കുവൈത്തില്‍ വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ചുമത്തുവാൻ ഒരുങ്ങി അധികൃതർ
കുവൈത്തില്‍ വിദേശികള്‍ അയക്കുന്ന പണത്തിനു മേൽ വമ്പൻ പണിയൊരുങ്ങുകയാണ്. പണത്തിന് നികുതി ചുമത്തുവാൻ സമ്മര്‍ദ്ദം ശക്തമാകുകയാണ്. കുവൈത്തിൽ വിദേശികൾ അയക്കുന്ന പണത്തിനു നികുതി ചുമത്തുന്നതിന് സമ്മർദ്ദ ശക്തമാകുന്നതോടെ കാര്യങ്ങൾ മാറി മറിയുകയാണ്. ഇതു സംബന്ധിച്ച് കുവൈത്ത് നിയമനിർമാണ കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരുവാൻ ഒരുങ്ങുകയാണ്.. രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിൽ നികുതി ചുമത്തന്നതാണ് പ്രധാന വിഷയമായി മാറിയിരിക്കുന്നത് . നിയമ നിർമ്മാണ കമ്മിറ്റി യോഗം ചേരുന്നത് രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ടായിരിക്കുമെന്നാണ് ലഭ്യമാക്കുന്ന സൂചന.
ഒരു ശതമാനം നികുതി ചുമത്താനാണ് ആലോചിക്കുന്നത്. ഇത് വ്യക്തികൾക്കും കമ്പനികൾക്കും ഒരുപോലെ ബാധകമാകുന്നതാണ്. അതേ സമയം അന്താരാഷ്ട്ര യാത്രക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നിർദേശം കുവൈത്ത് നേരത്തെ മാറ്റിവച്ചിരുന്നു. അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ്-19 നെതിരെയുള്ള വാക്സിൻ സ്വീകരിച്ചു എന്ന് തെളിയിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിൻവലിച്ചതായി പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്ത്തിരുന്നു.. ലോകാരോഗ്യസംഘടനടെ കിഴക്ക് മെഡിറ്റനിയൻ ഡയറക്ടർ ഡോക്ടർ അഹമ്മദ് അൽ മന്ദരി ആണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്റെ ലഭ്യത കുറവ് നേരിടുന്ന സാഹചര്യവും, വാക്സിന്റെ ഫലപ്രാപ്തിയെ പറ്റിയുള്ള ആശങ്ക നിലനിൽക്കുന്നതുമാണ് ഉത്തരവ് പിൻവലിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha