പ്രവാസികളെ കൊള്ളയടിക്കുന്നു, റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ വിവിധ വിമാനത്താവളില്‍ ഈടാക്കുന്നത് വിവിധ നിരക്കുകൾ, ഏറ്റവും വലിയ കൊള്ളയടി നടക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തിൽ, വിവിധ പ്രവാസി സംഘടനകൾ പരാതിയുമായി രംഗത്ത്

പ്രവാസികളെ ആകെ പ്രതിസന്ധിയിലാക്കിരിക്കുകയാണ് പുതിയ വകഭേദമായ ഒമിക്രോണിന്റെ അപ്രതീക്ഷിത കടന്നുവരവ്. ഇത് മൂലം ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും നിയന്തണങ്ങൾ കടുപ്പിച്ച് കഴിഞ്ഞു. കൂടാതെ നാട്ടിലോട്ട് പോകാൻ ആഗ്രഹിച്ചിരുന്നവർക്കും അത്ര അനുകൂലമായ ഒരു സാഹചര്യമല്ല നിലവിലുള്ളതത്.
നിബന്ധനകളും നിയന്ത്രണങ്ങളും എല്ലാം ഇതിന് തിരിച്ചടിയായി നിൽക്കുകയാണ്.എന്നാൽ നാട്ടിൽ പോകാൻ അവസരം കിട്ടിയോലോ പോക്കറ്റ് കാലിയാക്കിത്തരും കേരളത്തിലെ കേരളത്തിലെ വിമാനത്താവളങ്ങള്‍.റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിഞ്ഞ് അത്രയ്ക്ക് കൊള്ള ലാഭം കൈയ്യുകയാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍.
വലിയ തുകയാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ കേരളത്തിലെ വിവിധ വിമാനത്താവളില്‍ ഈടാക്കുന്നത്. വ്യത്യസ്തമായ തുക ഏകീകരിക്കണമെന്നും ന്യായമായ തുക മാത്രമേ പരിശോധനക്കായി ഈടാക്കാന്‍ പാടൂള്ളൂവെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഏറ്റവും വലിയ കൊള്ളയടി നടക്കുന്നത്. മറ്റു വിമാനത്താവളത്തിനേക്കാള്‍ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഈടാക്കുന്നത്. ഓമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടിപിസിആറോ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയോ സ്വന്തം ചെലവില്‍ നടത്തണം.
കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 2490 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധക്കായി ഈടാക്കുന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ 1580 രൂപയാണ് ഈടാക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഉയര്‍ന്ന തുക, ഇവിടങ്ങളില്‍ 2590 രൂപ വീതമാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ യാത്രക്കാരോട് ഈടാക്കുന്നത്.
ഇങ്ങനെ വ്യത്യസ്തമായ തുക ഈടാക്കുന്നതിനെതിരെ പ്രതിഷേധവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. വിവിധ പ്രവാസി സംഘടനകളാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയവരുമുണ്ട്.വിമാന കമ്ബനികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ എയര്‍പോര്‍ട്ട് നടത്തിപ്പുകാര്‍ സജീകരിച്ച് നല്‍കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധനാ വിധയമാക്കുന്നത് ഓമിക്രോണ്‍ പശ്ചാത്തലത്തിലാണ്.
സാധാരണ ആര്‍ടിപിസിആര്‍ ഫലം ലഭിക്കാന്‍ 3 മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടത് ഉണ്ടെങ്കില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ഫലം അര മണിക്കൂറിനുള്ളില്‍ ലഭിക്കും എന്നുള്ളതിനാല്‍ യാത്രക്കാര്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ചെയ്ത് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കും. ഈ അവസരം മുതലാക്കിയാണ് വിമാനത്താവളങ്ങളുടെ ഈ പകൽക്കൊള്ള.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന അനേകംപേര്‍ വീണ്ടും പ്രതീക്ഷകളോടെ യുഎഇയിലേക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും പോവുകയാണ്. ഇതില്‍ 99% ആളുകളും വെറും സാധാരണക്കാരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നും എയര്‍ലൈന്‍സ് കമ്പനികള്‍ ഈടാക്കി വരുന്ന യാത്രാനിരക്ക് മൂന്നും നാലും ഇരട്ടിയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര കേരള ഗവണ്‍മെന്റുകള്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും ദുബായ് കെഎംസിസി ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha























