അടിമുടി മാറ്റവുമായി യുഎഇ, ജനങ്ങളെ ശ്വസം മുട്ടിച്ച നിയന്ത്രണം ഇനിയില്ല, മാര്‍ച്ച് ഒന്ന് മുതൽ പുതിയ മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പ്, പക്ഷേ ഒരേയൊരു നിബന്ധന മുന്നേട്ടുവെച്ച് യു.എ.ഇ അധികൃതർ

കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയാൻ തന്നെയാണ് യുഎഇയുടെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യാത്ര നിബന്ധനകൾ ലഘൂകരിച്ചത് പ്രവാസികളെ സംബന്ധിച്ചും വലിയ ഒരു ആശ്വാസമായിരുന്നു. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ.
കൊവിഡ് റിപ്പോർട്ട് ചെയ്ത സമയത്ത് എല്ലാ രാജ്യങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഒന്നാണ് മാസ്ക്ക് ധരിക്കൽ. ഇത് കുറച്ചൊന്നുമല്ല ജനങ്ങളെ ശ്വസം മുട്ടിച്ചത്. പൊതു ഇടങ്ങളിൽ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങാൻ പറ്റാതെ അതിരൂക്ഷമായിരുന്നു കൊവിഡ് കേസുകൾ. ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി പല രാജ്യങ്ങളും ഈ നിയന്ത്രണം ഒഴിവാക്കാൻ തയ്യാറായിരുന്നില്ല.
എന്നാൽ സ്ഥിതിഗതികൾ ഇന്ന് മാറിമറിഞ്ഞിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിയന്ത്രണം ഒഴിവാക്കുകയാണ് യു.എ.ഇ. രാജ്യത്ത് ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനമായി. വളരെ ആശ്വാസകരമായ ഒരു വാർത്ത തന്നെയാണ് യു.എ.ഇ അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. കൊവിഡ് കേസുകൾ കുറഞ്ഞാലും നിയന്ത്രണങ്ങൾ പൂർണാമായി മാറ്റാൻ സമയമായിട്ടില്ല എന്ന വേണം യു.എ.ഇയുടെ ഈ തീരുമാനത്തിലൂടെ മനസിലാക്കാൻ. വീണ്ടും ആ പഴയ അവസ്ഥയിലേക്ക് പോകാതിരിക്കാനാണ് ഇപ്പോഴും കൊവിഡ് നിയന്ത്രണങ്ങളിൽ ചിലത് അതേപടി നിലനിർത്തുന്നത്. മാര്‍ച്ച് ഒന്ന് മുതലാണ് യു.എ.ഇയുടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.
രാജ്യത്ത് കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റെന്‍ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിയില്‍ മാറ്റമില്ല. പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരു മീറ്റര്‍ നിയന്ത്രണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക തലത്തില്‍ ഓരോ എമിറൈറ്റുകള്‍ക്കും ക്വാറന്റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കി.
വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവായ ക്യൂ ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപോര്‍ട്ട് കൈവശം കരുതണമെന്നും വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റിന്‍റെയോ ഫെഡറല്‍ അതോറിറ്റിയുടേയോ അനുമതി ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കഴിഞ്ഞ ദിവസം റാപിഡ് പി.സി.ആര്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ്.
അതേസമയം, ദുബായ് വിസക്കാര്‍ യാത്രക്ക് മുന്‍പ് ജി.ഡി.ആര്‍.എഫ്.എയുടെ അനുമതി തേടണമെന്ന് നിബന്ധനയുണ്ടായിരുന്നു. മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ ഐ.സി.എയുടെ അനുമതിയായിരുന്നു തേടേണ്ടിയിരുന്നത്. ഇത് രണ്ടുമാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























