കരഞ്ഞുനിലവിളിച്ച് മത്സ്യത്തൊഴിലാളികൾ, കണ്ണ് തുറക്കൂ.... അധികൃതർ കയ്യൊഴിഞ്ഞ് ഇറാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ ആത്മഹത്യയുടെ മുൾമുനയിൽ
അന്നന്നുള്ള ആഹാരത്തിനുപോലും ഗതിയില്ലാതെ ജീവിതം കരയ്ക്കടുപ്പിക്കാൻ കടൽതാണ്ടിയവരാണ് ഇവർ. മറന്നുകാണിലായിരിക്കും ഓഖി നൽകിയ ആഘാതങ്ങൾ മറന്ന് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ നാം മനസിലാക്കിയതാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കരുത്തും ആത്മാർപ്പണവും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല, രാജ്യമെമ്പാടുമുള്ള അധ്വാനവര്ഗങ്ങൾ ഇതുപോലെയാണ്. സ്വന്തം രാജ്യത്തിന് വേണ്ടി കൈ-മെയ് മറക്കുന്നവർ. പക്ഷെ, ഇപ്പോൾ അവർക്ക് ഒരു അപകടം വന്നപ്പോൾ കൈപിടിക്കേണ്ടവർ കയ്യൊഴിയുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മാസങ്ങളായി കുടിക്കാൻ ഒരു തുള്ളിവെള്ളംപോലുമില്ലാതെ കഴിഞ്ഞിരുന്ന ഇറാനിൽ കുടുങ്ങിക്കിടന്ന പ്രവാസികൾക്കായി അനുവദിച്ച കപ്പലിൽ കയറ്റാതെ രണ്ടുദിവസമായി ഭക്ഷണം പോലുമില്ലാതെ പൊരിവെയിലത്ത് നാട്ടിലെത്തിക്കാമെന്ന് പറഞ്ഞുപറ്റിക്കുന്നതല്ലാതെ ഒന്നും തന്നെ നടക്കുന്നില്ല.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും വിദേശങ്ങളിൽ നിന്നും അടിയന്തരമായി പ്രവാസികളെ നാറ്ററിലെത്തിച്ച് കേന്ദ്രത്തിന്റെ കയ്യടി നേടിയ കേരളത്തിലെ 19പേരും തമിഴ്‌നാട്ടിൽ നീന്നും 41 പേർ ഉൾപ്പെടുന്ന സംഘത്തിലെ കുറച്ചുപേരെ മാത്രമാണ് ഇന്ത്യൻ എംബസ്സി കൊണ്ടുപോയത്. ഒരു വഴിയുമില്ലാതെ ആത്മഹത്യാഭീഷണി മുഴക്കുന്ന ഇവർക്കുമുന്നിൽ അധികൃതർ കണ്ണടയ്ക്കുകയാണ്. അവരുടെ അമരണംകൊണ്ട് നിങ്ങൾക്ക് സന്തോഷം ഉണ്ടാകുമെങ്കിൽ അതിനും തയ്യാറാണെന്ന് വേദനയോടെ പറയുകയാണ്.
https://www.facebook.com/Malayalivartha