ഗൾഫിൽ കൊവിഡ് പ്രതിസന്ധികൾക്ക് പിന്നാലെ സ്വദേശിവത്കരണം?, പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങി ഒമാൻ, കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങി സൗദി, കുവൈറ്റിന് തിരിച്ചടിയായി ഇന്ത്യന്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്...

കൊവിഡ് പ്രതിസന്ധികൾ ഒരു പരിധിവരെ ഒഴിഞ്ഞ് നീങ്ങിയതോടെ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും പ്രവാസികൾക്ക് മുട്ടൻ പണി നൽകി സ്വദേശിവത്കരണം കടുപ്പിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഒമാൻ.നിയമങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിലാണ്.
കൂടാതെ രാജ്യത്തെ പ്രവാസികള്‍ക്ക് വര്‍ക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് സംബന്ധിച്ചുള്ള അവലോകനം നടത്തിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.വര്‍ക്ക് വിസ ഫീസ് അവലോകനം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വരുന്ന ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രി പ്രൊഫസര്‍ മഹദ് ബിന്‍ സൈദ് ബിന്‍ അലി ബാവൈന്‍ പറഞ്ഞു.ഈ പുതിയ നിയമങ്ങള്‍ നിലവില്‍ മന്ത്രിതല ഉപദേശകസമിതിയുടെ അംഗീകാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സൗദി. സൗദി മാനവ വിഭവശേഷി മന്ത്രി എൻജിനീയർ അഹ്മ്മദ് അൽറാജിഹിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ഭൂരിഭാഗം തൊഴിൽ മേഖലകളും ജോലികളും സ്വദേശിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം 32 മേഖലകളിൽ സ്വദേശിവത്കരണം നടന്നു. സ്വദേശികൾ ആയ യുവതി യുവാക്കൾക്ക് ജോലി നൽകി. 17,000 എൻജിനീയർമാർക്കും, അകൗണ്ടിങ് മേഖലകളിൽ 16,000 പേർക്കും, 3000 ഡോക്ടർമാർക്കും, 6000 ഫാർമസിസ്റ്റുകൾക്കും സൗദി ജോലി നൽകി.
ഇതോടെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം 19 ലക്ഷം കഴിഞ്ഞു. തൊഴിൽ മേഖലകളിൽ കാര്യക്ഷമമായ മാറ്റങ്ങൾ ആണ് സൗദി ലക്ഷ്യം വെക്കുന്നത്. ലോകത്തെ മികച്ച 20 രാജ്യങ്ങളിൽ എത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നതെന്നും അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ സ്വദേശികൾക്ക് തൊഴിൽ നൽകാൻ വേണ്ടി വൻകിട പദ്ധതികൾ കൊണ്ടുവരാൻ ആണ് ലക്ഷ്യം വെക്കുന്നത്. സ്വകാര്യ മേഖലയിൽ 1,32,000ത്തിലധികം യുവാക്കൾക്കും യുവതികൾക്കും ജോലി നൽകാൻ ആണ് ലക്ഷ്യം വെക്കുന്നത്.
കുവൈറ്റ് സ്വദേശിവത്കരണത്തി തിരിച്ചടിയെന്നോണം രാജ്യത്തെ തൊഴില്‍ മേഖല വിട്ടു പോയവരുടെ പട്ടികയില്‍ ഇന്ത്യന്‍ തൊഴിലാളികൾ മുന്നിലാണെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ത്രൈമാസ റിപ്പോര്‍ട്ടിലാണിത്.
കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് കുവൈറ്റില്‍ നിന്നും തൊഴിലാളികള്‍ വിട്ടുപോയത്.16.1 % ഇന്ത്യന്‍ പ്രവാസികള്‍ കുവൈറ്റിലെ തൊഴില്‍ മേഖല വിട്ടത്.കുവൈറ്റ് തൊഴില്‍ വിപണിയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2020 ല്‍ 81.5 % ആയിരുന്നത് 2021 ഓടെ 78.9% ആയി കുറഞ്ഞു.
2021 മാര്‍ച്ച് അവസാനത്തെ തൊഴില്‍ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം, പ്രവാസി തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 9.3 % കുറഞ്ഞ് 1,947,497 ല്‍ എത്തി. 2020 മാര്‍ച്ചിലെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 198,666 പ്രവാസികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha



























