കലിയടങ്ങാതെ ഹൂതികൾ, സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം, ജിസാനില്‍ അരാംകോ എണ്ണ കമ്പനി ശാഖയില്‍ ഉള്‍പ്പടെ നാലിടത്ത് ആക്രമണം, ഡ്രോണ്‍ ആക്രമണത്തിന് പുറമെ മിസൈല്‍ ആക്രമണവും, ഇനിയും അടങ്ങിയില്ലെങ്കിൽ പപ്പടമാക്കും...കലിപൂണ്ട് സൗദി
നിരന്തരമായി സൗദിയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തുന്ന ഹൂതികളുടെ ആക്രമണ മനോഭവത്തിൽ യാതൊരു മാറ്റവും ഇനിയും വന്നിട്ടില്ല. സൗദി അറേബ്യയില്‍ വീണ്ടും ഹൂതികൾ ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുകയാണ്. ജിസാനില്‍ അരാംകോ എണ്ണ കമ്പനിയുടെ ശാഖയില്‍ ഉള്‍പ്പടെ നാലിടത്താണ് ആക്രമണം ഉണ്ടായത്. നാല് ഡ്രോണുകളാണ് ജിസാനിലേക്ക് വന്നത്.
ജിസാനില്‍ അരാംകോ കമ്പനി, ദര്‍ഫ്രാന്‍ അല്‍ ജനൂബ് പവര്‍ സ്റ്റേഷന്‍, അല്‍ ഷഫീഖിലെ ഡീസലിനേഷന്‍ പ്ലാന്‍റ് എന്നിവിടങ്ങളിലേക്കാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഖാമിസ് മുഷെയ്തിലെ ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഡ്രോണ്‍ ആക്രമണത്തിന് പുറമെ ജിസാനില്‍ മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തെ പരാജയപ്പെടുത്തിയതായി സൗദി സഖ്യസേന അവകാശപ്പെടുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ആളപയാമില്ല. മാര്‍ച്ച് പത്തിനും ഹൂതി വിമതസേന റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് ആക്രമണം നടത്തിയിരുന്നു.
നേരത്തെ പ്രശ്നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു. ഈ മാസം 29ന് റിയാദില്‍വെച്ച് ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൂതികള്‍ പിന്‍മാറിയതോടെ ചര്‍ച്ച ഇനി നടക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ.
ഹൂതികള്‍ സൗദിക്ക് പുറമെ യുഎഇയിലേക്കും മിസൈല്‍ ആക്രമണം നടത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയുടെ സഹായം ലഭിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ യുഎഇയിൽ തുടർച്ചയായി നിരവധി ആക്രമണങ്ങളാണ് ഹൂത്തികൾ നടത്തിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി അറേബ്യയെ ലക്ഷ്യംവച്ച ഹൂത്തികൾ യുഎഇയിലും ആക്രമണം നടത്തിയത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സൗദി തലസ്ഥാനമായ റിയാദിനെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ ഈ മാസം ആക്രണം നടന്നു. ആക്രമണത്തില്‍ റിഫൈനറിയില്‍ തീപ്പിടിത്തം ഉണ്ടായതായി സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു.
എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇവിടെ നിന്നുള്ള എണ്ണ വിതരണത്തിനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ ആക്രമണം കാരണം തടസ്സം നേരിട്ടിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിക്കുകയുണ്ടായി.
ആക്രമണത്തെ സൗദി ഭരണകൂടം അപലപിച്ചുകൊണ്ട് രംഗത്ത് എത്തിയ സാഹചര്യംവരെയുണ്ടായി. എണ്ണ റിഫൈനറിക്കെതിരേ ഉണ്ടായ ആക്രമണം സൗദിക്കു മാത്രം എതിരെയുള്ള ആക്രമണമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.ആഗോള തലത്തില്‍ എണ്ണ വിതരണം തടസ്സപ്പെടുത്താനുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.
ഇത്തരം നടപടികള്‍ക്കെതിരെ ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും രംഗത്തുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. അതേസമയം സൗദിയിലെ വിവിധ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ക്കഥയാണെങ്കിലും അടുത്ത കാലത്തായി എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നില്ല. ഇതിനു മുമ്പ് 2020ലാണ് രാജ്യത്തെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരേ ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണങ്ങള്‍ ഉണ്ടായത്. ഇതിനുപിന്നാലെ അന്ന് വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha