സൗദി ഭരണകൂടത്തിന്റെ ആ തീരുമാനം അവർക്കായി, വിസ സൗജന്യമായി നീട്ടും, കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നല്‍കും, ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി സല്‍മാന്‍ രാജാവ്, കൈയ്യടിച്ച് ജനങ്ങൾ
രാജ്യത്ത് ഒരു പ്രതിസന്ധിഘട്ടം വരുമ്പോൾ അവിടുത്തെ ജനങ്ങളെ എല്ലാ രീതിയിലും സഹായിക്കേണ്ടത് അവിടുത്തെ സർക്കാർ അല്ലെങ്കിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അതിപ്പോൾ മറ്റ് രാജ്യത്തെ പൗരൻമാർ എന്ന വ്യത്യാസമില്ലാതെ ആപത്ത് ഘട്ടത്തിൽ അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നത് ഏതൊരു ഭരണകൂടത്തിന്റയും നല്ല മനസാണ്.
നമ്മൾക്ക് അറിയാം യുദ്ധം മൂലം യുക്രൈൻ എന്തെല്ലാം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന്. റഷ്യൻ അധിനിവേശത്തിൽ കട്ടയ്ക്ക് തന്നെയുള്ള പോരാട്ടമാണ് യുക്രൈന്‍ നടത്തുന്നത്.ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ അവിടുന്ന് കേന്ദ്ര സർക്കാരിന്റെ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയിലൂടെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ അവിടുത്തെ പൗരൻമാർക്ക് ഒരു രീതിയിലും യാത്രാ നിബന്ധനകളോ മറ്റ് നിയന്ത്രങ്ങളോ ഒന്നും തന്നെ ഇന്ത്യ ഏർപ്പെടുത്തിയിരുന്നില്ല.
എന്നാൽ അത്തരത്തിലൊരു തീരുമാനം തന്നെയാണ് സൗദി ഭരണകൂടവും പിന്തുടരുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുക്രൈന്‍കാരുടെ വിസ സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നല്‍കാനാണ് തീരുമാനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
യുദ്ധത്തെ തുടര്‍ന്ന് പ്രയാസപ്പെടുന്ന യുക്രൈന്‍ പൗരന്മാരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് അറിയുന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് വിസകളുടെ കാലാവധി സ്വമേധയാ നീട്ടിനല്‍കുമെന്നും ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ജനറല്‍ ഡയറക്ടേഴ്‌സ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.
എന്നാൽ യുക്രൈന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ ഇളവ് നിര്‍ത്തിവെയ്ക്കുന്ന സമീപനമാണ് യു.എ.ഇ ഭരണകൂടം സ്വീരകിച്ചത്.യുദ്ധത്തില്‍ നിന്ന് ആയിരക്കണക്കിന് യുക്രൈനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന സമയത്താണ് യു.എ.ഇയുടെ ഈ നടപടിയിലേക്ക് കടന്നത്. എന്നാൽ യു.എ.ഇയുടെ തീരുമാനം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതും കാരണം പോലും എന്താണെന്ന് വ്യക്തമാക്കാതെയാണ് യു.എ.ഇ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നതാണ് ശ്രദ്ധേയം. മാത്രമല്ല ആദ്യം യു.എ.ഇ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും തന്നെ പുറത്തുവന്നിട്ടില്ലായിരുന്നു. ഇതിനെ തുടർന്ന് ആകെ പ്രതിസന്ധിയിലായിരുന്നു യുക്രൈന്‍ പൗരന്മാര്‍...എന്തായാലും ഈ ഒരു സമത്ത് വിസയുടെ കാര്യത്തിൽ വലിയ കടുംപിടുത്തം ഒന്നും കാട്ടാതെ അവരെ സഹായിക്കാനുള്ള തീരുമാനമാണ് സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുക്കുന്നത്.
https://www.facebook.com/Malayalivartha