യുഎഇയിലെ പ്രവാസികൾക്ക് ഇനി നിർണായക ദിനങ്ങൾ..! അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും, മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
യുഎഇയിലെ പ്രവാസികളെ സംബന്ധിച്ച് ഇനി കടന്നുവരുന്നത് നിർണായക ദിനങ്ങളാണ്. അന്തരീക്ഷ താപനില ഉയരുന്നതോടെ തൊഴിലിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് ഇത് ഏറെ ബുദ്ധിമൂട്ടുകൾ സൃഷ്ടിക്കുന്നു. യുഎഇയിൽ ഇന്ന് പകല്‍ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ തന്നെ കനത്ത ചൂടിൽ പ്രവാസികൾ വലഞ്ഞിരിക്കുകയാണ്. ഇനിയും വരും ദിനങ്ങളിലും ഇത്തരത്തിൽ ചൂടു കൂടിയാൽ ഇത് മൂലം ശരീരികമായി വളരെയധികം ബുദ്ധിമൂട്ടുകൾ നേരിടേണ്ടതായി വരും. രാജ്യത്തുടനീളം ഇന്ന് തെളിഞ്ഞ കാലവസ്ഥയായിരിക്കുമെങ്കിലും 34 മുതല്‍ 40 വരെയായിരിക്കും വിവിധ പ്രദേശങ്ങളിലെ പരമാവധി താപനില.ഇത് അസഹ്യനീയമായ അന്തരീക്ഷ താപനിലയാണ്.
അതിനാലാണ് ഇന്നരമൊരു അറിയിപ്പ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം രാജ്യത്ത് 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. അല്‍ ഐനിലെ സ്വൈഹാനില്‍ പ്രാദേശിക സമയം ഉച്ചയ്‍ക്ക് 1.45നാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്.
ഇന്ന് കുറഞ്ഞ താപനില 18നും 24നും ഇടയിലായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ ഐനിലെ അല്‍ റക്നയിലായിരുന്നു രാജ്യത്തെ ഏറ്റവും താഴ്‍ന്ന താപനില രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 6.30ന് ഇവിടെ 11.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ അന്തരീക്ഷ താപനില. അടുത്ത ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും രാത്രി അന്തരീക്ഷ ആര്‍ദ്രത കൂടുതലുമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇത് കൂടാതെ മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായി പറയുന്നുണ്ട്.മാത്രമല്ല കാറ്റിന്റെ വേഗത പരമാവധി 30 കിലോമീറ്ററായി ഉയരാനും സാധ്യത നിലനിൽക്കുന്നുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലും പൊതുവെ ശാന്തമായിരിക്കും.
അതേസമയം യുഎഇയില്‍ തണുപ്പ് കാലം അവസാനിക്കുന്നതിന്റെ സൂചന നല്‍കി അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. താപനില വലിയ തോതില്‍ വര്‍ധിക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീയറോളജി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസ് മറികടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അബുദാബിയിലായിരിക്കും ചൂട് കൂടുതലെന്നാണ് പ്രവചിച്ചിരുന്നത്.
https://www.facebook.com/Malayalivartha