പ്രവാസികൾക്ക് ഈ കഷ്ടകാലത്തിൽ നിന്ന് ഉടൻ മോചനമുണ്ടാകുമോ? കല്ലേ പിളർക്കുന്ന കൽപ്പനയുമായി കേന്ദ്രം, കേന്ദ്ര മാര്‍ഗനിര്‍ദേശം അതേപടി അനുസരിക്കാൻ കേരളം, പ്രവാസികൾക്ക് ഇത് പരീക്ഷണങ്ങളുടെ കാലം
പ്രവാസികളെ ഏറെ ബുദ്ധിമൂട്ടിലാക്കുന്ന കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോവിഡ് രൂക്ഷമാകുകയും ഒമൈക്രോൺ വ്യാപനം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് കേരള സർക്കാർ അറിയിച്ചിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലൊരു നിബന്ധനയ്ക്ക് കേരളം തയ്യാറായത്.
7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ എന്നത് ഇന്ന് മുതൽ പ്രബല്യത്തിൽ വരും.അതായത് ഇന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന എല്ലാ പ്രവാസികളും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈനിൽ കഴിയണം.മാത്രമല്ല 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ കഴിഞ്ഞ് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം.
അതേസമയം, ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കാൻ കേരളം സജ്ജമായി കഴിഞ്ഞു.
എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.
പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നു. ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.
എന്തായാലും കോവിഡിന്റെ പുതിയ വകഭേദത്തിന്റെ കടന്നുവരവ് പ്രവാസികൾക്ക് ആകെ വിനയായിരിക്കുകയാണ്.അധികം അവധിയില്ലാതെ അടിയന്തിരമായി നാട്ടിൽ എത്തിയാലും പ്രവാസികൾക്ക് 7 ദിവസം ക്വറന്റൈൻ പൂർത്തിയാക്കണം. കേരളത്തിന്റെ പുതിയ നിബന്ധന ഇന്ന് മുതൽ നടപ്പാക്കുമ്പോൾ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയാനും സാധ്യതയുണ്ട്. മിക്ക പ്രവാസികളും യാത്ര നീട്ടിവയ്ക്കുകയാകും ചെയ്യുക.
https://www.facebook.com/Malayalivartha