അടിമുടി മാറാൻ സൗദി അറേബ്യ...! ഇത് പഴയ സൗദി അല്ല മക്കളെ...., രണ്ട് വര്‍ഷത്തിനുശേഷം ഒടുവിൽ ആ മാറ്റത്തിലേക്ക്..,ആരോഗ്യ സുരക്ഷാചട്ടങ്ങള്‍ എല്ലാവരും ജാഗ്രതയോടെ പാലിക്കാൻ അധികൃതരുടെ നിർദ്ദേശം
കൊവിഡ് കേസുകൾ നിയന്ത്രണ വിധേയമായതോടെ ആഗ്രഹിച്ച പോലെയുള്ള നമ്മൾ ആ പഴയ കാലത്തേക്കുള്ള മടക്കയാത്രയിലാണ്. എല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ ഒരോന്നായി എടുത്ത് മാറ്റിത്തുടങ്ങി.ഇളവുകൾ പരിശോധിക്കുകാണെങ്കിൽ ഒരു പക്ഷേ ഗൾഫ് രാഷ്ട്രങ്ങളിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ, സ്കൂളുകളിൽ,മാറ്റ് അന്താരാഷ്ട്ര യാത്രകൾക്കെല്ലാം ഇളവുകൾ നൽകിയിട്ടുണ്ട് സൗദി ഭരണകൂടം.
എല്ലാം വിദഗ്ധ അഭിപ്രായങ്ങളും രോഗവ്യാപനവും കണക്കിലെടുത്താണ് യാത്ര നിയന്ത്രണങ്ങളിൽ ഉൾപ്പെടെ ഇളവുകൾ അനുവദിച്ചത്.പഠന സമയങ്ങളിലും, പഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമല്ലെന്ന ഉത്തരവിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച് ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന രീതിയും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
വിദ്യാലയങ്ങളില്‍ മൂന്നാം സെമസ്റ്റര്‍ ആരംഭിക്കുന്നത് മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ വിശദമാക്കിയിരുന്നു. എന്നാൽ ഇതാ കോവിഡ് പ്രതിസന്ധിയില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി നേരത്തേ തുറന്ന സൗദിയിലെ സ്‌കൂളുകള്‍ രണ്ടു വര്‍ഷത്തിനുശേഷം പഴയ അവസ്ഥയിലേക്കു നീങ്ങുന്നു. അധ്യയനവര്‍ഷത്തെ മൂന്നാം സെമസ്റ്റര്‍ ഞായറാഴ്ച ആരംഭിച്ചപ്പോള്‍ സാമൂഹിക അകലം ആവശ്യമില്ലാതെ ക്ലാസുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ ഒത്തുചേർന്നു. രാവിലെ നടക്കുന്ന അസംബ്ലിയും കായിക വ്യായാമ പരിശീലനവും മറ്റ് ആക്ടിവിറ്റികളും പഴയപോലെ പുനരാരംഭിച്ചത് കുട്ടികളില്‍ സന്തോഷം പ്രകടമാക്കി.
സ്‌കൂളുകള്‍ക്കു കീഴിലുള്ള കഫറ്റീരിയകളും കാന്റീനുകളും വ്യവസ്ഥകള്‍ക്ക് വിധേയമായി തുറന്നുപ്രവര്‍ത്തിച്ചതും ഏറെ സൗകര്യപ്രദമായി.ആരോഗ്യ മന്ത്രാലയവും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) യും അംഗീകരിച്ച ആരോഗ്യ മുന്‍കരുതലുകള്‍ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കി വേണം പ്രവര്‍ത്തനസജ്ജമാകേണ്ടത് എന്ന നിര്‍ദേശമുണ്ട്.
കോവിഡ് പ്രതിസന്ധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ത്തിവെച്ച സ്പോര്‍ട്സ്, കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം വീണ്ടും തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സ്‌കൂളുകളില്‍ ഒരുക്കിയ സൗകര്യങ്ങളും ബസുകളും ഇടക്ക് അണുമുക്തമാക്കുന്ന നടപടികള്‍ തുടരാനും ആരോഗ്യസുരക്ഷാചട്ടങ്ങള്‍ എല്ലാവരും ജാഗ്രതയോടെ പാലിക്കാനും അധികൃതര്‍ നിര്‍ദേശമുണ്ട്.
സ്‌കൂള്‍ ജീവനക്കാരും 12 വയസ്സുമുതലുള്ള വിദ്യാര്‍ഥികളും വാക്‌സിന്‍ നടപടി പൂര്‍ത്തിയാക്കി മാത്രം സ്‌കൂളില്‍ വരുക എന്ന വ്യവസ്ഥ പൂര്‍ണമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പൊതു വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങളും പുതിയ അക്കാദമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള പഠനപ്രക്രിയയിലൂടെ കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി.
പരിഷ്‌കരിച്ച പുതിയ കലണ്ടര്‍ അനുസരിച്ച്, 39 ആഴ്ച നീണ്ട അധ്യയനവര്‍ഷമാണ് ഇപ്പോള്‍ രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ളത്. ഓരോ സെമസ്റ്ററിനും 13 ആഴ്‌ചകള്‍ വീതമുള്ള മൂന്ന് സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.മികച്ച അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി വിദ്യാഭ്യാസ കാര്യക്ഷമതയുടെ നിലവാരം ഉയര്‍ത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
മൂന്നു സെമസ്റ്ററുകളിലെ മൂല്യനിര്‍ണയം അവലോകനം ചെയ്തശേഷം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം നിര്‍ണയിക്കാനും പഠനനിലവാരം ഉയര്‍ത്തുന്നതിനും പുതിയ സംവിധാനം വഴിവെക്കുമെന്ന് മന്ത്രാലയം വിലയിരുത്തി.ഇളവുകളുടെ കാര്യം പരിശോധിച്ചാൽ ഇങ്ങ് വിദ്യാഭ്യാസ മേഖലയിലേക്കും കടന്നിരിക്കുകയാണ്. ഇനി പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളില്‍ എത്തി. തിങ്കളാഴ്ച്ച 133 കോവിഡ് കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 171 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
7,49,730 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,32,284 പേര്‍ രോഗമുക്തി നേടി. 9,030 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതില്‍ 184 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.
https://www.facebook.com/Malayalivartha