ആഘോഷങ്ങള്‍ക്ക് സ്വദേശികളും...പ്രവാസികളും എന്ന വ്യത്യാസമില്ല, സൗദി സ്ഥാപക ദിനാഘോഷത്തിൽ പങ്കാളികളായി പ്രവാസികൾ, പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് സ്ഥാപക ദിനത്തെ വരവേറ്റത് വേറിട്ട കാഴ്ച്ചയായി, ആഘോഷങ്ങളുടെ സമാപന ദിനത്തിൽ കരിമരുന്ന് പ്രയോഗവും ഡ്രോണുകളുടെ വിസ്മയ പ്രകടനങ്ങളും...!!!

സൗദിയിലെ സ്ഥാപക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 22 നാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സ്വദേശികളും പ്രവാസികളും എല്ലാം തന്നെ വൈവിദ്യമാര്‍ന്ന ആഘോഷ പരിപാടികളും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് രാജ്യത്തെ സ്ഥാപക ദിനത്തെ വരവേറ്റിരിക്കുന്നത്.ഇത് ഒരു വേറിട്ട കാഴ്ച്ചയായി മാറിയിരിക്കുകയാണ്.
പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സ്വദേശികളും പ്രവാസികളും സൗദിയിലെ സ്ഥാപക ദിനത്തില്‍ പങ്കെടുക്കാനെത്തിയത്. വസ്ത്രങ്ങള്‍ കൂടാതെ വൈവിദ്യമാര്‍ന്ന ആഘോഷ പരിപാടികളും രാജ്യത്തെ സ്ഥാപക ദിനത്തെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അഗല്‍, ഗുത്ര, ബിഷ്ത്, ബുര്‍ഗ എന്നിവയാണ് രാജ്യത്തെ ജനങ്ങളും വിദേശികളും ധരിച്ചത്. വിന്റര്‍ വണ്ടര്‍ലാന്‍റ്, ബൊളിവാര്‍ഡ് റിയാദ് സിറ്റി, നജ്‌നജ് ഇവന്റ് എന്നിവിടങ്ങളില്‍ ഈ വസ്ത്രമെല്ലാം ധരിച്ച് ജനങ്ങളെത്തുകയുണ്ടായി.
സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ച് ജനങ്ങളെത്തിയത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ളവരാണ് പരമ്പരാഗത വേഷങ്ങളിൽ എത്തിയത്.പരമ്പരാഗത വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഫാഷന്‍ കടകളില്‍ വന്‍ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്.
ഓരോ പ്രദേശത്തും സവിശേഷമായ പരമ്പരാഗത വസ്ത്രങ്ങള്‍ക്കായിരുന്നു വലിയ ഡിമാന്റ്. നജ്ദ് പ്രദേശങ്ങളില്‍ പരമ്പരാഗത രീതിയില്‍ ഉപയോഗിച്ചിരുന്ന തൂര്‍, മെനിഖീല്‍ തുടങ്ങിയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കായിരുന്നു ഡിമാന്റ് ഏറെയും ഉണ്ടായിരുന്നത്. ബദവി സ്ത്രീകള്‍ ഉപയോഗിക്കാറുള്ള ഷെയ്‌ലാസ്, മുഖന്നഖ് തുടങ്ങിയ വസ്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
തെക്കന്‍ സൗദിയിലെ സ്ത്രീകളാണ് പ്രധാനമായും ഇത് ധരിച്ചിരുന്നത്. സ്ഥാപക ദിന വസ്ത്രം ധരിച്ച എല്ലാവര്‍ക്കും ഫെബ്രുവരി 22 ന് റിയാദ് ബൊള്‍വാര്‍ഡ് സിറ്റിയിലേക്കും വിന്റര്‍ വണ്ടര്‍ലാന്റിലേക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 22 ന് ആരംഭിച്ച ആഘോഷങ്ങള്‍ക്ക് 24 ലിനാണ് വിരമമാകുന്നത്.
ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഫെബ്രുവരി 24 ന് വ്യാഴാഴ്ച കരിമരുന്ന് പ്രയോഗവും ഡ്രോണുകളുടെ വിസ്മയ പ്രകടനങ്ങളും നടക്കും. സൗദിയുടെ ചരിത്രം പറയാനും അറിയാനും പ്രത്യേക സംവാദ വേദികളും ഒരുക്കിയിട്ടുണ്ട്. സ്ഥാപക ദിനത്തിന്റെ ഭാഗമായി സൗദിയിലെ പുരാതന സൂഖുകള്‍ പ്രതേകം അലങ്കരിച്ചിട്ടുണ്ട്.
സൗദി ഖഹ്വ ഉള്‍പ്പെടെ സൗദിയുടെ ആതിഥേയത്വത്തിന്റെ അടയാളങ്ങളുമായി മജ്ലിസുകളും നാടെങ്ങും സംഘടിപ്പിക്കുന്നുണ്ട്. സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങള്‍, പഴയകാല ചിത്രങ്ങള്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, അക്കാലത്തെ തെരുവ് ചന്തകള്‍ തുടങ്ങി പഴയകാല ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും ശ്രദ്ധേയമായി.
https://www.facebook.com/Malayalivartha



























