വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന വെറും പൊള്ളത്തരം, പുറത്ത് പരിശോധന നടത്തുമ്പോൾ നെഗറ്റിവും വിമാനത്താവളത്തിലെ പരിശോധന പോസിറ്റിവുമാകുന്നതിലെ മറിമായം പിടികിട്ടാതെ പ്രവാസികൾ, അവസാന നിമിഷം യാത്ര മുടങ്ങുന്നതോടെ ജോലി സംബന്ധമായ പ്രതിസന്ധികള്‍ കൂടാതെ വലിയ സാമ്പത്തികനഷ്ടം, പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിഞ്ഞ് കൊള്ള ലാഭവും കൊയ്യുന്നു

പ്രവാസികളെ പ്രതിസന്ധിയിലാക്കിരിക്കുകയാണ് ഇന്ത്യൻ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന. കൃത്യതയും വേഗതയും വാഗ്ദാനം ചെയ്യുന്നതാണ് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനകള്‍ എന്ന വാദം പൊളിയുകയാണ്. പലപ്പോഴും പുറത്ത് പരിശോധന നടത്തുമ്പോൾ നെഗറ്റിവും വിമാനത്താവളത്തിലെ പരിശോധന പോസിറ്റിവുമാകുന്നതിലെ മറിമായം പിടികിട്ടാതെ വലയുകളാണ് യാത്രയാക്കായെത്തുന്ന പ്രവാസികൾ.
റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിഞ്ഞ് കൊള്ള ലാഭം കൈയ്യുന്ന കേരളത്തിലെ വിമാനത്താവളങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിന് പിന്നാലെയാണ് ഇന്ത്യൻ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയിലെ കൃത്യതയിലും വേഗതയിലും ഇത്തരത്തിൽ പരാതി ഉയരുന്നത്.
യു.എ.ഇയിലേക്ക് യാത്രചെയ്യാൻ നാലുമണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധന ഫലം നിർബന്ധമാണ്. ഇതിനുപുറമെ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലവും വേണം. എന്നാല്‍, പുറത്തുനിന്ന് നെഗറ്റിവ് റിസൽട്ടുമായി വന്നവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പോസിറ്റിവ് ആകുന്ന സാഹചര്യത്തില്‍ യാത്ര മുടങ്ങുന്ന അവസ്ഥയുണ്ട്.
പോസിറ്റിവ് ആകുന്ന വ്യക്തികളെ ആംബുലന്‍സിെൻറ സഹായത്തോടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഹോം ക്വാറന്‍റീനിലേക്ക് വിടുകയും അല്ലാത്തവര്‍ക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുകയുമാണ് പതിവ്. എന്നാല്‍ വിമാനത്താവളങ്ങളില്‍നിന്ന് പോസിറ്റിവ് ആയി ഹോം ക്വാറൻറീനിലേക്ക് വിട്ട യാത്രക്കാര്‍ സംശയത്തിെൻറ ബലത്തില്‍ പുറത്ത് നടത്തിയ പരിശോധനയില്‍ നെഗറ്റിവ് ആയ സംഭവങ്ങള്‍ നിരവധിയാണ്.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യാന്‍ വന്നവര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം സംഭവങ്ങളില്‍ പ്രവാസിക്ക് ജോലി സംബന്ധമായ പ്രതിസന്ധികള്‍ കൂടാതെ വലിയ സാമ്പത്തികനഷ്ടം കൂടിയാണ് വരുന്നത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നവരില്‍ ഒരാള്‍ക്ക് പോസിറ്റിവ് റിസൽട്ട് വരുന്നപക്ഷം മൊത്തം പേരുടെയും യാത്രക്ക് തടസ്സം നേരിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
പോസിറ്റിവ് ആകുന്നതിനെ തുടര്‍ന്ന് യാത്രാവിലക്ക് വരുന്നവര്‍ക്ക് ചില വിമാനക്കമ്പനികള്‍ ഒരു വര്‍ഷത്തിനകം യാത്രചെയ്യാവുന്ന ട്രാവല്‍ വൗച്ചര്‍ നല്‍കുന്നുണ്ടെങ്കിലും ചില വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് വേറെ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ്. ഇത്തരം യാത്രക്കാര്‍ക്ക് പുറത്തുനിന്നുള്ള ടെസ്റ്റ്, വിമാനത്താവളത്തിലെ ടെസ്റ്റ്, ടിക്കറ്റ്, യാത്രാചെലവ് തുടങ്ങിയവയടക്കം വലിയൊരു തുകയാണ് നഷ്ടം സംഭവിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകള്‍ക്കുണ്ടാകുന്ന പാകപ്പിഴവുകള്‍ പ്രവാസികളെ വലിയതോതിലാണ് സാമ്പത്തികമായും സാമൂഹികവുമായി ബാധിക്കുന്നത്.
അതേസമയം, വലിയ തുകയാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ കേരളത്തിലെ വിവിധ വിമാനത്താവളില്‍ ഈടാക്കുന്നത്. വ്യത്യസ്തമായ തുക ഏകീകരിക്കണമെന്നും ന്യായമായ തുക മാത്രമേ പരിശോധനക്കായി ഈടാക്കാന്‍ പാടൂള്ളൂവെന്നുമുള്ള ആവശ്യവും ശക്തമായിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഏറ്റവും വലിയ കൊള്ളയടി നടക്കുന്നത്. മറ്റു വിമാനത്താവളത്തിനേക്കാള്‍ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഈടാക്കുന്നത്. ഓമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടിപിസിആറോ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയോ സ്വന്തം ചെലവില്‍ നടത്തണം.
കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 2490 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധക്കായി ഈടാക്കുന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ 1580 രൂപയാണ് ഈടാക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഉയര്‍ന്ന തുക, ഇവിടങ്ങളില്‍ 2590 രൂപ വീതമാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ യാത്രക്കാരോട് ഈടാക്കുന്നത്. ഇങ്ങനെ വ്യത്യസ്തമായ തുക ഈടാക്കുന്നതിനെതിരെ പ്രതിഷേധവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
വിമാന കമ്പനികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ എയര്‍പോര്‍ട്ട് നടത്തിപ്പുകാര്‍ സജീകരിച്ച് നല്‍കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധനാ വിധേയമാക്കുന്നത് ഓമിക്രോണ്‍ പശ്ചാത്തലത്തിലാണ്. സാധാരണ ആര്‍ടിപിസിആര്‍ ഫലം ലഭിക്കാന്‍ 3 മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടത് ഉണ്ടെങ്കില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ഫലം അര മണിക്കൂറിനുള്ളില്‍ ലഭിക്കും എന്നുള്ളതിനാല്‍ യാത്രക്കാര്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ചെയ്ത് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കും. ഈ അവസരം മുതലാക്കിയാണ് വിമാനത്താവളങ്ങളുടെ ഈ പകൽക്കൊള്ള.
https://www.facebook.com/Malayalivartha























