പ്രവാസികൾ യാത്രയ്ക്ക് മുമ്പ് ഇത് കൈയ്യിൽ കരുതുക, നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രം, 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിൽ എത്തുന്നവര്‍ക്ക് ഇനി ഇത് നിർബന്ധം
കൊവിഡും,ഡെൽറ്റയും,ഒമിക്രോണും ഇപ്പോ ദാ ഇപ്പോൾ ഇഹുവും.... കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. അടിക്കടി നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങൾ മൂലം ആകെ പ്രതിസന്ധിയിലാണ് പ്രവാസികൾ.വിമാനത്തവളങ്ങളിലെ പരിോധനയും അതിന്റെ പേരിലുള്ള കൊള്ളയടിയും എന്നാം മറുവശത്ത് തകൃതിൽ നടക്കുന്നു.
അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കും അവിടെ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നവരും കടുത്ത നിബന്ധനകൾ കടന്നാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയ്‍ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു.കെ, വിയറ്റ്‍നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം.
ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി.സി.ആര്‍ പരിശോധനയ്‍ക്കും വിധേയമാകണം. ഇന്ത്യ ഉള്‍പ്പെടെയുള്ള 50ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.
അതേസമയം ജനുവരി രണ്ട് മുതല്‍ യു.കെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം ദുബൈയില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇവര്‍ക്ക് യു.കെയിലെ എന്‍.എച്ച്.എസ് കൊവിഡ് പരിശോധനാ ഫലം യാത്രാ രേഖയായി സ്വീകരിക്കില്ലെന്നും അറിയിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ദുബൈ വിമാനത്താവള ടെർമിനലുകളിൽ ടിക്കറ്റില്ലാത്തവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം.
യാത്രക്കാരുടെയും ജോലിക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കോവിഡിന്‍റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് നടപടി. ഡിസംബർ 29നും ജനുവരി എട്ടിനുമിടയിൽ 20 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. ഓരോ ദിവസവും 1,78,000 യാത്രക്കാർ ശരാശരി എത്തിച്ചേരും. ഈ സാഹചര്യം പരിഗണിച്ച് വിമാനത്താവളത്തിൽ പരമാവധി തിരക്ക് കുറക്കുന്നതിനാണ് ടിക്കറ്റില്ലാത്തവരുടെ പ്രവേശനം വിലക്കിയിരിക്കുന്നത്.
യാത്രക്കാരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും യാത്ര അയയ്ക്കാൻ വിമാനത്താവളത്തിൽ വരുന്നതിനുപകരം വീട്ടിലിരുന്ന് യാത്ര പറയണം. പകർച്ചവ്യാധിയുടെ സാഹചര്യവും തിരക്കേറിയ അവധിക്കാലവും കണക്കിലെടുക്കുമ്പോൾ ഇത് ഇപ്പോൾ കൂടുതൽ പ്രധാനമാണെന്നും വിമാനത്താവളം ടെർമിനൽ ഓപറേഷൻസ് വൈസ് പ്രസിഡന്‍റ് ഈസ അൽ ശംസി പറഞ്ഞു. വിമാനത്താവളത്തിന് അകത്തും പുറത്തും ആൾകൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി പത്തോടെയാണ് യാത്രാ സീസൺ അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha