ഉംറ വിമാനസർവീസുകൾക്ക് കടുംവെട്ടുമായി സൗദി അറേബ്യ; വിസാ നിയമം പാലിക്കാത്ത 540 ഉംറ സർവീസ് കമ്പനികൾക്ക് വിലക്ക്; നിരവധി സ്വദേശികൾക്ക് തൊഴിൽ നഷ്ടമായി
ഉംറ വിമാനസർവീസുകൾക്ക് കടുംവെട്ടുമായി സൗദി അറേബ്യ. വിസാ നിയമം പാലിക്കാത്ത 540 ഉംറ സർവീസ് കമ്പനികൾക്ക് ആണ് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയത് . വിലക്കേർപ്പെടുത്തിയതോടെ നിരവധി സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായി മാറിയിട്ടുണ്ട്. തീർത്ഥാടക സേവനത്തിനാണ് സ്വദേശികൾ സ്ഥലങ്ങളിൽ ജേലിക്കാരായി പ്രവൃത്തിക്കാറുള്ളത് എന്ന കാര്യവും ശ്രദ്ദേയം. സൗദി ദേശീയ ഹജ്, ഉംറ കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ജമീൽ അൽഖുറൈശിയാണ് 540 ഉംറ സർവീസ് കമ്പനികൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയ കാര്യം അറിയിച്ചത്. അനുവദിച്ച സമയത്തിനുള്ളിൽ കർമ്മങ്ങൾ പൂർത്തിയാക്കി ഉറ തീർത്ഥാടകർ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയിരിക്കണമെന്നാണ് നിയമം. ഉംറ തീർത്ഥാടകരെ സ്വരാജ്യങ്ങളിലേക്ക് തിരികെ അയക്കേണ്ട ചുമതല ഉംറ സേവന കമ്പനികളുടേതാണ്. ഉംറ തീർത്ഥാടകർ കൃത്യ സമയത്ത് തിരികെ പോയില്ലെങ്കിൽ ഉത്തരവാദിത്വം ഉംറ സേവന കമ്പനികൾക്കാണ്. ഇത് നിയമ ലംഘനത്തിൽ ഉൾപ്പെടുത്തുകയും ഉംറ സർവീസ് കമ്പനികൾക്ക് പിഴ ഇടുകയും കമ്പനികൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യാറുണ്ട്.
ഓരോ സേവന കമ്പനിക്കു കീഴിലും വിമാനത്താവളമടക്കമുള്ള അതിർത്തി പോസ്റ്റുകൾ, ഹോട്ടലുകൾ, കമ്പനി ആസ്ഥാനം എന്നിവിടങ്ങളിലാണ് ഉംറ സേവന കമ്പനികൾക്കു കീഴിൽ സ്വദേശികൾ സാധാരണയായി ജോലി ചെയ്തു വരാറുള്ളത്. ഇവർക്കു പുറമെ കമ്പനികളിലെ മാനേജർമാരായും സി.ഇ.ഒമാരായും മാനേജിംഗ് ഡയറക്ടർമാരായും ജോലി ചെയ്യാറുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ കർമ്മം ഏഴ് മാസങ്ങൾക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു. പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് കർമ്മങ്ങൾ ആരംഭിക്കുകയായിരുന്നു . മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആഭ്യന്തര തീർത്ഥാടകർക്കാണ് ഉംറ കർമ്മത്തിന് അനുമതി നൽകിയത് . മാർച്ച് നാലിനായിരുന്നു കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കർമ്മം നിർത്തിവെച്ചിരുന്നത്. ഇഅ്തമർനാ ആപ് വഴി ഉംറയ്ക്ക് അപേക്ഷിച്ച ഒരു സംഘത്തിന് ഉംറ ചെയ്യാൻ മൂന്നുമണിക്കൂറാണ് അനുവദിച്ചിരുന്നത്.ഒരു സംഘത്തിൽ ആയിരത്തോളം തീർഥാടകരാണുണ്ടാവുക. പ്രതിദിനം ആറുസംഘത്തിൽ ഏകദേശം ആറായിരം പേർക്കാണ് ഉംറ കർമത്തിന് അനുമതി നൽകുന്നത് . ഉംറയുടെ തുടക്കംമുതൽ അവസാനം വരെ ആരോഗ്യപ്രവർത്തകരുടെ സഹായം തീർഥാടകർക്കുണ്ടായിരിക്കും.
https://www.facebook.com/Malayalivartha