വിസാ നിരക്കുകളിൽ ഇളവുകൾ...! പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറയ്ക്കുന്ന സുപ്രധാന തീരുമാനം, വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്നു സെപ്റ്റംബര്‍ 1വരെ പിഴ ഈടാക്കില്ല, ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്..!
വിദേശരാജ്യത്തേക്ക് പറക്കണമെങ്കിൽ ചിലവായി ഒരു നല്ല ശതമാനം തുക വേണ്ടിവരും എന്ന കാര്യം ഉറപ്പാണ്. എന്നാൽ ഈ ചിലവിൽ അൽപ്പം മാറ്റം വരുത്താനാകും എന്നതാണ് ഇപ്പോൾ ആശ്വാസമാകുന്നത്.എങ്ങനെയെന്നോ... വിസാ നിരക്കുകള്‍ കുറയ്ക്കാമുള്ള തീരുമാനം ഒമാന്‍ തൊഴില്‍ മന്ത്രാലം എടുത്തിരുന്നു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറയ്ക്കുന്ന സുപ്രധാന തീരുമാനത്തിലേക്കെത്തിയത്. വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്നു സെപ്റ്റംബര്‍ 1വരെ പിഴ ഈടാക്കില്ലെന്നാണ് ഇപ്പോൾ ഒമാന്‍ അറിയിച്ചിരിക്കുന്നത്.
പക്ഷേ ഓഗസ്ത് 31 നകം വിസ പുതുക്കുന്നവര്‍ക്കാണ് പിഴയില്‍ ഇളവ് ലഭിക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചത്.അതേസമയം, ജൂണ്‍ ഒന്നു മുതല്‍ ഒമാനില്‍ പുതിയ വിസാ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തൊഴില്‍ വിസാ നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
301 റിയാലായിരിക്കും ഏറ്റവും ഉയര്‍ന്ന വിസാ നിരക്ക്. 101 റിയാലാണ് കുറഞ്ഞ വിസാ നിരക്ക്. നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കിയാണ് ഫീസ് കുറച്ചത്. സ്വദേശിവത്‍കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഫീസില്‍ 85 ശതമാനം വരെ ഇളവും നല്‍കും. നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്‍തികകളിലേക്ക് ഇനി മുതല്‍ 251 റിയാലായിരിക്കും വിസാ ഫീസ്.
സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്‍കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്.നിലവില്‍ 301റിയാല്‍ മുതല്‍ 361 റിയാല്‍ വരെ ഈടാക്കുന്ന വിഭാഗത്തില്‍ ഇനി മുതല്‍ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാല്‍ ആയിരിക്കും പുതിയ ഫീസ്.
ഇതും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയവര്‍ക്ക് 141 റിയാല്‍ ആയിരിക്കും ഇത്. വീട്ടുജോലിക്കാരുടെ ഫീസ് 141ല്‍ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ നിന്ന് ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha