പ്രവാസികൾ സൗദിയിലേക്ക് തിരിച്ചെത്തുന്നു, സന്ദർശന വിസയിലെത്തുന്ന കുടുംബങ്ങളുടെ എണ്ണത്തിലും വർദ്ധനവ്, അടുത്ത ഇളവ് പുറത്തിറക്കി സൗദി, വാക്‌സിനേഷനും വേണ്ട...ക്വാറന്റൈയ്‌നും ആവശ്യമില്ല...
കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ യാത്ര നിബന്ധനകളിൽ മാറ്റം വരുത്തിയിരിന്നു. ഈ തീരുമാനം പ്രവാസികളെ സംബന്ധിച്ച് വളരെ ആശ്വാസമുളവാക്കുന്ന കാര്യമായിരുന്നു. വിദേശികൾക്കുള്ള ക്വാറൻ്റൈൻ വ്യവസ്ഥ പിൻവലിച്ചതോടെ സൗദിയിലേക്കുള്ള യാത്ര ചെലവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
ചെലവ് കുറഞ്ഞതോടെ സന്ദർശന വിസയിൽ കുടുംബങ്ങളും ധാരാളമായി സൗദിയിലേക്കെത്തി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെത്തുന്ന എല്ലാ വിദേശികൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നിർബന്ധമാണ് എന്നായിരുന്നു വ്യവസ്ഥ. എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനുൾപ്പെടെയുള്ള മിക്ക നിയന്ത്രണങ്ങളും പിൻവലിക്കുകയുണ്ടായി.
അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈന് ഏകദേശം 60,000 മുതൽ ഒരു ലക്ഷം രൂപയോളം ചെലവഴിച്ചായിരുന്നു മലയാളികളുൾപ്പെടെയുള്ളവർ സൗദിയിലേക്ക് വന്നിരുന്നത്. ക്വാറൻ്റൈൻ പിൻവലിച്ചതോടെ പല പ്രവാസികളും സൗദിയിലേക്ക് തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്.
പുതിയ തീരുമാനം വന്നതോടെ സൗദിയിലേക്ക് സന്ദർശന വിസയിലെത്തുന്ന കുടുംബങ്ങളുടെ എണ്ണവും വർധിക്കുകയാണ് ചെയ്തിട്ടുള്ളത്. കുടുംബങ്ങൾക്ക് വൻ തുക ലാഭിക്കാൻ ക്വാറൻ്റൈൻ പിൻവലിച്ച തീരുമാനം സഹായകരമാകുന്നതാണ്.ഇപ്പോൾ കൂടുതൽ ഇളവുകളിലേക്ക് സൗദി അറേബ്യ കടന്നിരിക്കുകയാണ്. കിംഗ് ഫഹദ് കോസ് വേയിലൂടെ കോവിഡ് വാക്സിനെടുക്കാത്ത യാത്രികര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി സൗദി.
സൗദിയിലേക്ക് കിംഗ് ഫഹദ് കോസ് വേയിലൂടെ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് നടത്തിയിട്ടുള്ള പിസിആര്‍/ റാപിഡ് ആന്റിജന്‍ പരിശോധനാ ഫലം ഇനി മുതല്‍ ആവശ്യമില്ല. കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സൗദിയിലെത്തിയ ശേഷം ക്വാറന്റെയ്‌നും ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമക്കി.
വിദേശത്ത് നിന്നെത്തുന്ന വാക്‌സിനെടുക്കാത്ത യാത്രികര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം സൗദി അനുമതി നല്‍കിയിരുന്നു. രാജ്യത്തെ കോവിഡ് രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഉംറ തീര്‍ത്ഥാടകര്‍ക്കും പുതിയ തീരുമാനം ബാധകമാണ്.
അതേസമയം, രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന പിസിആര്‍ നെഗറ്റീവ് അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ പരിശോധനാ ഫലം മാര്‍ച്ച് 5 മുതല്‍ സൗദി ഒഴിവാക്കിയിരുന്നു.അതോടൊപ്പം തന്നെ സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്നും ക്വാറന്റൈന്‍ ബുക്കിംഗ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ തലാല്‍ അല്‍ശല്‍ഹൂബ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഉംറ, സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ കോവിഡ് പാക്കേജ് ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടതാണ്. സൗദിയില്‍ താമസിക്കുന്ന സമയത്ത് അവര്‍ക്ക് ഇന്‍ഷുറൻസ് നിര്‍ബന്ധമാണ്. പുതുക്കുമ്പോഴും രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുമ്പോഴും ഇന്‍ഷുറൻസ് വേണം എന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ ക്വാറന്റൈനും പി.സി.ആറും ഉൾപ്പെടെ എല്ലാ കോവിഡ് നിബന്ധനകളും പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha