പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം...! വിമാന സർവീസുകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു, ഒമാന്‍ എയര്‍ ഇന്ത്യയിലെ വിവിധ സെക്ടറിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍നിന്ന് മസ്കത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുറയുന്നു, ഗോ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികള്‍...!
പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ആ സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തിയിരിക്കുകയാണ്. കൊവിഡിനെ തുടർന്ന് അവതാളത്തിലായ വിമാന സർവീസുകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരികയാണ്. ഒമാന്‍ എയര്‍ ഇന്ത്യയിലെ വിവിധ സെക്ടറിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍നിന്ന് മസ്കത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുറയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കോവിഡ് പ്രതിസന്ധിയും കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന വിമാന നിരക്കും കാരണം ഒമാന്‍ സന്ദര്‍ശിക്കാത്ത നിരവധി കുടുംബങ്ങള്‍ വീണ്ടും ഇതോടെ ഒമാനിലെത്തും. കഴിഞ്ഞവര്‍ഷം ഉയര്‍ന്ന നിരക്കായിരുന്നു ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് ഈടാക്കിയിരുന്നത്. വളരെ പരിമിതമായ കുടുംബങ്ങള്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം സ്കൂള്‍ അവധിക്ക് ഒമാനിലെത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ സീസണില്‍ 50,000 രൂപക്കടുത്തായിരുന്നു ഇന്ത്യയില്‍നിന്നുള്ള വിമാന നിരക്കുകള്‍.
കോഴിക്കോട്, കൊച്ചി അടക്കം എട്ട് സെക്ടറിലേക്കാണ് ഒമാന്‍ എയര്‍ അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തുക. ഇവ കൂടാതെ ബംഗളൂരു, ഗോവ, മുംബൈ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നീ മറ്റു സെക്ടറുകളിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നണ്ട്.അതിനിടെ, ബജറ്റ് വിമാന കമ്പനിയായ സലാം എയറും ഒമാന്‍ എയറും സഹകരണത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു.
ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസും നിരക്കുകള്‍ കുറച്ചു. എന്നാല്‍, ഒമാന്‍ എയര്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത സെക്ടറുകളില്‍ എയര്‍ ഇന്ത്യയും നിരക്കുകള്‍ കുറച്ചിട്ടില്ല. മുംബൈയില്‍നിന്ന് ഒമാന്‍ എയറിന്‍റെ പുതിയ നിരക്ക് 79 റിയാലാണ്. ഇതുവരെ 100 മുതല്‍ 110 റിയാല്‍ വരെയാണ് ഒമാന്‍ എയര്‍ ഈ യാത്രക്കാരില്‍നിന്ന് ഈടാക്കിയത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നതിനാല്‍ നിരക്കുകള്‍ കുറച്ചിട്ടുണ്ട്.
കോഴിക്കോട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഒമാന്‍ എയര്‍ 115 റിയാലാണ് ഈടാക്കുന്നത്.എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് 85 റിയാലാക്കി കുറച്ചിട്ടുണ്ട്. നിലവില്‍ 115 റിയാലാണ് കോഴിക്കോട്ടുനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. കൊച്ചിയില്‍നിന്നും നിലവില്‍ 116 റിയാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. അടുത്ത ആറുവരെ ഉയര്‍ന്ന നിരക്കുകള്‍ തന്നെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുകയെങ്കിലും ഏഴുമുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കുകള്‍ കുറക്കും.
ഇന്ത്യന്‍ വിമാന കമ്പനികളായ ഗോ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. മറ്റു വിമാന സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത കണ്ണൂരിലേക്കും തിരുവന്തപുരത്തേക്കും എയര്‍ ഇന്ത്യ എക്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂരില്‍നിന്ന് 115 റിയാലും തിരുവനന്തപുരത്തുനിന്ന് 105 റിയാലുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അടുത്ത മാസവും ഈടാക്കുന്നത്. എന്നാല്‍, സലാം എയര്‍ തിരുവനന്തപുരത്തേക്ക് സര്‍വിസ് തുടരാന്‍ സാധ്യതയുണ്ട്.
ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇതോടെ, തിരുവനന്തപുരം സെക്ടറിലും എയര്‍ഇന്ത്യക്ക് നിരക്ക് കുറക്കേണ്ടി വരും. അടുത്ത മാസം എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കണ്ണൂര്‍-മസ്കത്ത് സെക്ടറിലായിരിക്കും. ഇന്ത്യന്‍ വിമാന കമ്പനികളായ ഗോ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.നാട്ടില്‍ സ്കൂളുകള്‍ അടക്കുന്ന വേളയില്‍ വിമാന നിരക്കുകള്‍ കുറയുന്നത് പ്രവാസി കുടുംബങ്ങള്‍ക്ക് അനുഗ്രഹമാവുന്നുണ്ട്.
https://www.facebook.com/Malayalivartha