കൊല്ലപ്പെറ്റുമ്പോൾ താത്കാലികമായി പിൻവലിയുകയും പിന്നീട് പൂർവാധികം ശക്തിയോടെ പുനരവതരിക്കുകായും ചെയ്യുന്നു എന്നതാണ് ഒന്നര പതിറ്റാണ്ടിലേറെയായി ഇത്തരം ഭീകരതയുടെ രീതി. ആനിശ്ശബ്ദതയ്ക്കൊപ്പം അവർ ഒറ്റപ്പെട്ട ആക്രമണം തുടരുന്നുമു ണ്ടാകും. ഒരു വലിയ സംഘമായി വീണ്ടും ഒത്തുചേരും. ഇതാണ് പൊതുവെ ഈ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരതയുടെ,പല പേരിലും രൂപത്തിലും ഭാവത്തിലും പടർന്നു പന്തലിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ യഥാർത്ഥ മുഖം.അതുകൊണ്ടുതന്നെ ഏതാനും നാളത്തെ പിൻവാങ്ങലിനു ശേഷം ഐഎസ് കൂടുതൽ കരുത്താർജിക്കുമോ എന്ന ഭയവും ഇപ്പോൾ നിലനിൽക്കുന്നു. അല്ലെങ്കിൽ, അല്ഖവൈദ പോലെയോ മറ്റു തീവ്ര വാദ സംഘടനാ പോലെയോ പുതിയ പേരിലും ഭാവത്തിലും മറ്റൊരു ഭീകര സംഘടനയുടെ പിറവിക്കു സുലൈമാനിയു വധം കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends