നിരീക്ഷണം ശക്തമാക്കി...! നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി, റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കാൻ ഖത്തർ, ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനുള്ള ഫീസ് രണ്ടേമുക്കാൽ ലക്ഷത്തിന് മുകളിൽ...!
ഇന്ത്യയിൽ നിന്ന് നിരവധി പോരാണ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ ചെയ്യാനായി പോകുന്നത്. മിക്കപ്പോഴും ഏജൻസികളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ പോകുന്നത്. എന്നാൽ ഇതിൽ നിയമനങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏജൻസികളുമുണ്ട്.
അല്ലാതെ ആ രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി പ്രവർത്തക്കുന്നവയുമുണ്ട്. ചിലർ ഏജൻസികളുടെ ചതിയിൽപ്പെട്ടുവെന്ന് അറിയുന്നത് വളരെ വൈകിയാണ്.അപ്പോഴേക്കും കൈയ്യിലെ കാശ് മുഴുവൻ ഏജൻസികൾ കൈക്കലാക്കും.ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അടുത്തിടെയായി നടക്കുന്നതായി കേൾക്കുന്നു. ഇത്തരം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് ഖത്തര്‍.
ഇവർ വ്യവസ്ഥകള്‍ പാലിച്ചാണോ പ്രവര്‍ത്തനം നടക്കുന്നതെന്ന് അറിയാന്‍ വേണ്ടിയാണ് ഖത്തര്‍ പരിശോധന ശക്തമാക്കിയത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഖത്തര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
അംഗീകൃത ലൈസന്‍സ് ഇല്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ ഖത്തര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അദ്യപടിയെന്നോണമാകണം ഇത്തരത്തിലൊരു തീരുമാനം. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം ഖത്തര്‍ ഫീസ് പരിധി നിശ്ചയിച്ചിരുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധിയാണ് ഖത്തര്‍ നിശ്ചയിച്ചത്. തൊഴില്‍ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 4,000 റിയാല്‍ (ഏകദേശം 2,84,200 രൂപ) ആണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനുള്ള ഫീസ്.
ശ്രീലങ്കയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 16,000 റിയാലും ഫിലിപ്പീന്‍സില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 15,000 റിയാലും ബംഗ്ലാദേശില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 14,000 റിയാലും ഇന്തോനീഷ്യല്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 17,000 റിയാലുമാണ് ഫീസ് നിരക്ക്.
കെനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 9,000 റിയാലാണ് ഫീസ്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ഏജന്‍സികള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഖത്തര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരും.എന്തായാലും അനധികൃതമായി പ്രവർത്തിക്കുന്ന ഏജൻസികൾക്കെല്ലാം ഇതോടെ പൂട്ടിടുമോ എന്ന് കണ്ട് തന്നെ അറിയണം.
https://www.facebook.com/Malayalivartha