ഇനി ഗ്രീന്‍ സിഗ്നൽ, ആ ഭാരം കൂടി പ്രവാസികളുടെ തലയിൽ നിന്ന് ഒഴിഞ്ഞു പോകും, അന്താരാഷ്‍ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം എടുത്ത് കളഞ്ഞ് അബുദാബി

കൊവിഡ് എന്ന മഹാമാരി മൂലം കടുത്ത നിയന്ത്രണങ്ങളുടെ നാളുകളിലൂടെയാണ് പ്രവാസികൾ കടന്നു പോയത്. അതിലൊക്കെ ഒുപാട് മാറ്റങ്ങൾ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും കൈക്കൊണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലൊക്കെയായി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ഒരോ ദിവസവും ഒരോ ഇളവുകളാണ് പ്രവാസികളെ തേടിയെത്തുന്നത്. അപ്പോൾ അത്തരത്തിലൊരു ഗ്രീന്‍ സിഗ്നൽ പ്രവാസികൾക്കായി സമ്മാനിച്ചിരിക്കുകയാണ് അബുദാബി.
അന്താരാഷ്‍ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം അബുദാബി അങ്ങട് എടുത്ത് കളഞ്ഞിരിക്കുകയാണ്. ശനിയാഴ്‍ച മുതല്‍ ഏങ്ങനെ ആ ഭാരം കൂടി പ്രവാസികളുടെ തലയിൽ നിന്ന് ഒഴിഞ്ഞു പോകുകയാണ്. അബുദാബി വിമാനത്താവളത്തില്‍ നിലവിലുണ്ടായിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം ശനിയാഴ്‍ച മുതല്‍ ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. നേരത്തെ എല്ലാ ആഴ്‍ചയും ഗ്രീന്‍ ലിസ്റ്റ് അധികൃതര്‍ പരിഷ്‍കരിച്ചിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇത് കൂടാതെ രാജ്യത്തെ പുതിയ കൊവിഡ് കേസുകളും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി മുന്‍കൂര്‍ പി.സി.ആര്‍ പരിശോധനയുടെ ആവശ്യമില്ല. ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് നിബന്ധനകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. പ്രാദേശിക തലത്തില്‍ ഓരോ എമിറൈറ്റുകള്‍ക്കും ക്വാറന്റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കി.
വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവായ ക്യൂ ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപോര്‍ട്ട് കൈവശം കരുതണമെന്നും വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരു മീറ്റര്‍ നിയന്ത്രണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ യു.എ.യുടെ വമ്പൻ പ്രഖ്യാപനമായിരുന്നു ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന മാസ്ക്ക് ധരിക്കൽ ഒഴിവാക്കിയ തീരുമാനം.അതേസമയം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
കൊവിഡ് കേസുകൾ കുറഞ്ഞാലും നിയന്ത്രണങ്ങൾ പൂർണാമായി മാറ്റാൻ സമയമായിട്ടില്ല എന്ന വേണം യു.എ.ഇയുടെ ഈ തീരുമാനത്തിലൂടെ മനസിലാക്കാൻ. വീണ്ടും ആ പഴയ അവസ്ഥയിലേക്ക് പോകാതിരിക്കാനാണ് ഇപ്പോഴും കൊവിഡ് നിയന്ത്രണങ്ങളിൽ ചിലത് അതേപടി നിലനിർത്തുന്നത്. മാര്‍ച്ച ഒന്ന് മുതലാണ് യു.എ.ഇയുടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.
https://www.facebook.com/Malayalivartha



























