കുവൈറ്റിൽ തീപിടുത്തം; ജഹ്റയിലെ ടയർ ശേഖരത്തിനാണ് തീപിടിച്ചത്; 5000 ചതുരശ്ര മീറ്ററോളം തീ പടർന്നു
കുവൈറ്റിൽ വീണ്ടും തീപിടുത്തം. കുവൈത്തിലെ ജഹ്റയിലെ ടയർ ശേഖരത്തിന്ആണ് ഇത്തവണ തീപിടിച്ചത് . മരുപ്രദേശത്തുള്ള ടയർ കൂമ്പാരങ്ങൾക്കായിരുന്നു തീപിടിച്ചത്. ഏകദേശം 5000 ചതുരശ്ര മീറ്ററോളം തീ പടരുക യുണ്ടായി. എന്നാൽ ആളപായം ഉണ്ടായതായി കരുതുന്നില്ല. അൽ താഹരിർ, അൽ അർദിയ, അൽ ഇസ്നദ് എന്നീ പ്രദേശങ്ങളിലെ അഗ്നിശമന സേനയുടെ സഹായത്തോടെ തീ പിടിത്തം നിയന്ത്രിക്കാൻ കഴിഞ്ഞതായി സുരക്ഷാ അധികൃതർ അറിയിക്കുകയുണ്ടായി. അപകടം ഉണ്ടാകാൻ ഇടയായ സാഹചര്യത്തെ പറ്റി അന്വേഷണം നടക്കുന്നതായി ജനറൽ ഫയർ ബ്രിഗേഡ് പറഞ്ഞു.
രണ്ടു മാസം മുന്നേ ആയിരുന്നു കുവൈറ്റിലെ വ്യവസായ ശാലയിൽ തീപിടിച്ചത്. കുവൈത്തിലെ പ്രമുഖ ഷുവൈഖ് വ്യവസായശാലയിൽ വൻ തീ പിടിത്തം ആയിരുന്നു സംഭവിച്ചത്. ആയിരക്കണക്കിന് ദിനാറിന്റെ ഭക്ഷ്യവസ്തുക്കൾ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. സമീപ ഗോവെർണറേറ്റുകളിലെ അഗ്നിശമന സേനകളുടെ സംയുക്ത ഇടപെടലിനെ തുടുർന്ന് ശുവൈഖ് വ്യവസായ മേഖലയിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിക്കുകയായിരുന്നു അന്ന്. ബുധനാഴ്ച്ച പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ കുവൈറ്റിലെ അതിപുരാതന സൂപ്പർമാർക്കറ്റ് ശൃംഖലയായ സൂക്കൽ അൽ മിറയുടെ ഷുവൈക്കിലെ സൂപ്പർമാർക്കറ്റ് പൂർണമായും കത്തിനശിക്കുകയും ചെയ്തിരുന്നു.3000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന മീറ സൂഖിലാണ് വൻ അഗ്നി ബാധ ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകട കാരണം എന്നായിരുന്നു പ്രാഥമികമായി കരുതിയത്.
രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ നിന്നും എത്തിയ 150 ഓളം അഗ്നി ശമന സേനാ. വിഭാഗങ്ങളുടെ മണിക്കൂറുകൾ നീണ്ട നിരന്തരമായ പരിശ്രമത്തിനു ഒടുവിലാണു അന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളിൽ ഒരാൾ ഉണ്ടായിരുന്നതായി സംശയിച്ചിരുന്നു. ഇപ്പോൾ വീണ്ടും കുവൈറ്റിൽ ഒരു തീപിടുത്തം ഉണ്ടായിരിക്കുകയാണ് ഏതായാലും ഇത്തവണ ആളപായമില്ല എന്നതാണ് ഏറെ ആശ്വാസകരം.
https://www.facebook.com/Malayalivartha