ലോകത്തിന് തന്നെ ആത്മവിശ്വാസം നൽകി യുഎഇ; പോരാട്ടത്തിനിടയിലും ഇളവുകൾ നൽകി ദുബായ് ജീവിതത്തിലേക്ക്
സുരക്ഷയുടെയും അതോടൊപ്പം തന്നെ വികസനത്തിന്റെയും പാതയിൽ ലോകത്തില്‍ അതിവേഗം മുന്നേറുന്ന രാജ്യമാണ് യുഎഇ. ഏതൊരു രാജ്യത്തിനും കരുതലിന്റെ മാതൃകയാവുകയും ചെയ്യുകയാണ് ഇവർ. അത്തരം ഒരു സാഹചര്യത്തിലാണ് കൊറോണ എന്ന മഹാമാരിയുടെ വാർത്തകൾ പരന്നത്. അത് അതിവേഗം പല മേഖലകളെയും തകര്ത്തു. എന്നാൽ തകരില്ല എന്ന പോരാട്ടവീര്യം ഏറ്റെടുത്ത് മുന്നേറുന്ന ഒരു ഗൾഫ് രാഷ്ട്രമായി മാറുകയാണ് യുഎഇ .
ലോകത്താകമാനം കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഏറ്റവും നടത്തിയ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തില്‍ ശരാശരി 2,13,636 പേര്‍ക്കാണ് ഈ പരിശോധനകള്‍ നടത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ സൗദി അടക്കമുള്ള രാജ്യങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ മുന്നേറ്റം. അതോടൊപ്പം തന്നെ ഇളവുകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പള്ളികള്‍ അടക്കം തുറക്കുന്നതിനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇളവുകളും എന്തൊക്കെയാണ് എന്ന് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനെ തുടർന്ന് ദുബായിൽ ബീച്ചുകളും പ്രധാന പാർക്കുകളും ദുബായ് ഫ്രെയിമും തുറക്കുകയുണ്ടായി. ജുമൈറ ബീച്ച് റസിഡൻസ് (ജെബിആർ), മംസാർ, ജുമൈറ, ഉം സുഖൈം ബീച്ചുകൾ, പ്രധാന പാർക്കുകൾ എന്നിവിടങ്ങളിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം കൂടുതൽ സംവിധാനങ്ങളോടെയാണ് പാർക്കുകൾ തുറന്നിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പാർക്കുകളിലും ദിവസവും അണുനശീകരണം നടത്തും. ആയതിനാൽ തന്നെ മേൽനോട്ടത്തിനു പ്രത്യേക പരിശീലനം നൽകിയ സംഘത്തെ ചുമതല ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിക്കുകയുണ്ടായി. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം എന്നാണ് നിർദ്ദേശം നൽകുന്നത്.
https://www.facebook.com/Malayalivartha