പ്രവാസി വനിത വിമാനത്താവളത്തില്‍ പിടിയിൽ, നാൽപ്പത് വയസുകാരിയുടെ കൈയ്യിൽ വന്‍ മയക്കുമരുന്ന് ശേഖരം, ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ചത് നാൽപ്പത് പാക്കറ്റ് ഹാഷിഷ്

കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി വനിത പിടിയിലായി. നാൽപ്പത് വയസുകാരിയുടെ കൈയ്യിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 40 പാക്കറ്റ് ഹാഷിഷാണ് 40 വയസുകാരിയായ ഏഷ്യക്കാരിയുടെ ലഗേജില്‍ നിന്ന് കണ്ടെടുത്തത്.
കുവൈത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വന്‍ മയക്കുമരുന്ന് ശേഖരം ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. പിടിയിലായ യുവതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം, യുഎഇയിൽ ലഹരിമരുന്ന് ഇടപാടുകൾക്ക് ധനസഹായം നൽകിയാൽ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.
സഹായം നൽകുന്നവർക്ക് 50,000 ദിർഹം വരെ പിഴയും തടവുമാണ് ലഭിക്കുക.സ്വന്തം ഉപയോഗത്തിനോ വിപണനത്തിനോ വേണ്ടി ലഹരിമരുന്ന് വാങ്ങുന്നതും ശിക്ഷാർഹമാണ്. ലഹരിമരുന്ന് ഇടപാടുകൾക്കായി മറ്റുള്ളവർ മുഖേന പണം നിക്ഷേപിക്കുന്നതും കുറ്റകരമാണ്.
നിയമലംഘനം ആവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. ലഹരിമരുന്ന് കേസിൽ ആദ്യമായി പിടിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റും. നിയമലംഘനം ആവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ലഹരി മരുന്ന് ഉപയോഗം തടയാനും ലഹരിക്ക് അടിമപ്പെട്ടവർക്കു മികച്ച ചികിത്സ നൽകി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും ഇതിതരക്കാർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ചാൻസ് ഫോർ ഹോപ്പ് എന്ന പേരിൽ അബുദാബി പോലീസ് ഓൺലൈൻ സേവനം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























