നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ കുവൈറ്റ്, വാക്സിന്‍ എടുക്കാതെയും യാത്ര ചെയ്യാം, ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങളും എടുത്തുമാറ്റാനുള്ള ശുപാര്‍ശ്ശകള്‍ക്ക് പാര്‍ലമന്റ് അംഗീകാരം

ഒമിക്രോണ്‍ വ്യാപനം കുറഞ്ഞതോടെ ഗൾഫ് മേഖല വീണ്ടും സാധാരണ നിലയിലേയ്ക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളൊക്കെ പതിയെ നീക്കി തുടങ്ങിയിരിക്കുകയാണ് പല രാജ്യങ്ങളും. നിയന്ത്രണങ്ങളിൽ വലഞ്ഞ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാണ് ഏകുന്നത്. ഇപ്പോൾ ഇതാ കുവൈറ്റിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ പാര്‍ലമന്റ് അംഗീകാരം നൽകിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ കൂടാതെ ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എടുത്തുമാറ്റാനുള്ള ശുപാര്‍ശ്ശകള്‍ക്ക് അംഗീകാരം ലഭിച്ചു.
വാക്സിനേഷന്‍ ചെയ്യാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുക, വാക്സിനേഷന്‍ എടുക്കാത്ത ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുക, രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്തവരെ പ്രതിരോധ ശേഷി കൈവരിച്ചവരായി കണക്കാക്കുക, വാക്‌സിനേഷന്‍ എടുത്ത കുട്ടികളും അല്ലാത്ത കുട്ടികളും തമ്മില്‍ വിവേചനം ഏര്‍പ്പെടുത്താതിരിക്കുക,വിദേശത്ത് നിന്നും കുവൈറ്റിലേക്ക് വരുന്ന സ്വദേശികളുടെ പി. സി. ആര്‍. പരിശോധന രാജ്യത്ത് എത്തിയ ശേഷം മാത്രമായി പരിമിതപ്പെടുത്തുക, മുതലായവയാണു പാര്‍ലമന്റ് അംഗീകരിച്ച പ്രധാന ശുപാര്‍ശ്ശകള്‍.
കൂടാതെ നേരത്തെ കുവൈറ്റിലെ പിസിആർ പരിശോധന നിരക്കിൽ മാറ്റം വരുത്തിയിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയം ആണ് ഇതുസംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. പിസിആർ പരിശോധനക്ക് രാജ്യത്ത് ഈടാക്കാവുന്ന പരമാവധി നിരക്ക് ആറ് ദിനാറാണ്. ജനുവരി 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു തുടങ്ങിട്ടുണ്ടെന്നാണ് വിവരം.
ഇപ്പോൾ 9 ദിനാർ ആണ് പിസിആർ പരിശോധനക്ക് ഈടാക്കിയിരുന്ന നിരക്ക് . സ്വകാര്യ ആശുപത്രികളിൽ ആണ് ഈ നിരക്ക് ഈടാക്കിയിരുന്നത്. എന്നാൽ ചില ക്ലിനിക്കുകളിൽ എട്ട് ദിനാർ നിരക്ക് ഉണ്ട്. നാട്ടിലേക്ക് മടങ്ങാനും. ജോലിസ്ഥലത്തും പലർക്കും പിസിആർ പരിശോധന അത്യാവശ്യമാണ് അതിനാൽ നിരക്ക് കുറച്ചത് വലിയ ആശ്വാസമായാണ് പ്രവാസികൾ ഉൾപ്പെടെ കാണുന്നത്. അടിക്കടി ഇത്തരം ടെസ്റ്റുകൾ നടത്തുമ്പോൾ ഒരു നിശ്ചിത തുക ആവശ്യമായി വന്നിടത്താണ്, നിരക്ക് കുറച്ചതിലൂടെ പ്രവാസികൾക്ക് ചെലവ് കുറഞ്ഞു കിട്ടിയത്.
ആദ്യ സമയത്ത് 40 ദിനാർ ആയിരുന്നു ഈടാക്കിയിരുന്ന നിരക്ക്. നിരവധി തവണ നിരക്ക് കുറക്കുകയുണ്ടായി. അങ്ങനെയാണ് ആറ് ദിനാറിൽ എത്തിയത്. കുവൈറ്റിൽ ബൂസ്റ്റർഡോസ് സ്വീകരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഏഴുലക്ഷത്തിലധികം പേർ ഇതിനോടകം ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇപ്പോഴും വാക്സിൻ വിതരണം ത്വരിതഗതിയിൽ തന്നെ നടക്കുകയാണ്.
അതുപോലെ തന്നെ എല്ലാ യാത്രക്കാര്‍ക്കും എത്തിച്ചേരുന്നതിന് മുമ്പ് പിസിആര്‍ പരിശോധന റദ്ദാക്കണമെന്ന് ആവശ്യവും ശക്തമാണ്. മന്ത്രിതല കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയ്ക്ക് മുമ്പാകെ അടുത്തിടെ ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതായി പ്രാദേശിക അറബിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കുവൈറ്റില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവാണ് ഈ നിര്‍ദേശത്തിന് പിന്നില്‍.
പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കായി രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പ്, ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ നടപ്പിലാക്കുന്നതും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ഈ നിബന്ധന പാലിക്കേണ്ടതില്ല. ഈ മാറ്റങ്ങള്‍ മന്ത്രിതല കൊവിഡ് എമര്‍ജന്‍സി കമ്മിറ്റി ഉടന്‍ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























