വിമാന സർവീസുകളിൽ മാറ്റം, ഒരു മാസത്തിലധികം അടച്ചിടും, നവീകരണത്തിന് ഒരുങ്ങി ദുബൈ വിമാനത്താവളം, മെയ്, ജൂൺ മാസത്തിൽ വിമാനത്താവളം വഴി യാത്ര ചെയ്യുവർക്ക് മുന്നറിയിപ്പ്...!
നവീകരണത്തിന് ഒരുങ്ങുകയാണ് ദുബൈ വിമാനത്താവളം.ഇതിന്റെ ഭാഗമായി അൽപ്പം മാറ്റങ്ങളോക്കെ വരുമെന്ന മുന്നറിപ്പാണ് പ്രവാസികളുമായി പങ്കുവയ്ക്കാനുള്ളത്. പ്രത്യേകിച്ച് മെയ്, ജൂൺ മാസത്തിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുവർക്കാണ് ഈ മുന്നറിയിപ്പ് ഏറെ ഗുണം ചെയ്യുക.
നവീകരണത്തിന്റെ ഭാഗമായി രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വെയാണ് നവീകരിക്കുന്നത്.നാൽപ്പത്തിയഞ്ച് ദിവസത്തേക്കാണ് റണ്‍വേകളില്‍ ഒന്ന് അടച്ചിടുന്നത്.
അത് മെയ് ഒമ്പത് മുതല്‍ ജൂണ്‍ ഇരുപത്തിരണ്ട് വരെയാണ് നവീകരണത്തിന്‍റെ ഭാഗമായി റൺവേ അടച്ചിടുന്നത്. ഇതിന് ബദൽ മാർഗമായി ചില സര്‍വീസുകള്‍ ജബല്‍ അലിയിലെ ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്ക് (അല്‍ മക്തൂം എയര്‍പോര്‍ട്ട്) മാറ്റും. ഇതനുസരിച്ച് വിമാനങ്ങളുടെ സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുമെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കുഭാഗത്തുള്ള റണ്‍വേ മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ അടിച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. വേനല്‍ കാലത്തിന് മുന്നോടിയായി വിമാന സര്‍വീസുകളുടെ എണ്ണം കുറയാന്‍ റണ്‍വേ അടച്ചിടല്‍ കാരണമാവുമെന്നാണ് സൂചന.
സര്‍വീസുകളുടെ എണ്ണം കുറയ്‍ക്കുന്നതും മാറ്റം വരുത്തുന്നതും സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.2014ലാണ് ഇതിന് മുമ്പ് ഇത്രയും വലിയ നവീകരണം നടത്തിയത്. 2019ല്‍ സതേണ്‍ റണ്‍വേയും നവീകരിച്ചിരുന്നു.
അതേസമയം, വേള്‍ഡ് സെന്‍ട്രലില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈ വിമാനത്താവളത്തിലെയും വേള്‍ഡ് സെന്‍ട്രലിലെയും എല്ലാ ടെര്‍മിനലിലേക്കും 30 മിനിറ്റ് ഇടവിട്ട് ബസ് സര്‍വിസ് നടത്തുമെന്ന് ആര്‍.ടി.എ അറിയിച്ചു. ദുബൈ സെന്‍ട്രലില്‍നിന്ന് 34 വിമാനത്താവളങ്ങളിലേക്ക് സര്‍വിസ് നടത്തുമെന്ന് ഫ്ലൈ ദുബൈ വ്യക്തമാക്കി.
ഈ മാസം പതിനെട്ടിന് വന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത രണ്ട് വാരാന്ത്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വഴി യാത്ര ചെയ്യാനിരിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന നിര്‍ദേശം നൽകിയിരുന്നു.
16 രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് സംബന്ധമായ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കാതെ തന്നെ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. യു.കെ, പോര്‍ച്ചുഗല്‍, ഇറ്റലി, ജോര്‍ദാന്‍, മൗറീഷ്യസ്, മാലിദ്വീപ്, ഓസ്‍ട്രിയ, ബഹ്റൈന്‍, ഡെന്‍മാര്‍ക്ക്, ഹംഗറി, അയര്‍ലന്റ്, നോര്‍വെ, മെക്സിക്കോ, സൗദി അറേബ്യ, സ്‍പെയിന്‍, സ്വിറ്റ്‍സര്‍ലന്റ് എന്നീ രാജ്യങ്ങളിലാണ് അടുത്തിടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത്.
ഓരോ സ്ഥലത്തേക്കുമുള്ള യാത്രക്കാര്‍ നേരത്തെ തന്നെ തങ്ങള്‍ പോകുന്ന രാജ്യത്ത് പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി പരിശോധിക്കണമെന്നും ചെക്ക് ഇന്‍ സുഗമമാക്കാനായി അത് പ്രകാരം ആവശ്യമായ രേഖകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റുകള്‍ക്ക് ശേഷം ചെക്ക് ഇന്‍ ചെയ്യുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha