മണിക്കൂറുകൾക്കിടയിൽ നാല് മലപ്പുറം സ്വദേശികൾ; തേങ്ങലായി ഗൾഫ് രാഷ്ട്രങ്ങൾ, നാട്ടിലേക്ക് എത്തിച്ചേരാനാകാതെ നിരവധി മലയാളികൾ ആശങ്കയിൽ
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നാലു മലപ്പുറം സ്വദേശികളാണ് മണിക്കൂറുകൾക്കിടെ ഗൾഫിൽ മരണത്തിന് കീഴടങ്ങിയത്. എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ അഗുണ്ണിയുടെ മകൻ മൊയ്തുട്ടി (50) അബൂദബിയിലും തിരൂര്‍ മുത്തൂര്‍ സ്വദേശി കൊടാലില്‍ കുഞ്ഞുമുഹമ്മദിെൻറ മകന്‍ അബ്ദുല്‍ കരീം (48) ദുബൈയിലും ആണ് വൈറസ് ബാധിച്ച് മരിച്ചത്. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49), തുവ്വൂർ ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവർ ജിദ്ദയിലാണ് മരിച്ചത്. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ലക്ഷണങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു മൊയ്തുട്ടി. കേരള സാംസ്‌കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം ഉം അൽ നാറിലെ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ബനിയാസിൽ ഖബറടക്കുകയുണ്ടായി. കേരള സാംസ്‌കാരിക വേദി ഭാരവാഹികളായ റഊഫ് നാലകത്ത്, ശറഫുദ്ദീൻ മുളയങ്കാവ് എന്നിവർ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയിരുന്നു.
അതോടൊപ്പം തന്നെ പുള്ളിയിൽ ഉമ്മർ ജിദ്ദ നാഷണൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരിച്ച മുഹമ്മദലി റുവൈസിൽ കാറാ മൊത്തക്കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിലെ ജാമിഅ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 20 വർഷക്കാലമായി ജിദ്ദയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. എന്നാൽ ഒന്നര വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.കോവിഡ് ബാധിച്ച് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ കരീം സ്വകാര്യ കമ്പനി ജീവനക്കാരനാണ് ഇദ്ദേഹം. തുടർന്ന് തിരൂരിെൻറ പ്രവാസ കൂട്ടായ്മയായ ടീം തിരൂരിെൻറ മുന്‍ ജോ.സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം, ദുബൈ കോരങ്ങത്ത് മഹല്ല് കമ്മറ്റി ഖജാന്‍ജി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിരവധി മലയാളികളാണ് ഇതുമൂലം മരണത്തിന് കീഴടങ്ങുന്നത്. ദിനംപ്രതി മലയാളികളുടെ മരണം രേഖപ്പെടുത്തുകയുമാണ്. ഗൾഫ് രാഷ്ട്രങ്ങളിൽ യുഎഇയിലാണ് ആദ്യ മരണം രേഖപ്പെടുത്തിയത്. എത്തും മലയാളി തന്നെയായിരുന്നു. ഇതേതുടർന്ന് നാൾക്കുനാൾ വർധിക്കുന്ന കണക്കുകളാണ് ഇതുമൂലം പുറത്തേക്ക് വന്നത്. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന് മരണം രേഖപ്പെടുത്തിയത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി .
https://www.facebook.com/Malayalivartha