Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യ, ഇന്ധന വിതരണ കേന്ദ്രവും വൈദ്യുതി നിലയവും ആക്രമിച്ചു, വെല്ലുവിളികളെ ഉറവിടത്തിൽ തന്നെ നേരിടും....ആക്രമണം യമൻ ക്ഷണിച്ച് വരുത്തിയതെന്ന് സൗദി സഖ്യസേന

26 MARCH 2022 10:13 AM IST
മലയാളി വാര്‍ത്ത

ശക്തമായി തിരിച്ചടിച്ച് സൗദി. യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ വ്യാമാക്രമണം നടത്തി സൗദി. ഇന്ധന വിതരണ കേന്ദ്രവും വൈദ്യുതി നിലയവും ആക്രമിച്ചു. വെല്ലുവിളികളെ ഉറവിടത്തിൽ തന്നെ നേരിടും. ആക്രമണം യമൻ ക്ഷണിച്ച് വരുത്തിയതെന്ന് സൗദി സഖ്യസേന അറിയിച്ചു.

ജിദ്ദയിലെ എണ്ണ സംഭരണി ഇന്നലെ ഹൂതികൾ ആക്രമിച്ചിരുന്നു ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണ ശാലക്ക് നേരെ ഹൂതി വിമതർ ആക്രമണം നടത്തിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന്‌ ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു.

ആക്രമണത്തെ തുടര്‍ന്ന് എണ്ണ സംഭരണ ശാലയില്‍ വന്‍ തീപ്പിടിത്തമാണ് ഉണ്ടായത്.അതേ സമയം മുന്‍നിശ്ചയിച്ച പോലെ ഞായറാഴ്ച ഫോര്‍മുല വണ്‍ മത്സരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അരാംകോയിലെ രണ്ട് ടാങ്കുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നും ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമില്ലെന്നും അവര്‍ പറയുന്നു.ഹൂതികള്‍ വിക്ഷേപിച്ച ഏഴ് ഡ്രോണുകളും ഒരു മിസൈലും തകര്‍ത്തതായി സൗദി പ്രതിരോധ സേന അറിയിച്ചു.

എണ്ണ സംഭരണ ശാലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യമനിലെയാണ് ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ തിരിച്ചടിച്ചക്. യമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലുമാണ് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധന വിതരണ കേന്ദ്രമാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൂതികള്‍ അറാംകോ എണ്ണ കമ്പനിയുടെ ശാഖയില്‍ ഉള്‍പ്പടെ നാലിടത്ത് ആക്രമണം

നടത്തിയിരുന്നു. തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ അറബ് സഖ്യസേന നിര്‍വീര്യമാക്കി.ജിസാനില്‍ അരാംകോ കമ്പനി, ദര്‍ഫ്രാന്‍ അല്‍ ജനൂബ് പവര്‍ സ്റ്റേഷന്‍, അല്‍ ഷഫീഖിലെ ഡീസലിനേഷന്‍ പ്ലാന്‍റ് എന്നിവിടങ്ങളിലേക്കാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഖാമിസ് മുഷെയ്തിലെ ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഡ്രോണ്‍ ആക്രമണത്തിന് പുറമെ ജിസാനില്‍ മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.ഹൂതി ആക്രമണത്തിന്റെ വെളിച്ചത്തില്‍ എണ്ണവിപണിയില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരിക്കുകയാണ്.സൗദിയിലെ എണ്ണസംഭരണശാലകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന്റെ വെളിച്ചത്തില്‍ ആഗോള വിപണികളിലേക്കുള്ള എണ്ണവിതരണത്തിലെ കുറവിന്റെ ഉത്തരവാദിത്തം സൗദി അറേബ്യ വഹിക്കില്ല. ഭീകരരായ ഹൂതികള്‍ക്ക് ബാലിസ്റ്റിക് മിസൈലും സാങ്കേതികവിദ്യകളും അത്യാധുനിക ഡ്രോണ്‍ വിമാനങ്ങളും നല്‍കുന്നത് ഇറാന്‍ തുടരുന്നതിലെ അപകടത്തെക്കുറിച്ച്‌ അന്താരാഷ്ട്ര സമൂഹം ബോധവാന്മാരാകേണ്ടതിന്റെ പ്രാധാന്യം സൗദി വ്യക്തമാക്കി.

രാജ്യത്തെ എണ്ണ, വാതക, അനുബന്ധ ഉല്‍പാദന കേന്ദ്രങ്ങളും അവയുടെ വിതരണവുമാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്. ഇത് ഉല്‍പാദനം, സംസ്കരണം, ശുദ്ധീകരണം എന്നീ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.രാജ്യത്തിന്റെ ഉല്‍പാദനശേഷിയിലും അതിന്റെ ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവിലും സ്വാധീനം ചെലുത്തുമെന്നും വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

ആഗോള വിപണികളിലേക്കുള്ള ഊര്‍ജവിതരണത്തിന്റെ സുരക്ഷിതത്വത്തിനും സ്ഥിരതക്കും ഇത് ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ഊര്‍ജവിതരണം നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെയും ഹൂതികള്‍ക്കെതിരെ ഉറച്ചുനില്‍ക്കുകയും അട്ടിമറി ആക്രമണങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം വിദേശകാര്യ വൃത്തങ്ങള്‍ വിശദമാക്കി.

ആഗോള വിപണിയിലെ വളരെ സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ പെട്രോളിയം വിതരണത്തിന്റെ സുരക്ഷക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുന്നതാണ് ഹൂതികളുടെ തുടര്‍ച്ചയായുള്ള ആക്രമണമെന്നും വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends