വിവാഹത്തിനു മുൻപു വരനും വധുവിനും ജനിതക -ലൈംഗിക രോഗങ്ങൾ ഉൾപ്പെടെയുള്ളവ ഉണ്ടോ എന്ന് പരിശോധന; ലോകാരോഗ്യ സംഘടന അംഗീകരിച്ച ആ തീരുമാനം നടപ്പിലാക്കാൻ യുഎഇ ;

പ്രവാസികൾക്ക് വളരെയധികം പ്രയോജനകരമായ ഒരു പുതിയ തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് വിവാഹിതരാകാൻ പോകുന്ന അവർക്ക് ഏറെ സഹായകരമാണ് ഈ പുതിയ തീരുമാനം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഈ പുതിയ തീരുമാനത്തെ ആദ്യമായി നടപ്പിലാക്കുന്ന നേട്ടവും കൂടി സ്വന്തമാക്കുകയാണ് യുഎഇ.. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെയാണ് . വിവാഹത്തിനു മുൻപു വരനും വധുവിനും ജനിതക -ലൈംഗിക രോഗങ്ങൾ ഉൾപ്പെടെയുള്ളവ ഉണ്ടോ എന്ന് പരിശോധിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത് . 25 കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. പ്രവാസികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൂന്നു മുതൽ പത്തു ദിവസത്തിനുള്ളിൽ പരിശോധനാ ഫലം നൽകുകയും ചെയ്യും .
റിപ്പോർട്ടിന് മൂന്നു മാസത്തെ കാലാവധിയുണ്ട്. തലസ്സീമിയ, അരിവാൾ രോഗം എന്നിവയും ലൈംഗിക രോഗപ്പകർച്ചയും തടയാനും ഇത് സഹായകമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിലൂടെ സംഭവിക്കാവുന്ന ജനിത വൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയവ കണ്ടെത്താനും സാധിക്കും. ശരിയായ പരിശോധനയിലൂടെയും ആവശ്യമായ കൗൺസലിങ് വഴിയും ദമ്പതികളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യും . പതിനെട്ടു വയസ്സിനു മുകളിലുള്ള യുവതീ- യുവാക്കൾക്കാണ് പരിശോധനയെന്ന് ആരോഗ്യ മന്ത്രാലയം ഹെൽത്ത് സെന്റേഴ്സ് ആൻഡ് ക്ലിനിക്സ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബദൽ റഹ്മാൻ അൽ റാൻദ് അറിയിക്കുകയും ചെയും .
ലോകാരോഗ്യ സംഘടന അംഗീകരിച്ച പദ്ധതി നടപ്പാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തികഞ്ഞ ഗൗരവത്തോടും വ്യക്തിവിവരങ്ങൾ രഹസ്യമാക്കിയുമാകും പരിശോധന നടത്തുന്നതും വിവരം അറിയിക്കുന്നതുമെന്ന് പ്രൈമറി ഹെൽത്ത് കെയർ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. ആയിഷ സുഹൈൽ വ്യക്തമാക്കി. എയ്ഡ്സ്, ഹെപ്പാറ്റൈറ്റിസ്, സിഫിലസ്, ജർമൻ മീസിൽസ് എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ഇതിൽ ഉൾപ്പെടും. പരിശോധനയ്ക്കു ശേഷം സാക്ഷ്യപത്രവും നൽകുവാനും തീരുമാനമായിട്ടുണ്ട് ..
https://www.facebook.com/Malayalivartha
























