മൂന്നുദിവസം കൂടി കഴിഞ്ഞാൽ യു.എ.ഇയിൽ കോവിഡ് എത്തിയിട്ട് അഞ്ചുമാസം; പലരും കോവിഡിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ അതിവേഗം അതിജീവിച്ച് യുഎഇ
മൂന്നുദിവസം കൂടി കഴിഞ്ഞാൽ കോറോണയിൽ പൊരുതാൻ തുടങ്ങിയിട്ട് യു.എ.ഇ അഞ്ചുമാസം തികയുന്നു. ഓർക്കുക മറ്റു പല വിദേശരാജ്യങ്ങളും കോവിഡിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ അതിവേഗം അതിജീവിച്ചിരിക്കുകയാണ് യു.എ.ഇ എന്നത് കാണുവാൻ കഴിയും. അങ്ങനെ മൂന്നുമാസമായി രാജ്യത്തുടനീളം ഏർപ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണം ഒഴിവാക്കിയതോടെ രാജ്യം വീണ്ടും പഴയനില വീണ്ടെടുത്തിരിക്കുകയാണ്. എന്നാൽ അബൂദബി ഒഴികെയുള്ള എമിറേറ്റുകളിലെ സഞ്ചാരനിയന്ത്രണമാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ രാത്രി-പകൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഏതു സമയവും സഞ്ചരിക്കാൻ കഴിയുമെന്ന നയങ്ങൾ വന്നിരിക്കുകയാണ്. യു.എ.ഇ ദുരന്തനിവാരണ സമിതിയുടേതാണ് പുതിയ തീരുമാനം എന്നത്.
അതോടൊപ്പം തന്നെ മൂന്നു മാസമായി നടന്നുവന്ന ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതായി ബുധനാഴ്ച രാത്രിയാണ് ദുരന്തനിവാരണ സമിതി അറിയിച്ചത്. നേരത്തെ തുടർന്നിരുന്ന അണുനശീകരണ യജ്ഞം പിന്നീട് നിയന്ത്രണം രാത്രി മാത്രമായി ചുരുക്കിയിരുന്നു. ഇതേതുടർന്ന് ദുബൈയിൽ രാത്രി 11 മുതൽ രാവിലെ ആറുവരെയും മറ്റ് എമിറേറ്റുകളിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈസമയം അനുമതിയില്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരിൽനിന്ന് പിഴ ഈടാക്കുമെന്നും അറിയിക്കുകയുണ്ടായി. പുതിയ തീരുമാനം വന്നതോടെ ഇൗ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയത്.
എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും മുൻകരുതൽ നടപടികൾ തുടരുന്നതായിരിക്കും. പുറത്തിറങ്ങുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇൗടാക്കുകയും ചെയ്യും. ഒപ്പം സാമൂഹിക അകലം പാലിക്കണം. ബസുകളിലും മെട്രോയിലും ടാക്സികളിലുമുള്ള നിയന്ത്രണം തുടരുന്നതായിരിക്കും. ഒപ്പം കാറുകളിൽ മൂന്നുപേരിൽ കൂടുതൽ (ഡ്രൈവർ ഉൾപ്പെടെ) യാത്ര ചെയ്യരുത്. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ മൂന്നിൽ കൂടുതൽ പേർക്ക് യാത്രചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha